തളിപ്പറമ്പ്: ചെറുപുഴയിലെ കെ. കരുണാകരന് സ്മാരക ട്രസ്റ്റ് ഭാരവാഹികളും ചെറുപുഴ ഡവലപ്പേഴ്സ് ഡയറക്ടര്‍മാരുമായ അഞ്ചുപേരെ വിശ്വാസവഞ്ചന കുറ്റത്തിന് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ ആറു മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം രാത്രി ഏഴരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ട്രസ്റ്റ് ചെയര്‍മാനും കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗവുമായ ചെറുപുഴ വയക്കരയിലെ കെ. കുഞ്ഞിക്കൃഷ്ണന്‍നായര്‍ (89), സെക്രട്ടറിയും ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പുളിങ്ങോം കോഴിച്ചാലിലെ കൊച്ചുപുരയില്‍ റോഷി ജോസ്(48), മുസ്ലിം ലീഗ് നേതാവ് പുളിങ്ങോം ചുണ്ടയിലെ തൈവളപ്പില്‍ ടി.വി. അബ്ദുള്‍സലീം (43), ചിറ്റടി തിമിരിയിലെ ചൊവ്വാറ്റുകുന്നേല്‍ സി.ഡി. സ്കറിയ (73), പാടിയോട്ടുചാലിലെ ജാതികുളത്തില്‍ ജെ. സെബാസ്റ്റ്യന്‍ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ലീഡര്‍ കെ. കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപ തിരിമറിനടത്തി തട്ടിയെടുത്തുവെന്ന ട്രസ്റ്റ് ഡയറക്ടര്‍ ചിറ്റാരിക്കാല്‍ കണ്ണിവയലിലെ ജയിംസ് പന്തമ്മാക്കല്‍ നല്കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിക്കായി രണ്ടേക്കര്‍ സ്ഥലമെടുത്ത് അവിടെ അനുബന്ധമായി മള്‍ട്ടി പര്‍പ്പസ് ഷോപ്പിംഗ് മാള്‍ ആരംഭിക്കാമെന്ന ധാരണയില്‍ ഓഹരിയിനത്തില്‍ ലക്ഷങ്ങള്‍ വാങ്ങിയശേഷം തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ബേനാമി ഇടപാടായാണു ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിച്ചതെന്നും പരാതിയുണ്ട്. ചെറുപുഴ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ആൻഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണു പണം മുഴുവന്‍ വകമാറ്റിയതെന്നും മറ്റു ഡയറക്ടര്‍മാര്‍ അറിയാതെയാണ് ഇടപാടുകള്‍ നടന്നതെന്നായിരുന്നു പരാതി.
അന്വേഷണ ഉദ്യോഗസ്ഥരായ പെരിങ്ങോം സിഐ വി. രാജഗോപാല്‍, എസ്ഐ മഹേഷ് കെ. നായര്‍ എഎസ്ഐ സി. തമ്പാന് എന്നിവരും ഉച്ചയ്ക്കു 12.30 ന് ആരംഭിച്ച ചോദ്യംചെയ്യലില്‍ പങ്കെടുത്തു. നേരത്തെ കഴിഞ്ഞ 15 ന് കെ. കരുണാകരന് ട്രസ്റ്റിന്റെ എട്ട് ഡയറക്ടര്‍മാരെയും ചോദ്യംചെയ്തിരുന്നു. ഇവരോട് ഇന്നലെ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
ട്രസ്റ്റ് ചെയര്‍മാനും കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗവുമായ ചെറുപുഴ വയക്കരയിലെ കെ. കുഞ്ഞിക്കൃഷ്ണന്‍നായര്‍ (89), സെക്രട്ടറിയും ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പുളിങ്ങോം കോഴിച്ചാലിലെ കൊച്ചുപുരയില്‍ റോഷി ജോസ്(48), മുസ്ലിം ലീഗ് നേതാവ് പുളിങ്ങോം ചുണ്ടയിലെ തൈവളപ്പില്‍ ടി.വി. അബ്ദുള്‍സലീം (43), ചിറ്റടി തിമിരിയിലെ ചൊവ്വാറ്റുകുന്നേല്‍ സി.ഡി. സ്കറിയ (73), പാടിയോട്ടുചാലിലെ ജാതികുളത്തില്‍ ജെ. സെബാസ്റ്റ്യന്‍ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ലീഡര്‍ കെ. കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപ തിരിമറിനടത്തി തട്ടിയെടുത്തുവെന്ന ട്രസ്റ്റ് ഡയറക്ടര്‍ ചിറ്റാരിക്കാല്‍ കണ്ണിവയലിലെ ജയിംസ് പന്തമ്മാക്കല്‍ നല്കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിക്കായി രണ്ടേക്കര്‍ സ്ഥലമെടുത്ത് അവിടെ അനുബന്ധമായി മള്‍ട്ടി പര്‍പ്പസ് ഷോപ്പിംഗ് മാള്‍ ആരംഭിക്കാമെന്ന ധാരണയില്‍ ഓഹരിയിനത്തില്‍ ലക്ഷങ്ങള്‍ വാങ്ങിയശേഷം തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ബേനാമി ഇടപാടായാണു ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിച്ചതെന്നും പരാതിയുണ്ട്. ചെറുപുഴ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ആൻഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണു പണം മുഴുവന്‍ വകമാറ്റിയതെന്നും മറ്റു ഡയറക്ടര്‍മാര്‍ അറിയാതെയാണ് ഇടപാടുകള്‍ നടന്നതെന്നായിരുന്നു പരാതി.
അന്വേഷണ ഉദ്യോഗസ്ഥരായ പെരിങ്ങോം സിഐ വി. രാജഗോപാല്‍, എസ്ഐ മഹേഷ് കെ. നായര്‍ എഎസ്ഐ സി. തമ്പാന് എന്നിവരും ഉച്ചയ്ക്കു 12.30 ന് ആരംഭിച്ച ചോദ്യംചെയ്യലില്‍ പങ്കെടുത്തു. നേരത്തെ കഴിഞ്ഞ 15 ന് കെ. കരുണാകരന് ട്രസ്റ്റിന്റെ എട്ട് ഡയറക്ടര്‍മാരെയും ചോദ്യംചെയ്തിരുന്നു. ഇവരോട് ഇന്നലെ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.