കോട്ടയം: നഗരമധ്യത്തിൽ പട്ടാപ്പകൽ രണ്ടംഗസംഘം കൊറിയർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാർക്കു നേരേ മുളകുപൊടി സ്പ്രേ ചെയ്ത് ഒരു ലക്ഷത്തോളം രൂപ പിടിച്ചുപറിച്ചു.
കോട്ടയം പോസ്റ്റ് ഓഫീസ് റോഡിലെ കിഴക്കേതിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് കൊറിയർ സർവീസ് ഓഫീസിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണു സംഭവം. സംഘം രക്ഷപ്പെടുന്നതിനിടെ നിലത്തു വീണ 70,000ത്തിൽപരം രൂപ പോലീസിനു ലഭിച്ചു.
മാനേജർ പുതുപ്പള്ളി പുതുപ്പറന്പിൽ സനീഷ് ബാബു (25), സൂപ്പർവൈസർ കാഞ്ഞിരം അടിവാക്കൽ നികേഷ് (25), ഇന്റർവ്യൂവിന് എത്തിയ നാട്ടകം വടക്കത്ത് വിഷ്ണു (26) എന്നിവർക്കു നേരെയാണു കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. ഇവർ ചികിത്സ തേടി.
പോസ്റ്റ് ഓഫീസ് റോഡിൽനിന്നു സിഎംഎസ് കോളജ് ഭാഗത്തുള്ള ഇടവഴിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കു രണ്ടു പേർ എത്തിയതോടെയാണു സംഭവങ്ങൾക്കു തുടക്കം. ജീവനക്കാർ ബാങ്കിൽ അടയ്ക്കാനുള്ള പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. ഇന്റർവ്യൂവിന് എത്തിയ വിഷ്ണു കസേരയിൽ ഇരിക്കുകയായിരുന്നു.
ഹെൽമെറ്റ് ധരിച്ച് ഓഫീസിലേക്കു കടന്നെത്തിയയാൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഒപ്പമുണ്ടായിരുന്ന മുഖം മറച്ചയാൾ മേശപ്പുറത്തുവച്ചിരുന്ന 91,706 രൂപയുമായി കടന്നു.
ഓണ്ലൈൻ ഇടപാടുകളടക്കം നടത്തുന്ന സ്ഥാപനത്തിൽ 10 ലക്ഷത്തിൽപരം രൂപയുണ്ടായിരുന്നു.
ബഹളം കേട്ട് സമീപത്തെ സ്ഥാപനങ്ങളിൽനിന്ന് ആളുകൾ എത്തിയതോടെ മോഷ്ടാക്കൾ സമീപത്തെ ഇടവഴിയിലെ മതിൽ ചാടി രക്ഷപ്പെട്ടു. ഇതിനിടെയാണ് 70,000ത്തിൽപരം രൂപ താഴെവീണത്.
രാവിലെ ഓഫീസ് തുറന്നയുടൻ അക്രമിസംഘം കൊറിയർ സർവീസിലെത്തിയിരുന്നു. കൊറിയർ അയയ്ക്കാനുണ്ടെന്നു പറഞ്ഞു വിലാസവും ചോദിച്ചാണ് ഇവർ മടങ്ങിയത്.
സ്ഥലത്തെത്തിയ പോലീസ് ഓഫീസിലെയും സമീപ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികളെ തിരിച്ചറിഞ്ഞതായാണു വിവരം. സംഭവത്തിനു പിന്നിൽ നിരവധി പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട പ്രതിയും ഉള്ളതായാണു സൂചന.
കോട്ടയം വെസ്റ്റ് സിഐ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കോട്ടയം പോസ്റ്റ് ഓഫീസ് റോഡിലെ കിഴക്കേതിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് കൊറിയർ സർവീസ് ഓഫീസിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണു സംഭവം. സംഘം രക്ഷപ്പെടുന്നതിനിടെ നിലത്തു വീണ 70,000ത്തിൽപരം രൂപ പോലീസിനു ലഭിച്ചു.
മാനേജർ പുതുപ്പള്ളി പുതുപ്പറന്പിൽ സനീഷ് ബാബു (25), സൂപ്പർവൈസർ കാഞ്ഞിരം അടിവാക്കൽ നികേഷ് (25), ഇന്റർവ്യൂവിന് എത്തിയ നാട്ടകം വടക്കത്ത് വിഷ്ണു (26) എന്നിവർക്കു നേരെയാണു കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. ഇവർ ചികിത്സ തേടി.
പോസ്റ്റ് ഓഫീസ് റോഡിൽനിന്നു സിഎംഎസ് കോളജ് ഭാഗത്തുള്ള ഇടവഴിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കു രണ്ടു പേർ എത്തിയതോടെയാണു സംഭവങ്ങൾക്കു തുടക്കം. ജീവനക്കാർ ബാങ്കിൽ അടയ്ക്കാനുള്ള പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. ഇന്റർവ്യൂവിന് എത്തിയ വിഷ്ണു കസേരയിൽ ഇരിക്കുകയായിരുന്നു.
ഹെൽമെറ്റ് ധരിച്ച് ഓഫീസിലേക്കു കടന്നെത്തിയയാൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഒപ്പമുണ്ടായിരുന്ന മുഖം മറച്ചയാൾ മേശപ്പുറത്തുവച്ചിരുന്ന 91,706 രൂപയുമായി കടന്നു.
ഓണ്ലൈൻ ഇടപാടുകളടക്കം നടത്തുന്ന സ്ഥാപനത്തിൽ 10 ലക്ഷത്തിൽപരം രൂപയുണ്ടായിരുന്നു.
ബഹളം കേട്ട് സമീപത്തെ സ്ഥാപനങ്ങളിൽനിന്ന് ആളുകൾ എത്തിയതോടെ മോഷ്ടാക്കൾ സമീപത്തെ ഇടവഴിയിലെ മതിൽ ചാടി രക്ഷപ്പെട്ടു. ഇതിനിടെയാണ് 70,000ത്തിൽപരം രൂപ താഴെവീണത്.
രാവിലെ ഓഫീസ് തുറന്നയുടൻ അക്രമിസംഘം കൊറിയർ സർവീസിലെത്തിയിരുന്നു. കൊറിയർ അയയ്ക്കാനുണ്ടെന്നു പറഞ്ഞു വിലാസവും ചോദിച്ചാണ് ഇവർ മടങ്ങിയത്.
സ്ഥലത്തെത്തിയ പോലീസ് ഓഫീസിലെയും സമീപ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികളെ തിരിച്ചറിഞ്ഞതായാണു വിവരം. സംഭവത്തിനു പിന്നിൽ നിരവധി പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട പ്രതിയും ഉള്ളതായാണു സൂചന.
കോട്ടയം വെസ്റ്റ് സിഐ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.