+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലായിൽ ആര്? രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നു

തിരുവനന്തപുരം: മൂന്നു ദിനത്തിനപ്പുറം ഉപതെരഞ്ഞെടുപ്പു നടക്കുന്ന പാലായിലേക്കു കേരള രാഷ്‌ട്രീയം ആകാംക്ഷയേ
പാലായിൽ ആര്? രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നു
തിരുവനന്തപുരം: മൂന്നു ദിനത്തിനപ്പുറം ഉപതെരഞ്ഞെടുപ്പു നടക്കുന്ന പാലായിലേക്കു കേരള രാഷ്‌ട്രീയം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സമ്മതിച്ച തെരഞ്ഞെടുപ്പ് ഭരണമുന്നണിക്കും പ്രതിപക്ഷത്തിനും ഒരുപോലെ നിർണായകമാണ്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകളുടെ പരന്പര തന്നെ വരാനിരിക്കുന്ന സാഹചര്യത്തിൽ.

ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റമുണ്ടായോ എന്നു തിരിച്ചറിയുന്നതിനുള്ള ആദ്യ അവസരമാണ് പാലായിലേത്. അന്പത്തിനാലു വർഷം സ്വന്തം കൈവെള്ളയിലെന്നോണം കെ.എം. മാണി കാത്തുസൂക്ഷിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്‍റെ പിൻഗാമി ആരെന്ന് അറിയുന്നതിനുള്ള കൗതുകം കൂടിയുണ്ട് പാലാ തെരഞ്ഞെടുപ്പിൽ.

യുഡിഎഫിന്‍റെ ശക്തികേന്ദ്രമായാണ് പാലാ കരുതപ്പെടുന്നത്. യുഡിഎഎഫിന്‍റെ വോട്ടുകൾ ഒറ്റക്കെട്ടായി യുഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ചാൽ അനായാസം ജയിച്ചു കയറാമെന്ന് മുന്നണി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണ്‍ അതിന് ഉദാഹരണം. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 33,472 വോട്ടുകളുടെ ഭൂരിക്ഷം പാലായിൽ നേടിയെങ്കിൽ 2014 ൽ ഭൂരിപക്ഷം 31,399 വോട്ടുകളുടേതായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തുന്പോൾ ഇതു കുത്തനെ ഇടിയുകയും ചെയ്തുപോന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം. മാണിക്കു ലഭിച്ചത് 4,703 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമായിരുന്നു. കെ.എം. മാണി മത്സരിക്കുന്പോൾ യുഡിഎഫ് വോട്ടുകൾ എവിടെയൊക്കെയോ ചോർന്നിരുന്നു എന്നു ചുരുക്കം. ഏതായാലും ഇവിടെ കണക്കുകൾ ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്നു.

രാഷ്‌ട്രീയ പോരാട്ടത്തിനപ്പുറം പാലായിൽ സഹതാപ ഫാക്ടറും ഇരുമുന്നണികളും പ്രതീക്ഷിക്കുന്നുണ്ട്. കെ.എം. മാണിയുടെ ഓർമകൾ യുഡിഎഫിന് അധികവോട്ടായി മാറ്റാൻ സാധിക്കുമെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട മാണി സി. കാപ്പന് നാലാം അങ്കത്തിൽ സഹതാപ വോട്ടു ലഭിക്കുമെന്ന് ഇടതുപക്ഷവും കണക്കാക്കുന്നു.

തെരഞ്ഞെടുപ്പു ബഹള-കോലാഹലങ്ങൾ പുറമേ അധികം പ്രകടമായില്ലെങ്കിലും പോരാട്ടത്തിൽ വീറും വാശിയും ഒട്ടും കുറവല്ല പാലായിൽ. യുഡിഎഫും എൽഡിഎഫും എൻഡിഎയും ആവനാഴിയിലെ ആയുധങ്ങളെല്ലാം പുറത്തെടുത്തു പയറ്റുകയാണ്.

എൽഡിഎഫിനായി മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസം മണ്ഡലത്തിൽ തങ്ങി പ്രചാരണം നടത്തുന്നു. കൂടാതെ മന്ത്രിമാരുടെയും നേതാക്കളുടെയും വലിയൊരു പടയും. യുഡിഎഫിന് എ.കെ. ആന്‍റണി മുതൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതൃനിരയും മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും പാഞ്ഞു നടന്നു പ്രചാരണം നടത്തുന്നു. ബിജെപിയുടെ ദേശീയ നേതാക്കൾ വരെ പാലായിലെത്തി.

സർക്കാരിന്‍റെ ഭരണനേട്ടങ്ങളാണ് മുഖ്യമന്ത്രി തന്‍റെ പ്രസംഗങ്ങളിൽ അക്കമിട്ടു നിരത്തുന്നത്. പാലാരിവട്ടം പാലം അഴിമതി ഉൾപ്പെടെ ആയുധമാക്കാൻ ഇടതുസർക്കാർ പ്രത്യേക പാടവം കാട്ടി. മറുവശത്ത് ശബരിമലയും കിഫ്ബിയും സർക്കാരിന്‍റെ ഭരണവീഴ്ചകളുമുൾപ്പെടെ ഉയർത്തിക്കാട്ടാവുന്ന എല്ലാ വിഷയങ്ങളും പ്രതിപക്ഷവും ആയുധമാക്കുകയാണ്.

പാലായിൽ അട്ടിമറിവിജയം സ്വന്തമാക്കിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം ഒറ്റത്തവണ പ്രതിഭാസമായിരുന്നു എന്ന് ഇടതുപക്ഷത്തിനു പറയാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ആത്മവിശ്വാസത്തോടെ നേരിടുകയും ചെയ്യാം. യുഡിഎഫിനാണെങ്കിൽ പാലാ നിലനിർത്തേണ്ടത് അഭിമാനപ്രശ്നമാണ്. അതിനൊപ്പം വരാനിരിക്കുന്ന അഞ്ചു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളെയും പാലാ ഫലം സ്വാധീനിക്കുമെന്ന് അവർക്കറിയാം. അതുകൊണ്ടു തന്നെ പഴുതൊന്നുമില്ലാത്ത പ്രചാരണമാണ് ഇരുകൂട്ടരും നടത്തുന്നത്.

കേരള കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങൾ തുടക്കത്തിൽ യുഡിഎഫിനു തലവേദനയായെങ്കിലും അവസാനഘട്ടത്തിൽ മുന്നണി ഒറ്റക്കെട്ടായി രംഗത്തുണ്ട്. അനായാസ വിജയത്തിന് ഇതു ധാരാളമെന്ന് അവർ പറയുന്പോൾ, കഴിഞ്ഞ തവണത്തെ 4,703 വോട്ടിന്‍റെ കുറവു നികത്തുമെന്ന് ഇടതുപക്ഷവും പറയുന്നു.

വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും വോട്ട് ശതമാനത്തിൽ കുതിപ്പു നടത്താനാണ് എൻഡിഎയുടെ ശ്രമം. 2011ൽ നിന്ന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ അവർ നാലു മടങ്ങോളം വർധനയോടെ വോട്ട് 24,821 ആക്കി ഉയർത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.സി. തോമസ് അത് 26,533 ആയി വർധിപ്പിച്ചു. ഇക്കുറി പി.സി. ജോർജിന്‍റെ പിന്തുണ കൂടിയായപ്പോൾ വോട്ടിൽ വർധന ഉണ്ടാകുമെന്ന് അവർ ന്യായമായും പ്രതീക്ഷിക്കുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്- യുഡിഎഫ് നേർക്കുനേർ പോരാട്ടം നടക്കുന്പോൾ ഈ പ്രതീക്ഷകൾ എത്രമാത്രം നിറവേറ്റപ്പെടുമെന്നു സംശയിക്കണം. ഏതായാലും എൻഡിഎയുടെ പ്രകടനവും ശ്രദ്ധിക്കപ്പെടുന്നു.

കെ.എം. മാണി എന്ന രാഷ്‌ട്രീയ അതികായൻ മാത്രം പ്രതിനിധീകരിച്ചിട്ടുള്ള പാലാ മണ്ഡലത്തിന്‍റെ പുതിയ പ്രതിനിധി ആരായാലും അതു ചരിത്രമാണ്. ആ നിയോഗം ആർക്കെന്നറിയണമെങ്കിൽ ഈ മാസം 27 വരെ കാത്തിരിക്കണം.

സാബു ജോണ്‍