തിരുവനന്തപുരം : പള്ളിക്കലിൽ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഓണ ഡ്യൂട്ടിക്കിടയിൽ മർദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയാത്തതിൽ പ്രതിഷേധിച്ചു ഡോക്ടർമാർ ഇന്നലെ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ചു. അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയായിരുന്നു ഒപി ബഹിഷ്കരണം. പ്രതിയെ അറസ്റ്റ് ചെയ്യുന്ന നടപടി വൈകുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നു ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു.
ഡോക്ടറെ മർദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയണമെന്നാവശ്യപ്പെട്ടു ഐഎംഎ നേതാക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. സംഭവത്തിൽ പോലീസ് നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുമെന്നു ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതനും സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി നൂഹുവും അറിയിച്ചു.
ഡോക്ടറെ മർദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയണമെന്നാവശ്യപ്പെട്ടു ഐഎംഎ നേതാക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. സംഭവത്തിൽ പോലീസ് നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുമെന്നു ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതനും സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി നൂഹുവും അറിയിച്ചു.