നിലന്പൂർ: ഓഗസ്റ്റ് എട്ടിന് പോത്തുകല്ല് കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരുടെ ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം കയറി. ഏതാനും ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ചയിലെ പ്രവൃത്തിദിനത്തിലാണ് ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം കയറിയത്. ഓരോരുത്തർക്കും നാലു ലക്ഷം രൂപ വീതമാണ് സർക്കാരിന്റെ ധനസഹായം.
കഴിഞ്ഞ ഒൻപതിനു പോത്തുകല്ലിൽ ചേർന്ന ചടങ്ങിൽ, മന്ത്രി കെ.ടി.ജലീൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം അനുവദിച്ചുകൊണ്ടുള്ള രേഖകൾ കൈമാറിയിരുന്നു. പണം ഓരോരുത്തരുടേയും അക്കൗണ്ടുകളിൽ നിക്ഷേപിച്ചെന്നായിരുന്നു അന്ന് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ പണം അക്കൗണ്ടുകളിലെത്തിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് നിലന്പൂർ തഹസിൽദാർ വി.സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ട്രഷറിയിലെത്തി തുക മാറ്റാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
48 പേരുടെ മൃതദേഹമാണ് കവളപ്പാറയിലെ ദുരന്ത സ്ഥലത്തു നിന്ന് കണ്ടെടുത്തിരുന്നത്. 11 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവരെ മരിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ആവശ്യമായ സാന്പത്തിക സഹായവും മരിച്ചവർക്കുള്ള ആനുകൂല്യങ്ങളും നൽകുമെന്ന് മലപ്പുറം ജില്ലാ കളക്ടർ ഉറപ്പു നൽകിയിരുന്നു. 36 പേരുടെ ബാങ്ക് അക്കൗണ്ടിലാണ് തിങ്കളാഴ്ച പണം എത്തിയത്. മരിച്ചവരിൽ അവശേഷിക്കുന്ന 12 പേരുടെ അനന്തരാവകാശികൾ ആരെന്ന് ഉറപ്പുവരുത്തിയതിന് ശേഷം അവർക്ക് തുക കൈമാറും.
59 പേരുടെ ബന്ധുക്കൾക്കും നൽകാനുള്ള തുക തഹസിൽദാറുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. വീടുകളിൽ വെള്ളം കയറുകയോ നാശം സംഭവിക്കുകയോ ചെയ്തിട്ടുള്ളവർക്ക് അടിയന്തിര സഹായമായി സർക്കാർ 10,000 രൂപ പ്രഖ്യാപിച്ചിരുന്നു. അത്തരത്തിലുള്ള 1500 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ തിങ്കളാഴ്ച മാറിയിട്ടുണ്ട്. ചൊവ്വാഴ്ച മറ്റൊരു 1500 പേരുടെ അക്കൗണ്ടുകളിലും എത്തും. പിന്നെയും നിലന്പൂർ താലൂക്കിൽ മൂവായിരത്തിലധികം ആളുകൾക്കു പണം കിട്ടാനുണ്ടാവും. അവരുടെ ബാങ്ക് രേഖകൾ ലഭ്യമാവുന്ന മുറയ്ക്കു പണം നൽകാനാവുമെന്നും തഹസിൽദാർ പറഞ്ഞു.
കഴിഞ്ഞ ഒൻപതിനു പോത്തുകല്ലിൽ ചേർന്ന ചടങ്ങിൽ, മന്ത്രി കെ.ടി.ജലീൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം അനുവദിച്ചുകൊണ്ടുള്ള രേഖകൾ കൈമാറിയിരുന്നു. പണം ഓരോരുത്തരുടേയും അക്കൗണ്ടുകളിൽ നിക്ഷേപിച്ചെന്നായിരുന്നു അന്ന് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ പണം അക്കൗണ്ടുകളിലെത്തിയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് നിലന്പൂർ തഹസിൽദാർ വി.സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ട്രഷറിയിലെത്തി തുക മാറ്റാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
48 പേരുടെ മൃതദേഹമാണ് കവളപ്പാറയിലെ ദുരന്ത സ്ഥലത്തു നിന്ന് കണ്ടെടുത്തിരുന്നത്. 11 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവരെ മരിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ആവശ്യമായ സാന്പത്തിക സഹായവും മരിച്ചവർക്കുള്ള ആനുകൂല്യങ്ങളും നൽകുമെന്ന് മലപ്പുറം ജില്ലാ കളക്ടർ ഉറപ്പു നൽകിയിരുന്നു. 36 പേരുടെ ബാങ്ക് അക്കൗണ്ടിലാണ് തിങ്കളാഴ്ച പണം എത്തിയത്. മരിച്ചവരിൽ അവശേഷിക്കുന്ന 12 പേരുടെ അനന്തരാവകാശികൾ ആരെന്ന് ഉറപ്പുവരുത്തിയതിന് ശേഷം അവർക്ക് തുക കൈമാറും.
59 പേരുടെ ബന്ധുക്കൾക്കും നൽകാനുള്ള തുക തഹസിൽദാറുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. വീടുകളിൽ വെള്ളം കയറുകയോ നാശം സംഭവിക്കുകയോ ചെയ്തിട്ടുള്ളവർക്ക് അടിയന്തിര സഹായമായി സർക്കാർ 10,000 രൂപ പ്രഖ്യാപിച്ചിരുന്നു. അത്തരത്തിലുള്ള 1500 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ തിങ്കളാഴ്ച മാറിയിട്ടുണ്ട്. ചൊവ്വാഴ്ച മറ്റൊരു 1500 പേരുടെ അക്കൗണ്ടുകളിലും എത്തും. പിന്നെയും നിലന്പൂർ താലൂക്കിൽ മൂവായിരത്തിലധികം ആളുകൾക്കു പണം കിട്ടാനുണ്ടാവും. അവരുടെ ബാങ്ക് രേഖകൾ ലഭ്യമാവുന്ന മുറയ്ക്കു പണം നൽകാനാവുമെന്നും തഹസിൽദാർ പറഞ്ഞു.