കോട്ടയം: തീപാറും പോരാട്ടവുമായി സ്ഥാനാർഥികൾ തുറന്ന വാഹനത്തിൽ മണ്ഡല പര്യടനത്തിലേക്കു കടന്നതോടെ പാലാ ഉപതെരഞ്ഞെടുപ്പിൽ മുന്നണികളുടെ പ്രചാരണം അവസാന റൗണ്ടിലേക്ക്. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളുടെ വാഹന പര്യടനത്തിന് ഇന്നലെ തുടക്കമായി. എൻഡിഎ സ്ഥാനാർഥിയുടെ പര്യടനം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. വാഹനപര്യടനം ആരംഭിച്ചതോടെ മുന്നണികൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. സ്ഥാനാർഥി നിർണയം അടക്കമുള്ള വിഷയങ്ങളിലെ തർക്കവും കേരള കോണ്ഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള അനൈക്യവും മുഖ്യപ്രചാരണ വിഷയമാക്കിയ എൽഡിഎഫ് സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും വിഷയമാക്കുന്നുണ്ട്.
യുഡിഎഫ് ആകട്ടെ കെ.എം. മാണി കഴിഞ്ഞ 53 വർഷങ്ങൾ പാലായിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ "തുടർച്ചയ്ക്ക് ഒരു വോട്ട്' എന്നാണ് ആവശ്യപ്പെടുന്നത്. ശബരിമല വിഷയം അടക്കം സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കുന്ന ആരോപണങ്ങളും യുഡിഎഫ് ക്യാന്പ് പ്രചാരണ ആയുധമാക്കുന്നു. ഇടതു വലതു മുന്നണികളുടെ മാറിമാറിയുള്ള ഭരണത്തിൽ വികസനം തടസപ്പെട്ടതും ബിജെപി മുന്നണിക്ക് അവസരം നൽകണമെന്നുള്ള ആവശ്യവുമാണ് എൻഡിഎ ക്യാന്പ് പ്രചാരണ ആയുധമാക്കുന്നത്.
യുഡിഎഫിന്റെ സംസ്ഥാനനേതാക്കളുടെ അകന്പടിയോടെയാണ് സ്ഥാനാർഥി ജോസ് ടോമിന്റെ വാഹന പര്യടനം ആരംഭിച്ചത്. കൊഴുവനാൽ പഞ്ചായത്തിലെ മേവടയിൽ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി പര്യടനം ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ഭരണനേട്ടം പാലായിൽ വോട്ടാക്കാമെന്നു പിണറായി വിജയനും എൽഡിഎഫും വ്യാമോഹിക്കേണ്ടെന്നും ഒരു പുതിയ പദ്ധതിപോലും തുടങ്ങാതെ വികസനത്തിനു തുരങ്കം വയ്ക്കുന്ന സർക്കാരിനു പാലായിലെ ജനങ്ങൾ തിരിച്ചടി നൽകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
യുഡിഎഫിന്റെ എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള നേതാക്കൾ വിവിധകേന്ദ്രങ്ങളിൽ പ്രസംഗിക്കുന്നുണ്ട്. ഉമ്മൻചാണ്ടിക്കു പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. പ്രചാരണത്തിൽനിന്നു വിട്ടു നിൽക്കുമെന്നു പറഞ്ഞ പി.ജെ. ജോസഫിനേയും കൂട്ടരേയും ഒപ്പം ചേർക്കാൻ ഇന്നലെ രാത്രിയിൽ ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ തീരുമാനമായിട്ടുണ്ട്.
എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ തുറന്ന വാഹനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തലപ്പലം പഞ്ചായത്തിലെ പനയ്ക്കപ്പാലത്തുനിന്നും ഇന്നലെ ആരംഭിച്ചു. മന്ത്രി എം.എം. മണി പര്യടനം ഉദ്ഘാടനം ചെയ്തു. പാലായിൽ യുഡിഎഫും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് എം.എം. മണി ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ 18 മുതൽ മൂന്നു ദിവസം പാലായിൽ ക്യാന്പ് ചെയ്തു പ്രചാരണത്തിനു നേതൃത്വം നൽകും. എൽഡിഎഫ് നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, സി. ദിവാകരൻ, കെ. ഫ്രാൻസിസ് ജോർജ്, കെ.ബി. ഗണേഷ് കുമാർ, എം.വി. ശ്രേയാസ് കുമാർ, തോമസ് ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ വരുംദിവസങ്ങളിൽ പ്രചാരണത്തിനെത്തും. മന്ത്രിമാരുടെ സംഘം മണ്ഡലത്തിൽ ക്യാന്പു ചെയ്തു വീടുകയറിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
എൻഡിഎ സ്ഥാനാർഥിയുടെ വാഹന പര്യടനം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഇന്നലെ തലനാട്ടിൽനിന്നും ആരംഭിച്ച പര്യടനം ജനപക്ഷം സെക്കുലർ നേതാവ് പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.സി. ജോർജിനു സ്വാധീനമുള്ള മണ്ഡലത്തിൽ ജോർജിനെ രംഗത്തിറക്കി പരമാവധി വോട്ടുകൾ സ്വരൂപിക്കാനുള്ള തയാറെടുപ്പിലാണ് എൻഡിഎ. കേന്ദ്രമന്ത്രി വി. മുരളീധരൻ അടുത്തദിവസം പ്രചാരണത്തിനെത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവർ മണ്ഡലത്തിൽ ക്യാന്പ് ചെയ്യുന്നു.
എട്ടു ദിനങ്ങൾ മാത്രമാണ് ഇനി വിധിയെഴുത്തിനായുള്ളത്. ആവനാഴിയിലെ മുഴുവൻ ആയുധങ്ങളും എടുത്തുള്ള പ്രചാരണ തന്ത്രങ്ങളാണു മുന്നണികൾ പാലായിൽ നടത്തുന്നത്. തങ്ങളുടെ പരന്പരാഗത സീറ്റ് ഉറപ്പിക്കാനായി യുഡിഎഫ് ശ്രമിക്കുന്പോൾ, ഇത്തവണ അട്ടിമറി വിജയം നേടാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. ബിജെപിയാകട്ടെ ഇടതു -വലതു മുന്നണികൾക്കെതിരേ വികാരമുണ്ടാകുമെന്ന പ്രതീക്ഷയിലും.
യുഡിഎഫ് ആകട്ടെ കെ.എം. മാണി കഴിഞ്ഞ 53 വർഷങ്ങൾ പാലായിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ "തുടർച്ചയ്ക്ക് ഒരു വോട്ട്' എന്നാണ് ആവശ്യപ്പെടുന്നത്. ശബരിമല വിഷയം അടക്കം സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കുന്ന ആരോപണങ്ങളും യുഡിഎഫ് ക്യാന്പ് പ്രചാരണ ആയുധമാക്കുന്നു. ഇടതു വലതു മുന്നണികളുടെ മാറിമാറിയുള്ള ഭരണത്തിൽ വികസനം തടസപ്പെട്ടതും ബിജെപി മുന്നണിക്ക് അവസരം നൽകണമെന്നുള്ള ആവശ്യവുമാണ് എൻഡിഎ ക്യാന്പ് പ്രചാരണ ആയുധമാക്കുന്നത്.
യുഡിഎഫിന്റെ സംസ്ഥാനനേതാക്കളുടെ അകന്പടിയോടെയാണ് സ്ഥാനാർഥി ജോസ് ടോമിന്റെ വാഹന പര്യടനം ആരംഭിച്ചത്. കൊഴുവനാൽ പഞ്ചായത്തിലെ മേവടയിൽ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി പര്യടനം ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ഭരണനേട്ടം പാലായിൽ വോട്ടാക്കാമെന്നു പിണറായി വിജയനും എൽഡിഎഫും വ്യാമോഹിക്കേണ്ടെന്നും ഒരു പുതിയ പദ്ധതിപോലും തുടങ്ങാതെ വികസനത്തിനു തുരങ്കം വയ്ക്കുന്ന സർക്കാരിനു പാലായിലെ ജനങ്ങൾ തിരിച്ചടി നൽകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
യുഡിഎഫിന്റെ എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള നേതാക്കൾ വിവിധകേന്ദ്രങ്ങളിൽ പ്രസംഗിക്കുന്നുണ്ട്. ഉമ്മൻചാണ്ടിക്കു പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. പ്രചാരണത്തിൽനിന്നു വിട്ടു നിൽക്കുമെന്നു പറഞ്ഞ പി.ജെ. ജോസഫിനേയും കൂട്ടരേയും ഒപ്പം ചേർക്കാൻ ഇന്നലെ രാത്രിയിൽ ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ തീരുമാനമായിട്ടുണ്ട്.
എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ തുറന്ന വാഹനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തലപ്പലം പഞ്ചായത്തിലെ പനയ്ക്കപ്പാലത്തുനിന്നും ഇന്നലെ ആരംഭിച്ചു. മന്ത്രി എം.എം. മണി പര്യടനം ഉദ്ഘാടനം ചെയ്തു. പാലായിൽ യുഡിഎഫും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് എം.എം. മണി ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ 18 മുതൽ മൂന്നു ദിവസം പാലായിൽ ക്യാന്പ് ചെയ്തു പ്രചാരണത്തിനു നേതൃത്വം നൽകും. എൽഡിഎഫ് നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, സി. ദിവാകരൻ, കെ. ഫ്രാൻസിസ് ജോർജ്, കെ.ബി. ഗണേഷ് കുമാർ, എം.വി. ശ്രേയാസ് കുമാർ, തോമസ് ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ വരുംദിവസങ്ങളിൽ പ്രചാരണത്തിനെത്തും. മന്ത്രിമാരുടെ സംഘം മണ്ഡലത്തിൽ ക്യാന്പു ചെയ്തു വീടുകയറിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
എൻഡിഎ സ്ഥാനാർഥിയുടെ വാഹന പര്യടനം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഇന്നലെ തലനാട്ടിൽനിന്നും ആരംഭിച്ച പര്യടനം ജനപക്ഷം സെക്കുലർ നേതാവ് പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.സി. ജോർജിനു സ്വാധീനമുള്ള മണ്ഡലത്തിൽ ജോർജിനെ രംഗത്തിറക്കി പരമാവധി വോട്ടുകൾ സ്വരൂപിക്കാനുള്ള തയാറെടുപ്പിലാണ് എൻഡിഎ. കേന്ദ്രമന്ത്രി വി. മുരളീധരൻ അടുത്തദിവസം പ്രചാരണത്തിനെത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവർ മണ്ഡലത്തിൽ ക്യാന്പ് ചെയ്യുന്നു.
എട്ടു ദിനങ്ങൾ മാത്രമാണ് ഇനി വിധിയെഴുത്തിനായുള്ളത്. ആവനാഴിയിലെ മുഴുവൻ ആയുധങ്ങളും എടുത്തുള്ള പ്രചാരണ തന്ത്രങ്ങളാണു മുന്നണികൾ പാലായിൽ നടത്തുന്നത്. തങ്ങളുടെ പരന്പരാഗത സീറ്റ് ഉറപ്പിക്കാനായി യുഡിഎഫ് ശ്രമിക്കുന്പോൾ, ഇത്തവണ അട്ടിമറി വിജയം നേടാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. ബിജെപിയാകട്ടെ ഇടതു -വലതു മുന്നണികൾക്കെതിരേ വികാരമുണ്ടാകുമെന്ന പ്രതീക്ഷയിലും.