കായംകുളം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം കരിപ്പുഴ തോട്ടിലേക്ക് എടുത്ത് ചാടിയ യുവാവിന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തെരച്ചിലുകൾക്കൊടുവിൽ കണ്ടെത്തി.ഏകദേശം 45 വയസ് തോന്നിക്കുന്ന യുവാവാണ് ദേശീയ പാതയിലെ പാലത്തിന്റെ കിഴക്കുഭാഗത്തു നിന്നു തോട്ടിലേക്ക് ചാടിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം .
ഒ.എൻ.കെ ജംഗ്ഷനിൽ നിന്നും ദേശീയപാതയിലൂടെ ഓടിയെത്തിയ യുവാവ് പാലത്തിൽ എത്തിയപ്പോൾ തോട്ടിലേക്ക് എടുത്തു ചാടുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു . സംഭവം കണ്ടവർ ഉടൻതന്നെ അഗ്നിശമന സേനയേയും പോലീസിനെയും വിവരമറിയിച്ചു.
സ്റ്റേഷൻ ഓഫീസർ വൈ. ഷഫീക്കിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയും കൊല്ലത്തു നിന്നും അഗ്നിശമന സേനയുടെ സ്കൂബാ മുങ്ങൽ വിദഗ്ധ സംഘവുമെത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തി. വൈകുന്നേരം ആറോടെ പാലത്തിന് പടിഞ്ഞാറുവശത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി . അഞ്ചരയടി ഉയരമുള്ള ഇയാൾ മെറൂണ്‍ കളറിലുള്ള ഷർട്ടാണ് ധരിച്ചിരിക്കുന്നത്. കൈയ്യിൽ വളയും ധരിച്ചിട്ടുണ്ട്.
ഒ.എൻ.കെ ജംഗ്ഷനിൽ നിന്നും ദേശീയപാതയിലൂടെ ഓടിയെത്തിയ യുവാവ് പാലത്തിൽ എത്തിയപ്പോൾ തോട്ടിലേക്ക് എടുത്തു ചാടുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു . സംഭവം കണ്ടവർ ഉടൻതന്നെ അഗ്നിശമന സേനയേയും പോലീസിനെയും വിവരമറിയിച്ചു.
സ്റ്റേഷൻ ഓഫീസർ വൈ. ഷഫീക്കിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയും കൊല്ലത്തു നിന്നും അഗ്നിശമന സേനയുടെ സ്കൂബാ മുങ്ങൽ വിദഗ്ധ സംഘവുമെത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തി. വൈകുന്നേരം ആറോടെ പാലത്തിന് പടിഞ്ഞാറുവശത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി . അഞ്ചരയടി ഉയരമുള്ള ഇയാൾ മെറൂണ്‍ കളറിലുള്ള ഷർട്ടാണ് ധരിച്ചിരിക്കുന്നത്. കൈയ്യിൽ വളയും ധരിച്ചിട്ടുണ്ട്.