ഇരിങ്ങാലക്കുട: സിനിമാ തിയറ്ററിലെത്തുന്ന വാഹനങ്ങൾ സമീപത്തെ വഴിയിൽ പാർക്കു ചെയ്യുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തെതുടർന്ന് തിയറ്റർ നടത്തിപ്പുകാരനും ക്വട്ടേഷൻ സംഘവും ചേർന്നു ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ മരുമകൻ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.
മാപ്രാണം തളിയക്കോണം സ്വദേശി വാലത്ത് വീട്ടിൽ രാജൻ (63) ആണു മരിച്ചത്. രാജന്റെ മരുമകൻ വിനുവിന് കുത്തേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഊരകം സ്വദേശി കൊടപ്പുള്ളി വീട്ടിൽ മണികണ്ഠനെന്നു വിളിക്കുന്ന സെൽവരാജ് (25) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 12.30 നാണു കേസിനാസ്പദമായ സംഭവം.
പേഷ്കാർ റോഡിൽ താമസിക്കുന്ന സഞ്ജയ് രവിയെന്ന തിയറ്റർ നടത്തിപ്പുകാരനാണു കേസിലെ മുഖ്യപ്രതി. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപത്തെ പേഷ്കാർ റോഡ്, രാപ്പാൾ, അമ്മാടം സ്വദേശികളായ മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നു പോലീസ് പറഞ്ഞു.
രാത്രി ഒമ്പതോടെ വിനുവും മാപ്രാണം വർണ തിയറ്റർ നടത്തിപ്പുകാരനായ സഞ്ജയ് രവിയുമായി പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിയറ്ററിനു സമീപത്തെ റോഡിൽ അനധികൃത പാർക്കിംഗ് നടക്കുന്നതിനാൽ ഈ വഴിയിലൂടെ വീടുകളിലേക്കുള്ള സഞ്ചാരത്തിന് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അനധികൃത പാർക്കിംഗ് മൂലം വിനുവിനു വീട്ടിലേക്കു പോകാൻ ഏറെ പ്രയാസപ്പെടേണ്ടിവന്ന കാര്യം തിയറ്റർ നടത്തിപ്പുകാരനായ സഞ്ജയ് രവിയെ ഫോണിലൂടെ ധരിപ്പിച്ചു.
സെക്കൻഡ് ഷോ കഴിഞ്ഞശേഷം നേരിൽ കാണാമെന്നു സഞ്ജയ് രവി ഫോണിലൂടെതന്നെ മറുപടി നൽകിയത്രെ. രാത്രി 12.30 നു സഞ്ജയ് രവിയും മറ്റു മൂന്നുപേരും ഓട്ടോറിക്ഷയിൽ രാജന്റെ വീട്ടിൽ എത്തി. ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയ സംഘം വീട്ടുകാരെ വിളിച്ചിറക്കി മർദിച്ചു. വധഭീഷണി മുഴക്കിയായിരുന്നു മർദനം. മർദനത്തിനിടെ സഞ്ജയ് രവി കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് രാജനെയും വിനുവിനെയും കുത്തുകയും വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഇതുകണ്ട് രാജന്റെ ഭാര്യ പുഷ്പയും മക്കളും തടയാൻ ശ്രമിച്ചിരുന്നു. രാജനെയും വിനുവിനെയും ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയും വടിവാൾകൊണ്ട് വെട്ടുകയുമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. ആക്രമണത്തിനുശേഷം സംഘം ഓട്ടോറിക്ഷയിൽതന്നെ തിരികെപ്പോയി. മുറിവേറ്റ ഇരുവരെയും നാട്ടുകാർ ഉടൻതന്നെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാജന്റെ ജീവൻ രക്ഷിക്കാനായില്ല. രാജന്റെ മരുമകൻ വിനു അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാർ തിയറ്ററിലേക്കു തള്ളിക്കയറാൻ ശ്രമിക്കുകയും തിയറ്റർ ഉപരോധിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട സിഐ പി.ആർ. ബിജോയ്, എസ്ഐ കെ.എസ്. സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. തിയറ്ററിനു പോലീസ് കാവൽ ഏർപ്പെടുത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിനാണ് അന്വേഷണ ചുമതല.
സഞ്ജയ് രവി മുൻപും പ്രദേശവാസികളുമായി സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച വടിവാൾ സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തു. വിരലടയാള വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
കൊല്ലപ്പെട്ട രാജന്റെ സംസ്കാരം നടത്തി. ഭാര്യ: പുഷ്പ. മക്കൾ: വിൻസ, വർഷ. മരുമക്കൾ: വിനു, ഷൈൻ.
മാപ്രാണം തളിയക്കോണം സ്വദേശി വാലത്ത് വീട്ടിൽ രാജൻ (63) ആണു മരിച്ചത്. രാജന്റെ മരുമകൻ വിനുവിന് കുത്തേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഊരകം സ്വദേശി കൊടപ്പുള്ളി വീട്ടിൽ മണികണ്ഠനെന്നു വിളിക്കുന്ന സെൽവരാജ് (25) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 12.30 നാണു കേസിനാസ്പദമായ സംഭവം.
പേഷ്കാർ റോഡിൽ താമസിക്കുന്ന സഞ്ജയ് രവിയെന്ന തിയറ്റർ നടത്തിപ്പുകാരനാണു കേസിലെ മുഖ്യപ്രതി. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപത്തെ പേഷ്കാർ റോഡ്, രാപ്പാൾ, അമ്മാടം സ്വദേശികളായ മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നു പോലീസ് പറഞ്ഞു.
രാത്രി ഒമ്പതോടെ വിനുവും മാപ്രാണം വർണ തിയറ്റർ നടത്തിപ്പുകാരനായ സഞ്ജയ് രവിയുമായി പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിയറ്ററിനു സമീപത്തെ റോഡിൽ അനധികൃത പാർക്കിംഗ് നടക്കുന്നതിനാൽ ഈ വഴിയിലൂടെ വീടുകളിലേക്കുള്ള സഞ്ചാരത്തിന് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അനധികൃത പാർക്കിംഗ് മൂലം വിനുവിനു വീട്ടിലേക്കു പോകാൻ ഏറെ പ്രയാസപ്പെടേണ്ടിവന്ന കാര്യം തിയറ്റർ നടത്തിപ്പുകാരനായ സഞ്ജയ് രവിയെ ഫോണിലൂടെ ധരിപ്പിച്ചു.
സെക്കൻഡ് ഷോ കഴിഞ്ഞശേഷം നേരിൽ കാണാമെന്നു സഞ്ജയ് രവി ഫോണിലൂടെതന്നെ മറുപടി നൽകിയത്രെ. രാത്രി 12.30 നു സഞ്ജയ് രവിയും മറ്റു മൂന്നുപേരും ഓട്ടോറിക്ഷയിൽ രാജന്റെ വീട്ടിൽ എത്തി. ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയ സംഘം വീട്ടുകാരെ വിളിച്ചിറക്കി മർദിച്ചു. വധഭീഷണി മുഴക്കിയായിരുന്നു മർദനം. മർദനത്തിനിടെ സഞ്ജയ് രവി കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് രാജനെയും വിനുവിനെയും കുത്തുകയും വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഇതുകണ്ട് രാജന്റെ ഭാര്യ പുഷ്പയും മക്കളും തടയാൻ ശ്രമിച്ചിരുന്നു. രാജനെയും വിനുവിനെയും ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയും വടിവാൾകൊണ്ട് വെട്ടുകയുമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. ആക്രമണത്തിനുശേഷം സംഘം ഓട്ടോറിക്ഷയിൽതന്നെ തിരികെപ്പോയി. മുറിവേറ്റ ഇരുവരെയും നാട്ടുകാർ ഉടൻതന്നെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാജന്റെ ജീവൻ രക്ഷിക്കാനായില്ല. രാജന്റെ മരുമകൻ വിനു അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാർ തിയറ്ററിലേക്കു തള്ളിക്കയറാൻ ശ്രമിക്കുകയും തിയറ്റർ ഉപരോധിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട സിഐ പി.ആർ. ബിജോയ്, എസ്ഐ കെ.എസ്. സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. തിയറ്ററിനു പോലീസ് കാവൽ ഏർപ്പെടുത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിനാണ് അന്വേഷണ ചുമതല.
സഞ്ജയ് രവി മുൻപും പ്രദേശവാസികളുമായി സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച വടിവാൾ സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തു. വിരലടയാള വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
കൊല്ലപ്പെട്ട രാജന്റെ സംസ്കാരം നടത്തി. ഭാര്യ: പുഷ്പ. മക്കൾ: വിൻസ, വർഷ. മരുമക്കൾ: വിനു, ഷൈൻ.