കോട്ടയം: പണമടയ്ക്കാൻ പെടാപാട് പെടുകയാണ് റേഷൻ കടക്കാർ. ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബാങ്കിൽ മാത്രമേ പണമടയ്ക്കാവു എന്നാണ് അധികൃതരുടെ നിർദേശം. അതേ ബാങ്കിന്റെ മറ്റു ശാഖകളിൽ അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന കടക്കാരുടെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
കാർഡുടമകൾക്ക് ഏതു കടയിൽനിന്നും സാധനങ്ങൾ വാങ്ങാം. റേഷൻ കടക്കാർ പണം അടയ്ക്കേണ്ടത് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബാങ്കിൽ മാത്രം. ഇതെന്തൊരു നീതിയാണെന്ന് കടക്കാർ ചോദിക്കുന്നു. പണം അടയ്ക്കാൻ രണ്ടു തവണ ബാങ്കിൽ പോകേണ്ട ബുദ്ധിമുട്ട് ഇടനിലക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് റേഷൻ കടക്കാർ. അടുത്ത നാളിൽ റാന്നിയിൽ ഇടനിലക്കാരൻ റേഷൻ കടക്കാരുടെ 24 ലക്ഷം രൂപയുമായി മുങ്ങിയ വാർത്ത പുറത്തു വന്നതോടെ സംസ്ഥാനത്തെ മുഴുവൻ കടക്കാരും ഭയന്നിരിക്കുകയാണ്.
കോട്ടയം താലൂക്കിലെ 291 റേഷൻ കടകളിലേക്കുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നത് ഒറവയ്ക്കുള്ള ഗോഡൗണിൽനിന്നാണ്. പണം അടയ്ക്കേണ്ടത് ബാങ്കിന്റെ ഒറവയ്ക്കൽ ശാഖയിലാണ്. കോട്ടയത്തു മാത്രമല്ല മറ്റു താലൂക്കുകളിലും ഇതുപോലെ ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബാങ്കിലേ പണം അടയ്ക്കാൻ കഴിയു. മാസത്തിൽ ഒരു തവണ പണമടച്ചാൽ മതിയെങ്കിലും ഇതിനായി രണ്ടു തവണ ബാങ്കിൽ പോകണമെന്ന് കടക്കാർ പറയുന്നു.
അതിനാൽ കടക്കാർ ഇടനിലക്കാരൻ മുഖേനയാണ് പണം അടയ്ക്കുന്നത്. ഇടനിലക്കാരന് 200 മുതൽ 250 രൂപവരെയാണ് നിരക്ക്. ഒരു കടക്കാരനു തന്നെ ഒന്നും രണ്ടും ലക്ഷം രൂപയാണ് അടയ്ക്കേണ്ടി വരിക.
റേഷൻ കടകളുടെ അടുത്തുള്ള ബാങ്ക് ശാഖയിൽ പണമടയക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ കടക്കാർക്ക് പ്രയോജനകരമാകും. ആധുനിക സംവിധാനങ്ങൾ നിലവിൽ വന്നിട്ടും ഗോഡൗണിനു സമീപത്തെ ബാങ്കിൽ തന്നെ പണം അടയ്ക്കണമെന്നു പറയുന്നത് എന്തിനെന്ന് വ്യക്തമല്ല.
ഇക്കാര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്.
കാർഡുടമകൾക്ക് ഏതു കടയിൽനിന്നും സാധനങ്ങൾ വാങ്ങാം. റേഷൻ കടക്കാർ പണം അടയ്ക്കേണ്ടത് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബാങ്കിൽ മാത്രം. ഇതെന്തൊരു നീതിയാണെന്ന് കടക്കാർ ചോദിക്കുന്നു. പണം അടയ്ക്കാൻ രണ്ടു തവണ ബാങ്കിൽ പോകേണ്ട ബുദ്ധിമുട്ട് ഇടനിലക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് റേഷൻ കടക്കാർ. അടുത്ത നാളിൽ റാന്നിയിൽ ഇടനിലക്കാരൻ റേഷൻ കടക്കാരുടെ 24 ലക്ഷം രൂപയുമായി മുങ്ങിയ വാർത്ത പുറത്തു വന്നതോടെ സംസ്ഥാനത്തെ മുഴുവൻ കടക്കാരും ഭയന്നിരിക്കുകയാണ്.
കോട്ടയം താലൂക്കിലെ 291 റേഷൻ കടകളിലേക്കുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നത് ഒറവയ്ക്കുള്ള ഗോഡൗണിൽനിന്നാണ്. പണം അടയ്ക്കേണ്ടത് ബാങ്കിന്റെ ഒറവയ്ക്കൽ ശാഖയിലാണ്. കോട്ടയത്തു മാത്രമല്ല മറ്റു താലൂക്കുകളിലും ഇതുപോലെ ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബാങ്കിലേ പണം അടയ്ക്കാൻ കഴിയു. മാസത്തിൽ ഒരു തവണ പണമടച്ചാൽ മതിയെങ്കിലും ഇതിനായി രണ്ടു തവണ ബാങ്കിൽ പോകണമെന്ന് കടക്കാർ പറയുന്നു.
അതിനാൽ കടക്കാർ ഇടനിലക്കാരൻ മുഖേനയാണ് പണം അടയ്ക്കുന്നത്. ഇടനിലക്കാരന് 200 മുതൽ 250 രൂപവരെയാണ് നിരക്ക്. ഒരു കടക്കാരനു തന്നെ ഒന്നും രണ്ടും ലക്ഷം രൂപയാണ് അടയ്ക്കേണ്ടി വരിക.
റേഷൻ കടകളുടെ അടുത്തുള്ള ബാങ്ക് ശാഖയിൽ പണമടയക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ കടക്കാർക്ക് പ്രയോജനകരമാകും. ആധുനിക സംവിധാനങ്ങൾ നിലവിൽ വന്നിട്ടും ഗോഡൗണിനു സമീപത്തെ ബാങ്കിൽ തന്നെ പണം അടയ്ക്കണമെന്നു പറയുന്നത് എന്തിനെന്ന് വ്യക്തമല്ല.
ഇക്കാര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്.