കൊച്ചി: ചട്ടവിരുദ്ധമായ നിർമാണം മറച്ചുവച്ചാണു നിർമാതാക്കൾ ഫ്ളാറ്റുകൾ തങ്ങൾക്കു കൈമാറിയതെന്നും ഇതു വ ഞ്ചനയാണെന്നും ആരോപി ച്ച് ഒരുവിഭാഗം ഫ്ളാറ്റ് ഉടമകൾ രംഗത്ത്.
കോടതിവിധികളോ നിയമനടപടികളോ ഉണ്ടായാൽ പൊളിച്ചുമാറ്റൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നു വ്യക്തമാക്കുന്ന കൈവശാവകാശ സർട്ടിഫിക്കറ്റുകളാണ് ഫ് ളാറ്റ് ഉടമകൾക്കു നൽകിയതെന്നാണ് ആരോപണം.
ആൽഫ വെഞ്ച്വേഴ്സ്, ജെയ്ൻ കോറൽ കോവ് എന്നീ ഫ്ളാറ്റുകളിലെ ഉടമകളാണ് ആരോപണവുമായി രംഗത്തുവന്നത്. യുഎ നന്പർ പ്രകാരമുള്ള കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള കൈവശാവകാശ സർട്ടിഫിക്കറ്റുകളാണ് ഈ ഫ്ളാറ്റുകളിലെ ഉടമകൾക്കു ലഭിച്ചിട്ടുള്ളതെന്നു രേഖകൾ വ്യക്തമാക്കുന്നു. നിയമം ലംഘിച്ചു നിർമിക്കപ്പെട്ട കെട്ടിടങ്ങൾക്കാണ് യുഎ സർട്ടിഫിക്കറ്റ് നൽകുന്നത്. കോടതി ഉത്തരവ് വന്നാൽ ഒഴിയണമെന്നുള്ള ഉപാധിയോടെയാണ് ഈ ഫ്ളാറ്റുകൾക്ക് നന്പർ നൽകിയിട്ടുള്ളത്.
നിർമാണത്തിന് അപേക്ഷ നൽകിയ വേളയിൽ ബന്ധപ്പെട്ട രേഖകളോ, അനുമതി പത്രങ്ങളോ നിർമാണക്കന്പനികൾ ഹാജരാക്കിയില്ലെന്നതു തെളിയിക്കുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്.
കോടതിവിധികളോ നിയമനടപടികളോ ഉണ്ടായാൽ പൊളിച്ചുമാറ്റൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നു വ്യക്തമാക്കുന്ന കൈവശാവകാശ സർട്ടിഫിക്കറ്റുകളാണ് ഫ് ളാറ്റ് ഉടമകൾക്കു നൽകിയതെന്നാണ് ആരോപണം.
ആൽഫ വെഞ്ച്വേഴ്സ്, ജെയ്ൻ കോറൽ കോവ് എന്നീ ഫ്ളാറ്റുകളിലെ ഉടമകളാണ് ആരോപണവുമായി രംഗത്തുവന്നത്. യുഎ നന്പർ പ്രകാരമുള്ള കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള കൈവശാവകാശ സർട്ടിഫിക്കറ്റുകളാണ് ഈ ഫ്ളാറ്റുകളിലെ ഉടമകൾക്കു ലഭിച്ചിട്ടുള്ളതെന്നു രേഖകൾ വ്യക്തമാക്കുന്നു. നിയമം ലംഘിച്ചു നിർമിക്കപ്പെട്ട കെട്ടിടങ്ങൾക്കാണ് യുഎ സർട്ടിഫിക്കറ്റ് നൽകുന്നത്. കോടതി ഉത്തരവ് വന്നാൽ ഒഴിയണമെന്നുള്ള ഉപാധിയോടെയാണ് ഈ ഫ്ളാറ്റുകൾക്ക് നന്പർ നൽകിയിട്ടുള്ളത്.
നിർമാണത്തിന് അപേക്ഷ നൽകിയ വേളയിൽ ബന്ധപ്പെട്ട രേഖകളോ, അനുമതി പത്രങ്ങളോ നിർമാണക്കന്പനികൾ ഹാജരാക്കിയില്ലെന്നതു തെളിയിക്കുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്.