മൂവാറ്റുപുഴ: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ പ്രതികളായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെയുള്ള നാലു പേരുടെ റിമാൻഡ് കാലാവധി ഒക്ടോബർ മൂന്നു വരെ നീട്ടി.
ജുഡീഷൽ കാലാവധി തീർന്നതിനെത്തുടർന്ന് ഇന്നലെ എറണാകുളം വിജിലൻസ് കോടതി ക്യാമ്പ് സിറ്റിംഗിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജി ഡോ. ബി. കലാം പാഷ 14 ദിവസത്തേക്കു കൂടി റിമാൻഡ് നീട്ടിയത്. ജാമ്യാപേക്ഷ ഹൈക്കോടതി 24നു വീണ്ടും പരിഗണിക്കും.
സെപ്റ്റംബർ 30 നാണ് പ്രതികളെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. ടി.ഒ. സൂരജ്, ആർബിഡിസികെ ജോയിന്റ് ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, മേൽപ്പാലം നിർമിച്ച കോണ്ട്രാക്ടർ പ്രധാന പ്രതി സുമിത് ഗോയൽ എന്നിവരാണു കഴിഞ്ഞ 21 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലുള്ളത്.
ജുഡീഷൽ കാലാവധി തീർന്നതിനെത്തുടർന്ന് ഇന്നലെ എറണാകുളം വിജിലൻസ് കോടതി ക്യാമ്പ് സിറ്റിംഗിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജി ഡോ. ബി. കലാം പാഷ 14 ദിവസത്തേക്കു കൂടി റിമാൻഡ് നീട്ടിയത്. ജാമ്യാപേക്ഷ ഹൈക്കോടതി 24നു വീണ്ടും പരിഗണിക്കും.
സെപ്റ്റംബർ 30 നാണ് പ്രതികളെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. ടി.ഒ. സൂരജ്, ആർബിഡിസികെ ജോയിന്റ് ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, മേൽപ്പാലം നിർമിച്ച കോണ്ട്രാക്ടർ പ്രധാന പ്രതി സുമിത് ഗോയൽ എന്നിവരാണു കഴിഞ്ഞ 21 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലുള്ളത്.