രാജകുമാരി: കേരളത്തിൽനിന്നു തൊഴിലാളികളുമായി തമിഴ്നാട്ടിലെ തേനിയിലേക്കുപോയ ജീപ്പ് മറിഞ്ഞു മൂന്നുപേർ മരിച്ചു. ബോഡിനായ്ക്കന്നൂർ സ്വദേശികളായ കണ്ണൻ (40), ധനലക്ഷ്മി (45), അന്നക്കിളി (68) എന്നിവരാണു മരിച്ചത്. ജീപ്പിലുണ്ടായിരുന്ന മൂന്നു സ്ത്രീകൾ ഗുരുതര പരിക്കേറ്റു തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ മുകേശ്വരൻ (25) ഉൾപ്പെടെ 23 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ബോഡിനായ്ക്കന്നൂരിലെ സർക്കാർ ആശുപത്രിയിലും തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ബിഎൽറാമിലെ ഏലത്തോട്ടത്തിൽ ജോലികഴിഞ്ഞു തൊഴിലാളികളുമായി വന്ന വാഹനം അപകടത്തിൽപെട്ടത്. ബോഡിമെട്ട് ചുരം ഇറങ്ങിവരുന്പോൾ പുലിക്കുത്ത് കാറ്റാടിപ്പാറയ്ക്കു സമീപം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. വാഹനം തലകീഴായി 100 മീറ്റർ താഴെയുള്ള റോഡിലേക്കു മറിഞ്ഞു. ഇതുവഴി എത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരാണു പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊരങ്ങിണി പോലീസ് മേൽനടപടി സ്വീകരിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ബിഎൽറാമിലെ ഏലത്തോട്ടത്തിൽ ജോലികഴിഞ്ഞു തൊഴിലാളികളുമായി വന്ന വാഹനം അപകടത്തിൽപെട്ടത്. ബോഡിമെട്ട് ചുരം ഇറങ്ങിവരുന്പോൾ പുലിക്കുത്ത് കാറ്റാടിപ്പാറയ്ക്കു സമീപം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. വാഹനം തലകീഴായി 100 മീറ്റർ താഴെയുള്ള റോഡിലേക്കു മറിഞ്ഞു. ഇതുവഴി എത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരാണു പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊരങ്ങിണി പോലീസ് മേൽനടപടി സ്വീകരിച്ചു.