മൂവാറ്റുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മൂവാറ്റുപുഴ നഗരസഭ മുൻ ചെയർമാൻ കെ.കെ. ജയപ്രകാശ് (59) മരിച്ചു. കഴിഞ്ഞ മാസം 31ന് ഇഇസി മാർക്കറ്റിനു സമീപം ജയപ്രകാശ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു മരണം.
വെള്ളൂർക്കുന്നം കണ്ടവത്ത് പരേതരായ കൃഷ്ണപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനാണ്. രണ്ടു തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു നഗരസഭാ കൗണ്‍സിലറായ ജയപ്രകാശ് 2003ൽ എൽഡിഎഫ് പക്ഷത്തു ചേർന്നാണു നഗരസഭ ചെയർമാനായത്. പിന്നീടു കോൺഗ്രസിൽ തിരിച്ചെത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ബീന (പ്ലാന്റേഷൻ കോർപറേഷൻ, കാലടി). മകൾ: അഞ്ജു കൃഷ്ണൻ. മരുമകൻ: വിപിൻ (ഇരുവരും ദുബായ്).
വെള്ളൂർക്കുന്നം കണ്ടവത്ത് പരേതരായ കൃഷ്ണപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനാണ്. രണ്ടു തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു നഗരസഭാ കൗണ്‍സിലറായ ജയപ്രകാശ് 2003ൽ എൽഡിഎഫ് പക്ഷത്തു ചേർന്നാണു നഗരസഭ ചെയർമാനായത്. പിന്നീടു കോൺഗ്രസിൽ തിരിച്ചെത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ബീന (പ്ലാന്റേഷൻ കോർപറേഷൻ, കാലടി). മകൾ: അഞ്ജു കൃഷ്ണൻ. മരുമകൻ: വിപിൻ (ഇരുവരും ദുബായ്).