കോഴിക്കോട്: ചെലവൂരില്‍ റിട്ട.ബിഎസ്എന്‍എല്‍ ജീവനക്കാരൻ ഭാര്യയെ കൊടുവാൾകൊണ്ട് വെട്ടികൊലപ്പെടുത്തി. തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെലവൂര്‍ കുണ്ടംപുറത്ത് റോസ്ഡേല്‍ വീട്ടില്‍ ശോഭ(54)യാണ് ഭർത്താവ് രാഘവന്റെ (64) വെട്ടേറ്റു മരിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. കൊലപാതകത്തിനു ശേഷം രാഘവന്‍തന്നെ മക്കളെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതായി പോലീസ് പറഞ്ഞു. ശോഭയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും ഉള്ളില്‍ നിന്ന് പൂട്ടിയതിനാല്‍ വാതില്‍ തുറക്കാന്‍ സാധിച്ചില്ല. പോലീസെത്തി വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴേക്കും ശോഭ മരിച്ചിരുന്നു. പ്രതി തൊട്ടടുത്ത മുറിയിലായിരുന്നു. താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് ഉടനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട നിലതരണം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ബിരിയാണിയിൽ രക്തസമ്മർദം കുറയാനുള്ള ഗുളിക പൊടിച്ചുചേർത്ത് ഭാര്യക്ക് കൊടുത്തെങ്കിലും രുചിവ്യത്യാസം മുലം കഴിച്ചില്ലെന്നും രാഘവന് പോലീസിനോടു പറഞ്ഞു.
മാനസികാസ്വാസ്ഥ്യമുള്ളയാളാണ് രാഘവനെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശോഭയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചേവായൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് കൊടുവാള് പോലീസ് കസ്റ്റഡിയിലെടുത്തു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. കൊലപാതകത്തിനു ശേഷം രാഘവന്‍തന്നെ മക്കളെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതായി പോലീസ് പറഞ്ഞു. ശോഭയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും ഉള്ളില്‍ നിന്ന് പൂട്ടിയതിനാല്‍ വാതില്‍ തുറക്കാന്‍ സാധിച്ചില്ല. പോലീസെത്തി വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴേക്കും ശോഭ മരിച്ചിരുന്നു. പ്രതി തൊട്ടടുത്ത മുറിയിലായിരുന്നു. താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് ഉടനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട നിലതരണം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ബിരിയാണിയിൽ രക്തസമ്മർദം കുറയാനുള്ള ഗുളിക പൊടിച്ചുചേർത്ത് ഭാര്യക്ക് കൊടുത്തെങ്കിലും രുചിവ്യത്യാസം മുലം കഴിച്ചില്ലെന്നും രാഘവന് പോലീസിനോടു പറഞ്ഞു.
മാനസികാസ്വാസ്ഥ്യമുള്ളയാളാണ് രാഘവനെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശോഭയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചേവായൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് കൊടുവാള് പോലീസ് കസ്റ്റഡിയിലെടുത്തു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.