തൊടുപുഴ: പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം കേരള കോണ്ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ ഏഴരയോടെയാണ് ജോസ് ടോം പുറപ്പുഴയിലെ പി.ജെ.ജോസഫിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.
കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പനും സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു. സ്ഥാനാർഥി നേരിട്ടു വന്നു കണ്ടതിൽ സന്തോഷമുണ്ടെന്നു പി.ജെ.ജോസഫ് പിന്നീട് മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. ഇന്നു നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ മുതിർന്ന നേതാവെന്ന നിലയിൽ എല്ലാവിധ പിന്തുണയും പി.ജെ. ജോസഫ് വാഗ്ദാനം ചെയ്തെന്നു ജോസ് ടോമും പറഞ്ഞു. നേരത്തെ പല തവണ കണ്ടിരുന്നെങ്കിലും വീട്ടിലെത്തി നേരിട്ടു കാണാനാണ് എത്തിയത്.
ജോസഫ് വിഭാഗം നേതാക്കൾ പ്രചരണ രംഗത്തു സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിൽ നടന്ന യുഡിഎഫ് യോഗത്തിൽ സ്ഥാനാർഥി ജോസ് ടോം പങ്കെടുക്കാതിരുന്നതിനെ പി.ജെ. ജോസഫ് പിന്നീടു വിമർശിച്ചിരുന്നു. പി.ജെ. ജോസഫ് കൂടി പങ്കെടുത്ത യോഗത്തിലാണു സ്ഥാനാർഥി പങ്കെടുക്കാതിരുന്നത്. ജോസ് ടോം പി.ജെ.ജോസഫിനെ നേരിൽക്കണ്ട് പിന്തുണ അഭ്യർഥിച്ചില്ലെന്നു ജോസഫ് വിഭാഗം നേതാക്കളും ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം പി.ജെ. ജോസഫിനെ നേരിൽ കാണാനെത്തിയത്.
കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പനും സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു. സ്ഥാനാർഥി നേരിട്ടു വന്നു കണ്ടതിൽ സന്തോഷമുണ്ടെന്നു പി.ജെ.ജോസഫ് പിന്നീട് മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. ഇന്നു നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ മുതിർന്ന നേതാവെന്ന നിലയിൽ എല്ലാവിധ പിന്തുണയും പി.ജെ. ജോസഫ് വാഗ്ദാനം ചെയ്തെന്നു ജോസ് ടോമും പറഞ്ഞു. നേരത്തെ പല തവണ കണ്ടിരുന്നെങ്കിലും വീട്ടിലെത്തി നേരിട്ടു കാണാനാണ് എത്തിയത്.
ജോസഫ് വിഭാഗം നേതാക്കൾ പ്രചരണ രംഗത്തു സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിൽ നടന്ന യുഡിഎഫ് യോഗത്തിൽ സ്ഥാനാർഥി ജോസ് ടോം പങ്കെടുക്കാതിരുന്നതിനെ പി.ജെ. ജോസഫ് പിന്നീടു വിമർശിച്ചിരുന്നു. പി.ജെ. ജോസഫ് കൂടി പങ്കെടുത്ത യോഗത്തിലാണു സ്ഥാനാർഥി പങ്കെടുക്കാതിരുന്നത്. ജോസ് ടോം പി.ജെ.ജോസഫിനെ നേരിൽക്കണ്ട് പിന്തുണ അഭ്യർഥിച്ചില്ലെന്നു ജോസഫ് വിഭാഗം നേതാക്കളും ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം പി.ജെ. ജോസഫിനെ നേരിൽ കാണാനെത്തിയത്.