പയ്യന്നൂര്‍: നാട്ടിലേക്ക് പണമയയ്ക്കാന്‍ ബാങ്കിലെത്തിയ ബിഹാര്‍ സ്വദേശിയായ യുവാവിന്റെ 4,000 രൂപയും മൊബൈല്‍ ഫോണും കവർന്നു. കേളോത്ത് നോട്ട്ബുക്ക് റസ്റ്ററന്റിലെ ജീവനക്കാരനായ പാറ്റ്ന സ്വദേശി പപ്പുകുമാറാണ് തട്ടിപ്പിനിരയായത്.
വീട്ടിലേക്ക് പണമയയ്ക്കുന്നതിനായി ഇന്നലെ രാവിലെ ഒമ്പതേമുക്കാലോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെത്തിയതായിരുന്നു ഇയാള്‍. സഹായിക്കാനെന്ന വ്യാജേനയെത്തിയ രണ്ടുപേരാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പരാതി. കൗണ്ടറില്‍ കൊടുക്കേണ്ട സ്ലിപ്പ് പൂരിപ്പിക്കാന്‍ നീല ഷര്‍ട്ടും ചുവന്ന ഷര്‍ട്ടും ധരിച്ച മലയാളികളുടെ മുഖച്ഛായ ഇല്ലാത്ത രണ്ടുപേർ സഹായിക്കുന്നതും പൂരിപ്പിച്ച സ്ലിപ്പുമായി ബാങ്കിന് പുറത്തേക്കിറങ്ങുന്നതും ബാങ്കിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.
വീട്ടിലേക്ക് പണമയയ്ക്കുന്നതിനായി ഇന്നലെ രാവിലെ ഒമ്പതേമുക്കാലോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെത്തിയതായിരുന്നു ഇയാള്‍. സഹായിക്കാനെന്ന വ്യാജേനയെത്തിയ രണ്ടുപേരാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പരാതി. കൗണ്ടറില്‍ കൊടുക്കേണ്ട സ്ലിപ്പ് പൂരിപ്പിക്കാന്‍ നീല ഷര്‍ട്ടും ചുവന്ന ഷര്‍ട്ടും ധരിച്ച മലയാളികളുടെ മുഖച്ഛായ ഇല്ലാത്ത രണ്ടുപേർ സഹായിക്കുന്നതും പൂരിപ്പിച്ച സ്ലിപ്പുമായി ബാങ്കിന് പുറത്തേക്കിറങ്ങുന്നതും ബാങ്കിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.