കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 30 പൈസയുടെയും ഡീസലിന് 20 പൈസയുടെയും വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 74.82 രൂപയായും ഡീസൽ വില 69.85 രൂപയായും ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 76.11 രൂപയായും ഡീസൽ വില 71.05 രൂപയായും ഉയർന്നപ്പോൾ കോഴിക്കോട് പെട്രോൾ വില 74.88 രൂപയും ഡീസൽ വില 69.93 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാനത്തും ഇന്ധനവില കുതിക്കുന്നത്.
ബുധനാഴ്ച പെട്രോളിന് 26 പൈസയുടെയും ഡീസലിന് 25 പൈസയുടെയും വർധന രേഖപ്പെടുത്തിയിരുന്നു. മൂന്നു ദിവസത്തിനിടെ പെട്രോളിന് 70 പൈസയും ഡീസലിന് 61 പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ ഒന്പതിനു പെട്രോൾ വില കൊച്ചിയിൽ 73.76 രൂപയും ഡീസൽ വില 68.85 രൂപയുമായിരുന്നു. അവധിദിവസങ്ങളിലൊഴികെ പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇന്ധനവില വർധിച്ചു.
സൗദി അറേബ്യയിലെ എണ്ണ സംസ്കരണ കേന്ദ്രത്തിനും എണ്ണപ്പാടത്തിനും നേരേയുണ്ടായ ആക്രമണത്തിനു പിന്നാലെ ക്രൂഡ് കയറ്റുമതി കുറഞ്ഞ സാഹചര്യത്തിൽ വരുംദിവസങ്ങളിലും ഇന്ധനവില വർധിച്ചേക്കാമെന്നാണു വിലയിരുത്തൽ.
ഇന്ധന വിലവർധനയ്ക്കും പുതിയ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിനും എതിരേ കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
ഭാവി പരിപാടികൾ ആലോചിക്കാൻ അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ ആലുവയിൽ കണ്വൻഷൻ വിളിച്ചുചേർത്തിട്ടുണ്ട്. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തിൽ സമരപരിപാടികൾ ഉൾപ്പെടെ ചർച്ച ചെയ്യുമെന്നു ഭാരവാഹികൾ പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാനത്തും ഇന്ധനവില കുതിക്കുന്നത്.
ബുധനാഴ്ച പെട്രോളിന് 26 പൈസയുടെയും ഡീസലിന് 25 പൈസയുടെയും വർധന രേഖപ്പെടുത്തിയിരുന്നു. മൂന്നു ദിവസത്തിനിടെ പെട്രോളിന് 70 പൈസയും ഡീസലിന് 61 പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ ഒന്പതിനു പെട്രോൾ വില കൊച്ചിയിൽ 73.76 രൂപയും ഡീസൽ വില 68.85 രൂപയുമായിരുന്നു. അവധിദിവസങ്ങളിലൊഴികെ പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇന്ധനവില വർധിച്ചു.
സൗദി അറേബ്യയിലെ എണ്ണ സംസ്കരണ കേന്ദ്രത്തിനും എണ്ണപ്പാടത്തിനും നേരേയുണ്ടായ ആക്രമണത്തിനു പിന്നാലെ ക്രൂഡ് കയറ്റുമതി കുറഞ്ഞ സാഹചര്യത്തിൽ വരുംദിവസങ്ങളിലും ഇന്ധനവില വർധിച്ചേക്കാമെന്നാണു വിലയിരുത്തൽ.
ഇന്ധന വിലവർധനയ്ക്കും പുതിയ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിനും എതിരേ കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
ഭാവി പരിപാടികൾ ആലോചിക്കാൻ അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ ആലുവയിൽ കണ്വൻഷൻ വിളിച്ചുചേർത്തിട്ടുണ്ട്. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തിൽ സമരപരിപാടികൾ ഉൾപ്പെടെ ചർച്ച ചെയ്യുമെന്നു ഭാരവാഹികൾ പറഞ്ഞു.