കൊച്ചി: മരടിൽ ഫ്ളാറ്റുടമകളുടെ സമരം ശക്തമായി. ഫ്ളാറ്റുടമകൾ ഇന്നലെ ഉച്ചകഴിഞ്ഞു കെട്ടിടസമുച്ചയത്തിന്റെ മതിൽ കെട്ടിനകത്തു കോലങ്ങൾ കത്തിച്ചു പുതിയ പ്രതിഷേധത്തിനു തുടക്കം കുറിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടർ, മരട് നഗരസഭാ സെക്രട്ടറി എന്നിവരുടെ മൂന്നു കോലങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.
സമരപന്തലിൽ മരട് ഭവന സംരക്ഷണ സമിതി പ്രതിഷേധ യോഗവും ചേർന്നു. വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഷംസുദ്ദീൻ കരുനാഗപ്പള്ളി, ഐസക് പട്ടാണിപ്പറന്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. നഗരസഭയുടെ നോട്ടീസിനെതിരേ ഫ്ളാറ്റ് ഉടമകൾ ഹൈക്കോടതിയിൽ നാളെ റിട്ട് ഹർജി സമർപ്പിക്കും. ഇന്നലെ നൽകാനായിരുന്നു നേരത്തെ തീരുമാനമെങ്കിലും കോടതി അവധിയായതിനാൽ നാളത്തേക്കു മാറ്റുകയായിരുന്നു.
സമരപന്തലിൽ മരട് ഭവന സംരക്ഷണ സമിതി പ്രതിഷേധ യോഗവും ചേർന്നു. വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഷംസുദ്ദീൻ കരുനാഗപ്പള്ളി, ഐസക് പട്ടാണിപ്പറന്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. നഗരസഭയുടെ നോട്ടീസിനെതിരേ ഫ്ളാറ്റ് ഉടമകൾ ഹൈക്കോടതിയിൽ നാളെ റിട്ട് ഹർജി സമർപ്പിക്കും. ഇന്നലെ നൽകാനായിരുന്നു നേരത്തെ തീരുമാനമെങ്കിലും കോടതി അവധിയായതിനാൽ നാളത്തേക്കു മാറ്റുകയായിരുന്നു.