തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കിയ സംസ്ഥാന സർക്കാരിനു മരടു ഫ്ളാറ്റ് പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവു നടപ്പാക്കാനും ബാധ്യതയുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തീരപരിപാലന ചട്ടം ലംഘിച്ചു ഫ്ളാറ്റ് നിർമിച്ചു സാധാരണക്കാരായ ഉടമകളെ തട്ടിക്കുന്ന ഫ്ളാറ്റ് നിർമാതാക്കളിൽ നിന്നു നഷ്ടപരിഹാരം ഈടാക്കാൻ നിയമ നിർമാണം നടത്തണമെന്നും മരടു ഫ്ളാറ്റ് പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി വിധി മറകടക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചേർന്ന സർവകക്ഷി യോഗത്തിൽ കാനം രാജേന്ദ്രൻ പറഞ്ഞു.
മരടു വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കുന്നതിനു മുൻപ് എൽഡിഎഫിൽ ചർച്ച ചെയ്യാതിരുന്ന നിലപാടിൽ സിപിഐയ്ക്ക് എതിർപ്പുണ്ടായിരുന്നു. യോഗത്തിനു ശേഷം പുറത്തു മാധ്യമ പ്രവർത്തകരെ കണ്ട കാനം രാജേന്ദ്രൻ നിലപാട് ആവർത്തിച്ചു. മരടിൽ നിയമ ലംഘനം നടത്തിയ ഫ്ളാറ്റ് നിർമാതാക്കളെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കരുതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഫ്ളാറ്റ് നിർമാതാക്കളിൽ നിന്നു വഞ്ചിതരാകുന്ന ഉടമകൾക്കു നഷ്ടപരിഹാരം നൽകാൻ നിയമ നിർമാണം സർക്കാർ കൊണ്ടുവരുണം.
സർക്കാർ നികുതിപ്പണത്തിൽ നിന്നു നഷ്ടപരിഹാരം നൽകുന്നതിനോടു യോജിപ്പില്ല. ഫ്ളാറ്റ് നിർമാതാക്കളിൽ നിന്നു തന്നെ ഇത് ഈടാക്കാൻ നിയമ നിർമാണം വേണമെന്ന് അദ്ദേഹം പറഞ്ഞു. നിയമ ലംഘനം നടത്തിയ ഫ്ളാറ്റ് നിർമാതാക്കളിൽ നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നു ജനതാദളിലെ മാത്യു ടി. തോമസ് എംഎൽഎയും ആവശ്യപ്പെട്ടു.
മരടു വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കുന്നതിനു മുൻപ് എൽഡിഎഫിൽ ചർച്ച ചെയ്യാതിരുന്ന നിലപാടിൽ സിപിഐയ്ക്ക് എതിർപ്പുണ്ടായിരുന്നു. യോഗത്തിനു ശേഷം പുറത്തു മാധ്യമ പ്രവർത്തകരെ കണ്ട കാനം രാജേന്ദ്രൻ നിലപാട് ആവർത്തിച്ചു. മരടിൽ നിയമ ലംഘനം നടത്തിയ ഫ്ളാറ്റ് നിർമാതാക്കളെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കരുതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഫ്ളാറ്റ് നിർമാതാക്കളിൽ നിന്നു വഞ്ചിതരാകുന്ന ഉടമകൾക്കു നഷ്ടപരിഹാരം നൽകാൻ നിയമ നിർമാണം സർക്കാർ കൊണ്ടുവരുണം.
സർക്കാർ നികുതിപ്പണത്തിൽ നിന്നു നഷ്ടപരിഹാരം നൽകുന്നതിനോടു യോജിപ്പില്ല. ഫ്ളാറ്റ് നിർമാതാക്കളിൽ നിന്നു തന്നെ ഇത് ഈടാക്കാൻ നിയമ നിർമാണം വേണമെന്ന് അദ്ദേഹം പറഞ്ഞു. നിയമ ലംഘനം നടത്തിയ ഫ്ളാറ്റ് നിർമാതാക്കളിൽ നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നു ജനതാദളിലെ മാത്യു ടി. തോമസ് എംഎൽഎയും ആവശ്യപ്പെട്ടു.