തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ രേഖാമൂലം ഒരു തെളിവുമില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടി എംപി.
മന്ത്രിയായിരിക്കെ അദ്ദേഹത്തിനു മുന്നിൽ വന്ന ഫയലിന് അനുമതി നൽകുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണം ആർക്കു വേണമെങ്കിലും ഉന്നയിക്കാം. ഊഹാപോഹങ്ങൾ വച്ചു കാര്യങ്ങൾ പറയുന്നതു ശരിയല്ലെന്നും ഇബ്രാഹിംകുഞ്ഞിന്റെ നിരപരാധിത്വം തെളിയിക്കാൻ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മന്ത്രിയായിരിക്കെ അദ്ദേഹത്തിനു മുന്നിൽ വന്ന ഫയലിന് അനുമതി നൽകുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണം ആർക്കു വേണമെങ്കിലും ഉന്നയിക്കാം. ഊഹാപോഹങ്ങൾ വച്ചു കാര്യങ്ങൾ പറയുന്നതു ശരിയല്ലെന്നും ഇബ്രാഹിംകുഞ്ഞിന്റെ നിരപരാധിത്വം തെളിയിക്കാൻ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.