കൊച്ചി: ഹോട്ടല്‍ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ആലപ്പുഴ പുന്നപ്ര അറവുകാട് സ്വദേശി കിഴക്കേ പനമ്പടന്ന വീട്ടില്‍ രങ്കുല്‍ (22) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. മെട്രോ സ്റ്റേഷനു സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ സ്റ്റീഫന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ നാലിനു പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍നിന്നു വരികയായിരുന്ന സ്റ്റീഫന്റെ മൊബൈല്‍ സ്കൂട്ടറില്‍ വന്ന പ്രതി തട്ടിയെടുക്കുകയായിരുന്നു.
ഇയാള്‍ വന്ന വണ്ടിയുടെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി, പോലീസ് വാഹന ഉടമയും പ്രതിയുടെ സുഹൃത്തുമായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണു പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയ് ആയ ഇയാള്‍ കലൂര്ഭാഗത്തുള്ള ഹോസ്റ്റലുകളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു. പെണ്‍കുട്ടിയെകൊണ്ടു തന്ത്രപൂര്‍വം ഇയാളെ കച്ചേരിപ്പടിയിലേക്കു വിളിച്ചുവരുത്തിയാണു പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ വന്ന വണ്ടിയുടെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി, പോലീസ് വാഹന ഉടമയും പ്രതിയുടെ സുഹൃത്തുമായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണു പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയ് ആയ ഇയാള്‍ കലൂര്ഭാഗത്തുള്ള ഹോസ്റ്റലുകളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു. പെണ്‍കുട്ടിയെകൊണ്ടു തന്ത്രപൂര്‍വം ഇയാളെ കച്ചേരിപ്പടിയിലേക്കു വിളിച്ചുവരുത്തിയാണു പോലീസ് കസ്റ്റഡിയിലെടുത്തത്.