കൊച്ചി: നാവിക സേനയ്ക്കുവേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് മോഷണം പോയ സംഭവത്തില്‍ അന്വേഷണം കൊച്ചിന് ഷിപ്യാര്ഡിലെ ജീവനക്കാരിലേക്ക്. കപ്പലിന്റെ നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഏതാനും ജീവനക്കാരെ ഇന്നലെ ചോദ്യം ചെയ്തു. വിരലടയാള വിദഗ്ധരെത്തി കംപ്യൂട്ടറുകളില്‍ പരിശോധന നടത്തി. കൈയുറ ഉപയോഗിച്ചാണ് മോഷണം നടത്തിയിരിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്.
കൊച്ചിന് ഷിപ്യാർഡില് നിര്‍മാണത്തിലിരിക്കുന്ന കപ്പലിലെ കംപ്യൂട്ടറുകളിലെ ആറ് ഹാര്‍ഡ് ഡിസ്കുകളാണ് മോഷണം പോയത്. മൂന്ന് മൈക്രോ ചിപ്പുകളും ആറ് റാന്‍ഡം ആക്സസ് മെമ്മറിയും മൂന്ന് സിപിയുവും മോഷണം പോയിട്ടുണ്ട്. കംപ്യൂട്ടര്‍ തകര്‍ത്താണ് ഹാര്‍ഡ് ഡിസ്കുകള്‍ മോഷ്ടിച്ചത്. കംപ്യൂട്ടര്‍ മുറിയിലുണ്ടായിരുന്ന കൂളര്‍ ഫാന്‍ സംവിധാനം നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എസിപി ടി.ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ആറ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക ടീമിനെ നിയോഗിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേയ്ക്കാണ് മേല്‍നോട്ട ചുമതല. സംഭവത്തില്‍ അട്ടിമറി സാധ്യത ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കുമെന്നു പോലീസ് അറിയിച്ചു. എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിക്രാന്തിന് സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. അതിനാല്‍തന്നെ സുരക്ഷ സംബന്ധിച്ച യാതൊരു വിധത്തിലുമുള്ള ആശങ്കയും ഉയരുന്നില്ലെന്നും അട്ടിമറി സാധ്യതയുള്‍പ്പെടെ അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ടാണു ഹാര്‍ഡ് ഡിസ്ക് മോഷണം പോയതായി പോലീസിനു പരാതി ലഭിക്കുന്നത്. നാവികസേനയ്ക്ക് കപ്പല്‍ കൈമാറാത്തതിനാല്‍ തന്നെ നാവികസേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലില്‍ ഇല്ലെന്നും സുരക്ഷാ സംബന്ധമായ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും നാവികസേന അധികൃതരും അറിയിച്ചിരുന്നു.
കൊച്ചിന് ഷിപ്യാർഡില് നിര്‍മാണത്തിലിരിക്കുന്ന കപ്പലിലെ കംപ്യൂട്ടറുകളിലെ ആറ് ഹാര്‍ഡ് ഡിസ്കുകളാണ് മോഷണം പോയത്. മൂന്ന് മൈക്രോ ചിപ്പുകളും ആറ് റാന്‍ഡം ആക്സസ് മെമ്മറിയും മൂന്ന് സിപിയുവും മോഷണം പോയിട്ടുണ്ട്. കംപ്യൂട്ടര്‍ തകര്‍ത്താണ് ഹാര്‍ഡ് ഡിസ്കുകള്‍ മോഷ്ടിച്ചത്. കംപ്യൂട്ടര്‍ മുറിയിലുണ്ടായിരുന്ന കൂളര്‍ ഫാന്‍ സംവിധാനം നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എസിപി ടി.ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ആറ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക ടീമിനെ നിയോഗിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേയ്ക്കാണ് മേല്‍നോട്ട ചുമതല. സംഭവത്തില്‍ അട്ടിമറി സാധ്യത ഉള്‍പ്പെടെ അന്വേഷണ വിധേയമാക്കുമെന്നു പോലീസ് അറിയിച്ചു. എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിക്രാന്തിന് സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. അതിനാല്‍തന്നെ സുരക്ഷ സംബന്ധിച്ച യാതൊരു വിധത്തിലുമുള്ള ആശങ്കയും ഉയരുന്നില്ലെന്നും അട്ടിമറി സാധ്യതയുള്‍പ്പെടെ അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ടാണു ഹാര്‍ഡ് ഡിസ്ക് മോഷണം പോയതായി പോലീസിനു പരാതി ലഭിക്കുന്നത്. നാവികസേനയ്ക്ക് കപ്പല്‍ കൈമാറാത്തതിനാല്‍ തന്നെ നാവികസേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലില്‍ ഇല്ലെന്നും സുരക്ഷാ സംബന്ധമായ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും നാവികസേന അധികൃതരും അറിയിച്ചിരുന്നു.