തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തി പ്രഖ്യാപനം നടത്തിയ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ താക്കീത്. പാലായിൽ മത്സ്യ മാർക്കറ്റ് അനുവദിക്കുമെന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണെന്നു കണ്ടെത്തിയാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ താക്കീതു നൽകിയത്.
പെരുമാറ്റച്ചട്ടം നിലനിൽക്കേ പാലാ മണ്ഡലത്തെ ബാധിക്കുന്ന വാഗ്ദാനവും പ്രഖ്യാപനവും മന്ത്രിമാർ നടത്താൻ പാടില്ല. മന്ത്രിയുടെ പ്രഖ്യാപനം ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി മുൻ എംഎൽഎ ജോസഫ് എം. പുതുശേരിയാണു തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ടു ടിവി ചാനലുകളുടെ സിഡിയടക്കം കമ്മീഷൻ പരിശോധിച്ചാണ് ചട്ടലംഘനമാണെന്നു കണ്ടെത്തിയത്.
പെരുമാറ്റച്ചട്ടം നിലനിൽക്കേ പാലാ മണ്ഡലത്തെ ബാധിക്കുന്ന വാഗ്ദാനവും പ്രഖ്യാപനവും മന്ത്രിമാർ നടത്താൻ പാടില്ല. മന്ത്രിയുടെ പ്രഖ്യാപനം ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി മുൻ എംഎൽഎ ജോസഫ് എം. പുതുശേരിയാണു തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ടു ടിവി ചാനലുകളുടെ സിഡിയടക്കം കമ്മീഷൻ പരിശോധിച്ചാണ് ചട്ടലംഘനമാണെന്നു കണ്ടെത്തിയത്.