+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല: ഫ്ളാറ്റ് നിർമാതാക്കൾ

കൊച്ചി: മരടിലെ ഫ്ളാറ്റ് വിഷയത്തിൽ ബന്ധമില്ലെന്നു ചൂണ്ടിക്കാട്ടി നഗരസഭയ്ക്കു നിർമാതാക്കളുടെ കത്ത്. ഫ്ളാറ്റു
ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല: ഫ്ളാറ്റ് നിർമാതാക്കൾ
കൊച്ചി: മരടിലെ ഫ്ളാറ്റ് വിഷയത്തിൽ ബന്ധമില്ലെന്നു ചൂണ്ടിക്കാട്ടി നഗരസഭയ്ക്കു നിർമാതാക്കളുടെ കത്ത്. ഫ്ളാറ്റുകൾ നിയമാനുസൃതമായി നിലവിലെ ഉടമകൾക്കു വിറ്റതാണെന്നു ചൂണ്ടിക്കാട്ടി ആൽഫാ സെറിൻ ഫ്ളാറ്റിന്‍റെ നിർമാതാക്കളായ ആൽഫാ വെഞ്ചേഴ്സാണു നഗരസഭയ്ക്കു കത്ത് നൽകിയത്.

ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നേരത്തെ നഗരസഭ ഫ്ളാറ്റ് നിർമാതാക്കൾക്കു നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണു നിർമാതാക്കൾ ഇപ്പോൾ നൽകിയിരിക്കുന്നത്. നിർമാണത്തിനു ശേഷം നിയമാനുസൃതമായി വില്പന നടത്തിയ ഫ്ളാറ്റുകളാണിവ. ഇതിന്മേൽ തങ്ങൾക്കു യാതൊരു ഉത്തരവാദിത്വവും നിലവിലില്ല. നിലവിലെ ഉടമസ്ഥരാണു ഫ്ളാറ്റുകൾക്കു കരമടയ്ക്കുന്നത്.

അതിനാൽത്തന്നെ അവയുടെ ഉടമസ്ഥാവകാശം അവർക്കുള്ളതാണ്. ഈ വിഷയത്തിൽ പിന്നെ എന്തിനാണ് നഗരസഭ തങ്ങൾക്കു നോട്ടീസ് നൽകിയതെന്നു മനസിലാകുന്നില്ലെന്നും സെക്രട്ടറിക്കു സമർപ്പിച്ച കത്തിൽ നിർമാതാക്കൾ പറയുന്നു.