തിരുവനന്തപുരം: "ഒരു രാജ്യം ഒരു ഭാഷ' എന്ന വാദമുയർത്തി രാജ്യത്തു ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ സംസ്ഥാനത്തു വ്യാപക പ്രതിഷേധം. രാജ്യത്തെ ഒരുമിപ്പിക്കാൻ ഹിന്ദി ഭാഷയ്ക്കാണു കഴിയുകയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു.
സാന്പത്തിക മുരടിപ്പ് അടക്കമുള്ള പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനാണു ഹിന്ദി അടിച്ചേൽപിക്കാൻ വീണ്ടും ശ്രമം നടത്തുന്നതെന്ന് കോണ്ഗ്രസ്, ഡിഎംകെ, അണ്ണാ ഡിഎംകെ, തൃണമൂൽ, സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഹിന്ദിയുടെ പേരിൽ വിവാദം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കം രാജ്യത്തു നിലനിൽക്കുന്ന പ്രശ്നങ്ങളിൽനിന്നു ജനശ്രദ്ധ തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ഹിന്ദി അജൻഡയിൽനിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറായില്ല. ഭാഷയുടെ പേരിൽ പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണതെന്നു മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ഒരുമിപ്പിച്ചു നിർത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണമെന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരേയുള്ള യുദ്ധപ്രഖ്യാപനമായേ ഇതിനെ കാണാനാകൂ.
ഹിന്ദി കോടിക്കണക്കിനു ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്. അത് ആ രീതിയിൽ പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്തു പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് ഇന്ത്യക്കാരനല്ലെന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്രരൂപമാണ് ഇന്ത്യയുടേത്. അതിനു ഭംഗം വരുത്തുന്ന നീക്കത്തിൽനിന്നു സംഘപരിവാർ പിന്മാറണം. ജനങ്ങളുടെയും നാടിന്റെയും ജീവൽപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ടെന്ന് സംഘപരിവാർ മനസിലാക്കുന്നതു നന്നാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ തമ്മിലടിപ്പിച്ചും ഭിന്നിപ്പിച്ചും രാജ്യം ഭരിക്കുകയെന്ന ബിജെപിയുടെ തന്ത്രമാണു ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ പുറത്തു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണു ബിജെപി ശ്രമം. വിഭജനത്തിന്റെയും വേർതിരിവിന്റെയും സംഘപരിവാർ അജൻഡയാണ് പുറത്തു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഭാഷകൾക്കും തുല്യപ്രാധാന്യമാണുള്ളതെന്നും ഹിന്ദിക്കു പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ലെന്നും നിരവധി കോടതി വിധികളുണ്ട്. ഇവ മറികടന്നാണു ബിജെപി തങ്ങളുടെ രഹസ്യ അൻഡയുമായി മുന്നോട്ടുപോകുന്നത്. മൂന്ന് ആഴ്ചയ്ക്കിടെ മൂന്നു സാമ്പത്തിക പാക്കേജ് വന്നിട്ടും രാജ്യത്തെ കരകയറ്റാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞില്ല. ഈ പരാജയം മറച്ചുവയ്ക്കാനാണു മറ്റു വിവാദങ്ങളിലേക്കു ജനശ്രദ്ധ തിരിച്ചുവിടാൻ അമിത് ഷാ ശ്രമിക്കുന്നത്. ഇന്ത്യയുടെ നിലനില്പു തന്നെ വൈവിധ്യമാർന്ന ഭാഷ- വർഗ-വേഷങ്ങളിൽ അധിഷ്ഠിതമാണ്.
മാതൃഭാഷയായ മലയാളത്തോട് കേരള സർക്കാർ അവഗണന കാട്ടുന്നുവെന്നതിന്റെ വലിയ തെളിവാണ് 18 ദിവസമായി പിഎസ്സി ആസ്ഥാനത്ത് മലയാളത്തിൽ പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരാഹാരമനുഷ്ഠിക്കുന്ന ഭാഷാ സ്നേഹികളോട് അധികൃതർ കാണിക്കുന്ന അവഗണനയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അളവറ്റ ഹിന്ദി പ്രേമവും കേരള സർക്കാരിന്റെ മലയാളത്തോടുള്ള അവഗണനയും ഒരേപോലെ എതിർക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാന്പത്തിക മുരടിപ്പ് അടക്കമുള്ള പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനാണു ഹിന്ദി അടിച്ചേൽപിക്കാൻ വീണ്ടും ശ്രമം നടത്തുന്നതെന്ന് കോണ്ഗ്രസ്, ഡിഎംകെ, അണ്ണാ ഡിഎംകെ, തൃണമൂൽ, സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഹിന്ദിയുടെ പേരിൽ വിവാദം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കം രാജ്യത്തു നിലനിൽക്കുന്ന പ്രശ്നങ്ങളിൽനിന്നു ജനശ്രദ്ധ തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ഹിന്ദി അജൻഡയിൽനിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറായില്ല. ഭാഷയുടെ പേരിൽ പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണതെന്നു മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ഒരുമിപ്പിച്ചു നിർത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണമെന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരേയുള്ള യുദ്ധപ്രഖ്യാപനമായേ ഇതിനെ കാണാനാകൂ.
ഹിന്ദി കോടിക്കണക്കിനു ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്. അത് ആ രീതിയിൽ പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്തു പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് ഇന്ത്യക്കാരനല്ലെന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്രരൂപമാണ് ഇന്ത്യയുടേത്. അതിനു ഭംഗം വരുത്തുന്ന നീക്കത്തിൽനിന്നു സംഘപരിവാർ പിന്മാറണം. ജനങ്ങളുടെയും നാടിന്റെയും ജീവൽപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ടെന്ന് സംഘപരിവാർ മനസിലാക്കുന്നതു നന്നാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ തമ്മിലടിപ്പിച്ചും ഭിന്നിപ്പിച്ചും രാജ്യം ഭരിക്കുകയെന്ന ബിജെപിയുടെ തന്ത്രമാണു ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ പുറത്തു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണു ബിജെപി ശ്രമം. വിഭജനത്തിന്റെയും വേർതിരിവിന്റെയും സംഘപരിവാർ അജൻഡയാണ് പുറത്തു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഭാഷകൾക്കും തുല്യപ്രാധാന്യമാണുള്ളതെന്നും ഹിന്ദിക്കു പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ലെന്നും നിരവധി കോടതി വിധികളുണ്ട്. ഇവ മറികടന്നാണു ബിജെപി തങ്ങളുടെ രഹസ്യ അൻഡയുമായി മുന്നോട്ടുപോകുന്നത്. മൂന്ന് ആഴ്ചയ്ക്കിടെ മൂന്നു സാമ്പത്തിക പാക്കേജ് വന്നിട്ടും രാജ്യത്തെ കരകയറ്റാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞില്ല. ഈ പരാജയം മറച്ചുവയ്ക്കാനാണു മറ്റു വിവാദങ്ങളിലേക്കു ജനശ്രദ്ധ തിരിച്ചുവിടാൻ അമിത് ഷാ ശ്രമിക്കുന്നത്. ഇന്ത്യയുടെ നിലനില്പു തന്നെ വൈവിധ്യമാർന്ന ഭാഷ- വർഗ-വേഷങ്ങളിൽ അധിഷ്ഠിതമാണ്.
മാതൃഭാഷയായ മലയാളത്തോട് കേരള സർക്കാർ അവഗണന കാട്ടുന്നുവെന്നതിന്റെ വലിയ തെളിവാണ് 18 ദിവസമായി പിഎസ്സി ആസ്ഥാനത്ത് മലയാളത്തിൽ പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരാഹാരമനുഷ്ഠിക്കുന്ന ഭാഷാ സ്നേഹികളോട് അധികൃതർ കാണിക്കുന്ന അവഗണനയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അളവറ്റ ഹിന്ദി പ്രേമവും കേരള സർക്കാരിന്റെ മലയാളത്തോടുള്ള അവഗണനയും ഒരേപോലെ എതിർക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.