തിരുവനന്തപുരം: ഈ വർഷമുണ്ടായ പ്രളയത്തിൽ കേരളത്തിന് 7500 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. പ്രളയ നഷ്ടത്തെക്കുറിച്ചു പഠിക്കാൻ നാളെ മുതൽ സംസ്ഥാനം സന്ദർശിക്കുന്ന കേന്ദ്ര സംഘത്തിന് ഇതു സംബന്ധിച്ച നിവേദനം സംസ്ഥാനം കൈമാറും.
ഈ വർഷം ഓഗസ്റ്റിൽ കേരളത്തിനുണ്ടായ നഷ്ടവുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം തയാറാക്കി, മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കൈമാറി. ഇതു പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി പൂർണ നിവേദനം തയാറാക്കും. കേന്ദ്ര സംഘം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും ചർച്ച നടത്തുന്ന 20ന് ഇതു സംബന്ധിച്ച സംസ്ഥാനത്തിന്റെ നിവേദനം കൈമാറും. കനത്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടായതാണ് ഇക്കുറി നാശനഷ്ടത്തിന്റെ തോത് ഉയർത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം സംസ്ഥാനത്തെ പ്രളയദുരന്തത്തെക്കുറിച്ചു പഠിക്കാൻ നാളെ കേരളത്തിലെത്തുന്നുണ്ട്. ഇത്തവണ പ്രളയ ദുരന്തം ബാധിച്ച ഏഴു ജില്ലകളിൽ സംഘം സന്ദർശനം നടത്തും.
അടിസ്ഥാന സൗകര്യ വികസന മേഖലയിലാണു രണ്ടാം പ്രളയത്തിൽ കാര്യമായ നാശനഷ്ടമുണ്ടായത്. റോഡുകളിലും പാലങ്ങളിലുമായി 3500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണു പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. 1728 റോഡുകളിലായി 4896 കിലോമീറ്റർ റോഡ് തകർന്നു. സംരക്ഷണ ഭിത്തികൾ, കലുങ്ക്, കാനകൾ അടക്കം 400 നിർമിതികൾ തകർന്നു. 132 പാലങ്ങൾക്കും കേടുപാടുണ്ടായി. കഴിഞ്ഞ മഹാപ്രളയത്തിൽ 14,000 കോടിയുടെ നാശനഷ്ടമായിരുന്നു പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയിരുന്നത്. കാർഷിക മേഖലയിൽ 2,000 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.
40,000 ഹെക്ടറോളം കൃഷിയാണു നശിച്ചത്. 17,000ത്തോളം വീടുകൾക്കാണു നാശനഷ്ടമുണ്ടായത്. 1800 വീടുകൾ പൂർണമായും 15,200 വീടുകൾ ഭാഗീകമായും തകർന്നതായും റിപ്പോർട്ടിലുണ്ട്. പ്രളയസാധ്യത മേഖലയിൽ താമസിക്കുന്ന മുഴുവൻ പേരേയും മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്.
ഇതു കൂടാതെ മൃഗസംരക്ഷണം, ജലവിഭവം, വൈദ്യുതി മേഖലയിലുണ്ടായ പൂർണ നഷ്ടം സംബന്ധിച്ച കണക്ക് വൈകാതെ നൽകണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മഹാ പ്രളയത്തിൽ സംസ്ഥാനത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് യുഎൻ കണക്കാക്കിയത്.
കെ. ഇന്ദ്രജിത്ത്
ഈ വർഷം ഓഗസ്റ്റിൽ കേരളത്തിനുണ്ടായ നഷ്ടവുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം തയാറാക്കി, മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കൈമാറി. ഇതു പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി പൂർണ നിവേദനം തയാറാക്കും. കേന്ദ്ര സംഘം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും ചർച്ച നടത്തുന്ന 20ന് ഇതു സംബന്ധിച്ച സംസ്ഥാനത്തിന്റെ നിവേദനം കൈമാറും. കനത്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടായതാണ് ഇക്കുറി നാശനഷ്ടത്തിന്റെ തോത് ഉയർത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം സംസ്ഥാനത്തെ പ്രളയദുരന്തത്തെക്കുറിച്ചു പഠിക്കാൻ നാളെ കേരളത്തിലെത്തുന്നുണ്ട്. ഇത്തവണ പ്രളയ ദുരന്തം ബാധിച്ച ഏഴു ജില്ലകളിൽ സംഘം സന്ദർശനം നടത്തും.
അടിസ്ഥാന സൗകര്യ വികസന മേഖലയിലാണു രണ്ടാം പ്രളയത്തിൽ കാര്യമായ നാശനഷ്ടമുണ്ടായത്. റോഡുകളിലും പാലങ്ങളിലുമായി 3500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണു പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. 1728 റോഡുകളിലായി 4896 കിലോമീറ്റർ റോഡ് തകർന്നു. സംരക്ഷണ ഭിത്തികൾ, കലുങ്ക്, കാനകൾ അടക്കം 400 നിർമിതികൾ തകർന്നു. 132 പാലങ്ങൾക്കും കേടുപാടുണ്ടായി. കഴിഞ്ഞ മഹാപ്രളയത്തിൽ 14,000 കോടിയുടെ നാശനഷ്ടമായിരുന്നു പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയിരുന്നത്. കാർഷിക മേഖലയിൽ 2,000 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.
40,000 ഹെക്ടറോളം കൃഷിയാണു നശിച്ചത്. 17,000ത്തോളം വീടുകൾക്കാണു നാശനഷ്ടമുണ്ടായത്. 1800 വീടുകൾ പൂർണമായും 15,200 വീടുകൾ ഭാഗീകമായും തകർന്നതായും റിപ്പോർട്ടിലുണ്ട്. പ്രളയസാധ്യത മേഖലയിൽ താമസിക്കുന്ന മുഴുവൻ പേരേയും മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്.
ഇതു കൂടാതെ മൃഗസംരക്ഷണം, ജലവിഭവം, വൈദ്യുതി മേഖലയിലുണ്ടായ പൂർണ നഷ്ടം സംബന്ധിച്ച കണക്ക് വൈകാതെ നൽകണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മഹാ പ്രളയത്തിൽ സംസ്ഥാനത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് യുഎൻ കണക്കാക്കിയത്.
കെ. ഇന്ദ്രജിത്ത്