തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നവകേരള സൃഷ്ടിക്ക് അതിജീവനത്തിന്റെ ഉണർത്തുപാട്ടുമായെത്തുന്ന സാംസ്കാരിക ഘോഷയാത്ര നാളെ നടക്കും.
വൈകുന്നേരം അഞ്ചിന് വെള്ളയന്പലം കെൽട്രോണ്‍ ജംഗ്ഷനിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഘോഷയാത്രയ്ക്കു കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊന്പ് കൈമാറും. രാജ്യത്തിന്റെയും കേരളത്തിന്റെയും വൈവിധ്യമാർന്ന കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും വാദ്യാഘോഷങ്ങൾക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയിൽ അണിനിരക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ, അർധ സർക്കാർ, സഹകരണമേഖലയുടേയും എണ്‍പതോളം നിശ്ചലദൃശ്യങ്ങളും പത്തു സംസ്ഥാനങ്ങളിലേയും കേരളത്തിലേയും തനത് കലാരൂപങ്ങളുൾപ്പെടെ എണ്‍പത്തഞ്ചോളം കലാരൂപങ്ങളും ഘോഷയാത്രയ്ക്കു മിഴിവേകും. ഘോഷയാത്ര കിഴക്കേക്കോട്ടയിൽ സമാപിക്കും.
യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ സജ്ജമാക്കുന്ന പവലിയനിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ, മന്ത്രിമാർ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസം മന്ത്രിമാർ, വിശിഷ്ടാതിഥികൾ എന്നിവർ ഘോഷയാത്ര വീക്ഷിക്കും.
ഏഴിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും.
വൈകുന്നേരം അഞ്ചിന് വെള്ളയന്പലം കെൽട്രോണ്‍ ജംഗ്ഷനിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഘോഷയാത്രയ്ക്കു കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊന്പ് കൈമാറും. രാജ്യത്തിന്റെയും കേരളത്തിന്റെയും വൈവിധ്യമാർന്ന കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും വാദ്യാഘോഷങ്ങൾക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയിൽ അണിനിരക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ, അർധ സർക്കാർ, സഹകരണമേഖലയുടേയും എണ്‍പതോളം നിശ്ചലദൃശ്യങ്ങളും പത്തു സംസ്ഥാനങ്ങളിലേയും കേരളത്തിലേയും തനത് കലാരൂപങ്ങളുൾപ്പെടെ എണ്‍പത്തഞ്ചോളം കലാരൂപങ്ങളും ഘോഷയാത്രയ്ക്കു മിഴിവേകും. ഘോഷയാത്ര കിഴക്കേക്കോട്ടയിൽ സമാപിക്കും.
യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ സജ്ജമാക്കുന്ന പവലിയനിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ, മന്ത്രിമാർ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസം മന്ത്രിമാർ, വിശിഷ്ടാതിഥികൾ എന്നിവർ ഘോഷയാത്ര വീക്ഷിക്കും.
ഏഴിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും.