കോട്ടയം: കൊറിയർ സ്ഥാപനത്തിൽ മുളക് സ്പ്രേ പ്രയോഗിച്ച ശേഷം ജീവനക്കാരെ ആക്രമിച്ചു പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. കോട്ടയം തിരുവാർപ്പ് സ്വദേശിയായ ബാദുഷയും സുഹൃത്ത് അഖിലുമാണ് പിടിയിലായത്. നെഞ്ചുവേദനയാണെന്നു പറഞ്ഞതിനെത്തുടർന്നു പ്രതികളിൽ ഒരാളായ അഖിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തൽ ഇന്നത്തേക്കു മാറ്റി. ഇവർ നേരത്തെയും പല കേസുകളിലും പ്രതികളാണെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ 16ന് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് രണ്ടംഗ സംഘം തിരുനക്കര പോസ്റ്റ് ഓഫീസ് റോഡിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബ്ലീസ് എന്ന കൊറിയർ സർവീസ് സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ അടിച്ചു കവർച്ച നടത്തിയത്. പത്തു ലക്ഷം രൂപയുണ്ടായിരുന്ന ഓഫീസിൽനിന്ന് ഒരു ലക്ഷം രൂപയ്ക്കടുത്താണ് ഇവർ കവർന്നത്. ആശുപത്രിയിൽ കിടക്കുന്ന അമ്മയുടെ ചികിത്സയ്ക്കും ആഡംബര ബൈക്ക് വാങ്ങാനുമാണു പ്രതിയായ ബാദുഷയും സംഘവും കവർച്ച നടത്തിയതെന്നു പോലീസ് പറഞ്ഞു.
ശീമാട്ടി റൗണ്ടാനയ്ക്കു സമീപത്തെ വഴിയോരക്കച്ചവടക്കാരനിൽനിന്നാണ് കൊറിയർ സർവീസ് സ്ഥാപനത്തിൽ പണമുണ്ടെന്നു പ്രതികൾക്കു വിവരം ലഭിച്ചത്. തുടർന്നാണു പ്രതികൾ മോഷണം ആസൂത്രണം ചെയ്തത്. ആക്രമണത്തിനു ശേഷം സിഎംഎസ് കോളജ് ഭാഗത്തേക്കുള്ള ഇടവഴിയിലൂടെയാണു പ്രതികൾ രക്ഷപ്പെട്ടത്. തുടർന്ന് സിഎംഎസ് കോളജ് റോഡിൽനിന്ന് ഇരുവരും ഒാട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് ചീഫ് പി.എസ്. സാബു, ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. വെസ്റ്റ് എസ്ഐ ടി. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എൻ. മനോജ്, സിപിഒ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രതിയായ അഖിലിനു നെഞ്ചുവേദനയാണെന്നു പറഞ്ഞതോടെ ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ഡോക്ടർമാരുടെ നിർദേശാനുസരണം മാത്രമേ തുടർ നടപടി ഉണ്ടാകുവെന്നു അന്വേഷണത്തിനു നേതൃത്വം നൽകിയ വെസ്റ്റ് സിഐ എം.ജെ. അരുണ് പറഞ്ഞു.
രണ്ടു പേർ മാത്രമാണു കൊറിയർ സ്ഥാപനത്തിനുള്ളിൽ കയറിയതെങ്കിലും കൂടുതൽ യുവാക്കൾ പ്രദേശത്തു ചുറ്റിക്കറങ്ങിയിരുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ സ്ഥാപനങ്ങളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചപ്പോഴാണു സംഭവ സമയത്തും ഇതിനു മുന്പും ബാദുഷയുടെ സംഘാംഗങ്ങളായ യുവാക്കൾ ഇവിടെ കറങ്ങി നടന്നിരുന്നതായുള്ള സൂചന ലഭിച്ചത്. ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 16ന് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് രണ്ടംഗ സംഘം തിരുനക്കര പോസ്റ്റ് ഓഫീസ് റോഡിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബ്ലീസ് എന്ന കൊറിയർ സർവീസ് സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ അടിച്ചു കവർച്ച നടത്തിയത്. പത്തു ലക്ഷം രൂപയുണ്ടായിരുന്ന ഓഫീസിൽനിന്ന് ഒരു ലക്ഷം രൂപയ്ക്കടുത്താണ് ഇവർ കവർന്നത്. ആശുപത്രിയിൽ കിടക്കുന്ന അമ്മയുടെ ചികിത്സയ്ക്കും ആഡംബര ബൈക്ക് വാങ്ങാനുമാണു പ്രതിയായ ബാദുഷയും സംഘവും കവർച്ച നടത്തിയതെന്നു പോലീസ് പറഞ്ഞു.
ശീമാട്ടി റൗണ്ടാനയ്ക്കു സമീപത്തെ വഴിയോരക്കച്ചവടക്കാരനിൽനിന്നാണ് കൊറിയർ സർവീസ് സ്ഥാപനത്തിൽ പണമുണ്ടെന്നു പ്രതികൾക്കു വിവരം ലഭിച്ചത്. തുടർന്നാണു പ്രതികൾ മോഷണം ആസൂത്രണം ചെയ്തത്. ആക്രമണത്തിനു ശേഷം സിഎംഎസ് കോളജ് ഭാഗത്തേക്കുള്ള ഇടവഴിയിലൂടെയാണു പ്രതികൾ രക്ഷപ്പെട്ടത്. തുടർന്ന് സിഎംഎസ് കോളജ് റോഡിൽനിന്ന് ഇരുവരും ഒാട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് ചീഫ് പി.എസ്. സാബു, ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. വെസ്റ്റ് എസ്ഐ ടി. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എൻ. മനോജ്, സിപിഒ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രതിയായ അഖിലിനു നെഞ്ചുവേദനയാണെന്നു പറഞ്ഞതോടെ ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ഡോക്ടർമാരുടെ നിർദേശാനുസരണം മാത്രമേ തുടർ നടപടി ഉണ്ടാകുവെന്നു അന്വേഷണത്തിനു നേതൃത്വം നൽകിയ വെസ്റ്റ് സിഐ എം.ജെ. അരുണ് പറഞ്ഞു.
രണ്ടു പേർ മാത്രമാണു കൊറിയർ സ്ഥാപനത്തിനുള്ളിൽ കയറിയതെങ്കിലും കൂടുതൽ യുവാക്കൾ പ്രദേശത്തു ചുറ്റിക്കറങ്ങിയിരുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ സ്ഥാപനങ്ങളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചപ്പോഴാണു സംഭവ സമയത്തും ഇതിനു മുന്പും ബാദുഷയുടെ സംഘാംഗങ്ങളായ യുവാക്കൾ ഇവിടെ കറങ്ങി നടന്നിരുന്നതായുള്ള സൂചന ലഭിച്ചത്. ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.