തിരുവനന്തപുരം: റോഡപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന രക്ഷാപ്രവർത്തകർക്കൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ നിയമക്കുരുക്കുകൾ ഉണ്ടാകുമെന്ന ഭയത്താൽ പലരും ഇതിന് മടിക്കുന്നു. ഇതിന് മാറ്റമുണ്ടാവുന്നതോടെ പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കനിവ് 108 സൗജന്യ ആംബുലൻസ് സേവനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
315 ആംബുലൻസുകളാണ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങുന്നത്. ആദ്യഘട്ടത്തിൽ 101 ആംബുലൻസുകൾ വിന്യസിക്കും. ഒക്ടോബർ മുതൽ പദ്ധതി പൂർണ പ്രവർത്തനം ആരംഭിക്കും. സ്ഥിരമായി അപകടം നടക്കുന്ന ബ്ളാക്ക് സ്പോട്ടുകളിലാവും ആംബുലൻസുകൾ വിന്യസിക്കുക. 108 എന്ന സൗജന്യ നമ്പറിൽ വിളിച്ചും മൊബൈൽ ആപ്പ് മുഖേനയും ആംബുലൻസിന്റെ സേവനം തേടാനാവും. 70 എമർജൻസി റെസ്പോൺസ് ഉദ്യോഗസ്ഥർ അടങ്ങുന്ന കാൾ സെന്റർ 24 മണിക്കൂർ പ്രവർത്തിക്കും. ആരോഗ്യ വകുപ്പിനൊപ്പം റവന്യു, പോലീസ്, ഗതാഗത വകുപ്പുകളും സഹകരിച്ചു പ്രവർത്തിക്കും.
ഇന്നലെ സംസ്ഥാനത്ത് നിരത്തിലിറക്കിയ 108 ആംബുലൻസുകൾ തിരുവനന്തപുരം സെൻട്രൽസ്റ്റേഡിയത്തിൽ.
315 ആംബുലൻസുകളാണ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങുന്നത്. ആദ്യഘട്ടത്തിൽ 101 ആംബുലൻസുകൾ വിന്യസിക്കും. ഒക്ടോബർ മുതൽ പദ്ധതി പൂർണ പ്രവർത്തനം ആരംഭിക്കും. സ്ഥിരമായി അപകടം നടക്കുന്ന ബ്ളാക്ക് സ്പോട്ടുകളിലാവും ആംബുലൻസുകൾ വിന്യസിക്കുക. 108 എന്ന സൗജന്യ നമ്പറിൽ വിളിച്ചും മൊബൈൽ ആപ്പ് മുഖേനയും ആംബുലൻസിന്റെ സേവനം തേടാനാവും. 70 എമർജൻസി റെസ്പോൺസ് ഉദ്യോഗസ്ഥർ അടങ്ങുന്ന കാൾ സെന്റർ 24 മണിക്കൂർ പ്രവർത്തിക്കും. ആരോഗ്യ വകുപ്പിനൊപ്പം റവന്യു, പോലീസ്, ഗതാഗത വകുപ്പുകളും സഹകരിച്ചു പ്രവർത്തിക്കും.
ഇന്നലെ സംസ്ഥാനത്ത് നിരത്തിലിറക്കിയ 108 ആംബുലൻസുകൾ തിരുവനന്തപുരം സെൻട്രൽസ്റ്റേഡിയത്തിൽ.