തിരുവനന്തപുരം: സിബിഐ തങ്ങളുടെ മൊഴികൾ വളച്ചൊടിക്കുകയായിരുന്നു എന്ന് അഭയ കേസിലെ സാക്ഷികൾ. കേസിലെ 40-ാം സാക്ഷി സിസ്റ്റർ ആനി ജോണ്‍, 53-ാം സാക്ഷി സിസ്റ്റർ സുദീപ എന്നിവരാണ് സിബിഐക്കെതിരേ സിബിഐ പ്രത്യേക കോടതിയിൽ മൊഴി നൽകിയത്.
അഭയയ്ക്ക് ഒരുപാട് വിഷമതകൾ ഉണ്ടായിരുന്നു എന്നും ജീവിതത്തിൽ പാപം ചെയ്യാത്തവളാണ് അഭയയെന്നും സിബിഐക്കു നൽകിയിരുന്ന മൊഴികളാണ് സിബിഐ ഉദ്യോഗസ്ഥർ വളച്ചൊടിച്ചതെന്ന് ഇവർ കോടതിയിൽ മൊഴി നൽകി. ദൈവത്തോട് അടുത്തുനിൽക്കുന്നവർ കള്ളം പറയാമോ എന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിയായി സത്യം മുമ്പും പറഞ്ഞു, എന്നാൽ അതു കേൾക്കാൻ സിബിഐ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല എന്നും രണ്ടു സാക്ഷികളും മൊഴി നൽകി.
അഭയയുടെ ശിരോവസ്ത്രം പയസ് ടെൻത് കോണ്‍വന്റിലെ അടുക്കളയിൽ കണ്ടിരുന്നു എന്നു സിബിഐ ഉദ്യോഗസ്ഥനോടു പറഞ്ഞിരുന്നു. എന്നാൽ, അഭയയുടെ ചെരുപ്പുകൾ, കോടാലി എന്നിവ കണ്ടിരുന്നു എന്നു പറഞ്ഞിരുന്നില്ല എന്നും സിസ്റ്റർ ആനി ജോണ്‍ മൊഴി നൽകി. അഭയയുടെ മൃതദേഹം കണ്ടു വിഷമിച്ചുനിന്ന അഭയയുടെ പിതാവിനോടു വിഷമിക്കരുതെന്നും അഭയ ആത്മഹത്യ ചെയ്യുകയില്ല എന്നുമാണു താൻ മൊഴി നൽകിയിരുന്നത്. സിബിഐ അവരുടെ ഇഷ്ടാനുസരണം മൊഴി എഴുതിയെടുത്തതാണെന്നും സാക്ഷി കൂട്ടിച്ചേർത്തു.
ഇതിനുശേഷം വിസ്തരിക്കപ്പെട്ട സിസ്റ്റർ സുദീപ അഭയയുടെ കോണ്‍വെന്റിലെ താമസിക്കാരിയായിരുന്നു. അഭയ മരിക്കുന്ന ദിവസം കോണ്‍വെന്റിനു പുറത്തു പുലർച്ചെ 4.15ന് എന്തോ വലിയശബ്ദത്തിൽ കിണറ്റിൽ വീഴുന്നതായി തോന്നിയെന്നു മൊഴി നൽകിയെന്നാണു സിബിഐ അഭിഭാഷകൻ ഇന്നലെ കോടതിയിൽ വാദിച്ചത്. എന്നാൽ, താൻ അത്തരം ശബ്ദം കേട്ടിട്ടില്ലെന്നും സിസ്റ്റർ സുദീപ മൊഴി നൽകി.
അങ്ങനെ താൻ ലോക്കൽ പോലീസിനോ ക്രൈംബ്രാഞ്ചിനോ മൊഴി നൽകിയിരുന്നില്ല. പിന്നെ എങ്ങനെയാണു സിബിഐക്കു മൊഴി നൽകുക എന്നായിരുന്നു സിസ്റ്റർ സുദീപ സിബിഐ അഭിഭാഷകനു മറുപടി നൽകിയത്. ഇന്നലെ വിസ്തരിക്കേണ്ടിയിരുന്ന സാക്ഷികളായ സിസ്റ്റർ നവീന, സിസ്റ്റർ കൊച്ചുറാണി എന്നിവരെ വിസ്തരിക്കുന്നതിൽനിന്നു സിബിഐ ഒഴിവാക്കി. കേസിലെ വിസ്താരം ഇന്നും തുടരും.
അഭയയ്ക്ക് ഒരുപാട് വിഷമതകൾ ഉണ്ടായിരുന്നു എന്നും ജീവിതത്തിൽ പാപം ചെയ്യാത്തവളാണ് അഭയയെന്നും സിബിഐക്കു നൽകിയിരുന്ന മൊഴികളാണ് സിബിഐ ഉദ്യോഗസ്ഥർ വളച്ചൊടിച്ചതെന്ന് ഇവർ കോടതിയിൽ മൊഴി നൽകി. ദൈവത്തോട് അടുത്തുനിൽക്കുന്നവർ കള്ളം പറയാമോ എന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിയായി സത്യം മുമ്പും പറഞ്ഞു, എന്നാൽ അതു കേൾക്കാൻ സിബിഐ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല എന്നും രണ്ടു സാക്ഷികളും മൊഴി നൽകി.
അഭയയുടെ ശിരോവസ്ത്രം പയസ് ടെൻത് കോണ്‍വന്റിലെ അടുക്കളയിൽ കണ്ടിരുന്നു എന്നു സിബിഐ ഉദ്യോഗസ്ഥനോടു പറഞ്ഞിരുന്നു. എന്നാൽ, അഭയയുടെ ചെരുപ്പുകൾ, കോടാലി എന്നിവ കണ്ടിരുന്നു എന്നു പറഞ്ഞിരുന്നില്ല എന്നും സിസ്റ്റർ ആനി ജോണ്‍ മൊഴി നൽകി. അഭയയുടെ മൃതദേഹം കണ്ടു വിഷമിച്ചുനിന്ന അഭയയുടെ പിതാവിനോടു വിഷമിക്കരുതെന്നും അഭയ ആത്മഹത്യ ചെയ്യുകയില്ല എന്നുമാണു താൻ മൊഴി നൽകിയിരുന്നത്. സിബിഐ അവരുടെ ഇഷ്ടാനുസരണം മൊഴി എഴുതിയെടുത്തതാണെന്നും സാക്ഷി കൂട്ടിച്ചേർത്തു.
ഇതിനുശേഷം വിസ്തരിക്കപ്പെട്ട സിസ്റ്റർ സുദീപ അഭയയുടെ കോണ്‍വെന്റിലെ താമസിക്കാരിയായിരുന്നു. അഭയ മരിക്കുന്ന ദിവസം കോണ്‍വെന്റിനു പുറത്തു പുലർച്ചെ 4.15ന് എന്തോ വലിയശബ്ദത്തിൽ കിണറ്റിൽ വീഴുന്നതായി തോന്നിയെന്നു മൊഴി നൽകിയെന്നാണു സിബിഐ അഭിഭാഷകൻ ഇന്നലെ കോടതിയിൽ വാദിച്ചത്. എന്നാൽ, താൻ അത്തരം ശബ്ദം കേട്ടിട്ടില്ലെന്നും സിസ്റ്റർ സുദീപ മൊഴി നൽകി.
അങ്ങനെ താൻ ലോക്കൽ പോലീസിനോ ക്രൈംബ്രാഞ്ചിനോ മൊഴി നൽകിയിരുന്നില്ല. പിന്നെ എങ്ങനെയാണു സിബിഐക്കു മൊഴി നൽകുക എന്നായിരുന്നു സിസ്റ്റർ സുദീപ സിബിഐ അഭിഭാഷകനു മറുപടി നൽകിയത്. ഇന്നലെ വിസ്തരിക്കേണ്ടിയിരുന്ന സാക്ഷികളായ സിസ്റ്റർ നവീന, സിസ്റ്റർ കൊച്ചുറാണി എന്നിവരെ വിസ്തരിക്കുന്നതിൽനിന്നു സിബിഐ ഒഴിവാക്കി. കേസിലെ വിസ്താരം ഇന്നും തുടരും.