കൊച്ചി: നിരപരാധികൾ ശിക്ഷിക്കപ്പെടുകയും തെറ്റു ചെയ്യുകയും ലാഭമുണ്ടാക്കുകയും ചെയ്തവർ രക്ഷാവലയത്തിലാവുകയും ചെയ്തിരിക്കുന്ന സ്ഥിതിവിശേഷമാണു മരടിലെ ഫ്ളാറ്റ് വിഷയത്തിലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു യുഡിഎഫ് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള തീരദേശ പരിപാലന അഥോറിറ്റി 2019 ഏപ്രിലിൽ ഇറക്കിയിട്ടുളള പുതിയ നോട്ടിഫിക്കേഷൻ പ്രകാരം മുന്‍പുണ്ടായിരുന്ന ചട്ടങ്ങളിൽനിന്നും പാരിസ്ഥിതികാഘാതം കുറച്ച് പരമാവധി വിട്ടുവീഴ്ചകളും ഇളവുകളും നൽകിയാണു പുതിയ ഉത്തരവിറക്കിട്ടുള്ളത്.
പുതിയ നിയമപ്രകാരം ആത്മവിശ്വാസം പകരുന്ന പല സാധ്യതകളും മാർഗങ്ങളുമുണ്ട്. പക്ഷെ അതിന് മുൻകാലപ്രാബല്യം നൽകിയിട്ടില്ല. നിയമം ആരെങ്കിലും ലംഘിച്ചിട്ടുണ്ടങ്കിൽ യാഥാർഥ്യ ബോധത്തോടെ വിഷയത്തെ സമീപിക്കുകയാണു വേണ്ടത്.
പൊളിച്ചുകളയുക എന്ന ഒറ്റമാർഗമേയുളളൂവെന്ന് പറഞ്ഞാൽ അതിനോട് ഒരു കാരണവശാലും യോജിക്കാൻ ഐക്യജനാധിപത്യ മുന്നണിക്ക് കഴിയില്ല. മുന്നണി കോടതിവിധിക്കെതിരല്ല. പക്ഷെ അതിൽ മനുഷ്യത്വത്തിന്റെ അംശം ഉണ്ടായിരിക്കണം. പരിഹരിക്കാൻ പറ്റാത്ത ഒരു വിഷയമായി ഇതിനെ കാണുന്നില്ല. പല മാർഗങ്ങൾ മുന്നിലുണ്ട്. പശ്ചിമഘട്ട സംരക്ഷണ കാര്യത്തിൽ നമ്മൾ സ്വീകരിച്ച നിലപാട് അതാണ്. മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തെ സ്വാഗതം ചെയ്യുന്നു.
ചർച്ചയിൽ എടുക്കുന്ന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു സർവകക്ഷി പ്രതിനിധിസംഘം ഡൽഹിക്ക് പോകാനിടയാകണം. കസ്തൂരിരംഗൻ റിപ്പോർട്ട് ചർച്ച ചെയ്തപ്പോൾ പാരിസ്ഥിതിക സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ജനങ്ങൾക്ക് പരമാവധി ഇളവുകളും നൽകണമെന്ന തീരുമാനം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും അംഗീകരിച്ച മുൻമാതൃകയും നമ്മുടെ മുന്നിലുണ്ട്.
ഫ്ളാറ്റുകൾ പൊളിക്കാൻ ശ്രമിച്ചാലുണ്ടാകുന്ന ലക്ഷക്കണക്കിന് ടണ്‍ മാലിന്യം നീക്കം ചെയ്യേണ്ടിവരുന്നത് വലിയ പരിസ്ഥിതി പ്രശ്നമായിരിക്കും സൃഷ്ടിക്കുക. അതിനാൽതന്നെ ഇത് കേവലം ഫ്ളാറ്റ് വാങ്ങിയവരുടെ മാത്രം പ്രശ്നമായി മാറില്ല. ഇപ്പോൾ ഒറ്റപ്പെട്ട ചില എതിർ ശബ്ദങ്ങൾ മാത്രമേ ഫ്ളാറ്റ് വിഷയത്തിലുളളൂ. അതു മാറണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. നിയമം ലംഘിച്ച് മരടിൽ ഫ്ളാറ്റുകൾ നിർമിച്ച സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്നു മുൻ എംപി പ്രഫ. കെ.വി. തോമസ് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗിന്റെ എല്ലാവിധ പിന്തുണയും ഫ്ളാറ്റുടമകൾക്കുണ്ടാകുമെന്ന് യോഗത്തിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും അറിയിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈബി ഈഡൻ എംപി, കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ നിയമപ്രകാരം ആത്മവിശ്വാസം പകരുന്ന പല സാധ്യതകളും മാർഗങ്ങളുമുണ്ട്. പക്ഷെ അതിന് മുൻകാലപ്രാബല്യം നൽകിയിട്ടില്ല. നിയമം ആരെങ്കിലും ലംഘിച്ചിട്ടുണ്ടങ്കിൽ യാഥാർഥ്യ ബോധത്തോടെ വിഷയത്തെ സമീപിക്കുകയാണു വേണ്ടത്.
പൊളിച്ചുകളയുക എന്ന ഒറ്റമാർഗമേയുളളൂവെന്ന് പറഞ്ഞാൽ അതിനോട് ഒരു കാരണവശാലും യോജിക്കാൻ ഐക്യജനാധിപത്യ മുന്നണിക്ക് കഴിയില്ല. മുന്നണി കോടതിവിധിക്കെതിരല്ല. പക്ഷെ അതിൽ മനുഷ്യത്വത്തിന്റെ അംശം ഉണ്ടായിരിക്കണം. പരിഹരിക്കാൻ പറ്റാത്ത ഒരു വിഷയമായി ഇതിനെ കാണുന്നില്ല. പല മാർഗങ്ങൾ മുന്നിലുണ്ട്. പശ്ചിമഘട്ട സംരക്ഷണ കാര്യത്തിൽ നമ്മൾ സ്വീകരിച്ച നിലപാട് അതാണ്. മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തെ സ്വാഗതം ചെയ്യുന്നു.
ചർച്ചയിൽ എടുക്കുന്ന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു സർവകക്ഷി പ്രതിനിധിസംഘം ഡൽഹിക്ക് പോകാനിടയാകണം. കസ്തൂരിരംഗൻ റിപ്പോർട്ട് ചർച്ച ചെയ്തപ്പോൾ പാരിസ്ഥിതിക സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ജനങ്ങൾക്ക് പരമാവധി ഇളവുകളും നൽകണമെന്ന തീരുമാനം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും അംഗീകരിച്ച മുൻമാതൃകയും നമ്മുടെ മുന്നിലുണ്ട്.
ഫ്ളാറ്റുകൾ പൊളിക്കാൻ ശ്രമിച്ചാലുണ്ടാകുന്ന ലക്ഷക്കണക്കിന് ടണ്‍ മാലിന്യം നീക്കം ചെയ്യേണ്ടിവരുന്നത് വലിയ പരിസ്ഥിതി പ്രശ്നമായിരിക്കും സൃഷ്ടിക്കുക. അതിനാൽതന്നെ ഇത് കേവലം ഫ്ളാറ്റ് വാങ്ങിയവരുടെ മാത്രം പ്രശ്നമായി മാറില്ല. ഇപ്പോൾ ഒറ്റപ്പെട്ട ചില എതിർ ശബ്ദങ്ങൾ മാത്രമേ ഫ്ളാറ്റ് വിഷയത്തിലുളളൂ. അതു മാറണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. നിയമം ലംഘിച്ച് മരടിൽ ഫ്ളാറ്റുകൾ നിർമിച്ച സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്നു മുൻ എംപി പ്രഫ. കെ.വി. തോമസ് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗിന്റെ എല്ലാവിധ പിന്തുണയും ഫ്ളാറ്റുടമകൾക്കുണ്ടാകുമെന്ന് യോഗത്തിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും അറിയിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈബി ഈഡൻ എംപി, കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.