കോട്ടയം: റീസർവേയിലെ അപാകതമൂലവും സർക്കാരിന്റെ കെടുകാര്യസ്ഥതമൂലവും പുരയിടം തോട്ടമായി മാറിയതോടെ നൂറുകണക്കിനു കർഷകർക്കു ഭവനവായ്പയും നഷ്ടമായി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ നൂറിൽപ്പരം ചെറുകിട കർഷകർക്കാണ് തങ്ങളുടെ സ്വന്തം ഭൂമിയിൽ വീടു വയ്ക്കുവാൻ സാധിക്കാതെ വന്നിരിക്കുന്നത്.
ചെറുകിട നാമമാത്ര കർഷകർക്കും തുച്ഛവരുമാനക്കാർക്കും തങ്ങളുടെ വരുമാനത്തിൽനിന്നും മിച്ചം പിടിക്കുന്ന തുക ഉപയോഗിച്ചു വീടു വയ്ക്കാൻ ഇന്നു സാധ്യമല്ലാതായിരിക്കുകയാണ്. ഈ അവസരത്തിൽ ചെറുകിട കർഷകർ വായ്പകൾക്കായി ബാങ്കുകളെയാണ് സമീപിക്കുന്നത്.
ഭവനവായ്പകൾക്കായി ബാങ്കിൽ രേഖകൾ സമർപ്പിക്കുന്പോൾ പ്രധാനമായും വേണ്ടത് വില്ലേജ് ഓഫീസുകളിൽനിന്നും ലഭിക്കുന്ന രേഖകളാണ്. വരുമാന സർട്ടിഫിക്കറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കരം അടച്ച രസീത് മുതലായവ നിർബന്ധമായും വേണം. കരം അടച്ച രസീത് കൈയിൽ ലഭിക്കുന്പോൾപോലും മിക്ക കർഷകരും തന്റെ പേരിലുള്ള സ്ഥലം തോട്ടമോ പുരയിടമോ എന്നു ശ്രദ്ധിക്കാറില്ല. ബാങ്കിലെത്തി രേഖ സമർപ്പിക്കുന്പോഴാണു താൻ അകപ്പെട്ടിരിക്കുന്ന കെണിയുടെ വലുപ്പം മനസിലാകുന്നത്. ഇതോടെ വായ്പയ്ക്കായി നടത്തിയ ധനവും സമയവും മറ്റു ശ്രമങ്ങളും എല്ലാം വ്യർഥം. ജനസാന്ദ്രതയേറെയുള്ള കൊണ്ടൂർ വില്ലേജിൽ മാത്രം ഇതേപോലെ ഭവനവായ്പ നഷ്ടപ്പെട്ട അന്പതിൽപ്പരം പേരുണ്ട്. ഈരാറ്റുപേട്ട വില്ലേജിലും കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂവപ്പള്ളി, ഇടക്കുന്നം വില്ലേജുകളിലും വീടെന്നത് സ്വപ്നമായി കരുതുന്നവർ നിരവധിയാണ്.
അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാർപ്പിടം റീസർവേ അപാകതമൂലം പുരയിടം തോട്ടമായി മാറിയതു വളരെ വിദൂരമായി തീർന്നിരിക്കുകയാണ് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ കർഷകർക്ക്. തങ്ങൾ മനസുകൊണ്ടോ പ്രവൃത്തി കൊണ്ടോ ചെയ്യാത്ത തെറ്റിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇവിടുത്തെ കർഷകർ.
പുരയിടങ്ങൾ തോട്ടങ്ങളായി ഫലത്തിൽവന്ന 2016നു മുന്പ് പാസാക്കി കിട്ടിയ ബാങ്ക് ലോണുകൾക്കായി ബാങ്കിൽ അന്ന് സമർപ്പിച്ചിരിക്കുന്ന രേഖകളിൽ തോട്ടം എന്നത് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുന്പോൾ ഈടായി വില്ലേജ് രേഖകളിൽ പുരയിടം എന്നു രേഖപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ പകരം ഈടായി നൽകുവാനും നിർബന്ധിക്കുകയാണ്. നിരവധി കർഷകരാണ് ഇങ്ങനെ പുരയിടം എന്നു രേഖപ്പെടുത്തിയിട്ടുള്ള വസ്തു ഈടായി നൽകാനായി വില്ലേജ് ഓഫീസും ബാങ്കുകളും കയറിയിറങ്ങുന്നത്.
പ്രവാസികൾക്ക് സ്വന്തം നാട്ടിൽ വീടു വയ്ക്കണമെന്ന സ്വപ്നവും റീസർവേയിലെ അപാകത മൂലം ഇന്ന് സാധിക്കാതെ വരുകയാണ്. തുച്ഛമായ ദിവസങ്ങൾ അവധിയെടുത്ത് നാട്ടിൽ വരുന്പോൾ രേഖകൾ തരപ്പെടുത്താനുള്ള സമയം ലഭിക്കുന്നില്ല. പലരും നൂലാമാലകൾ കാരണം വീടെന്നുള്ളതു സ്വപ്നമാക്കി വിദേശത്തേക്കു മടങ്ങുകയാണ്.
സംസ്ഥാന സർക്കാർ വികസന നേട്ടങ്ങളിൽ ഏറെ കൊട്ടിഘോഷിക്കുന്ന ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ബിപിഎൽ, അന്ത്യോദയ വിഭാഗക്കാർക്കും വീടു വയ്ക്കാൻ കടന്പകളേറെയാണ്. ആകെയുള്ള മൂന്നു സെന്റ് സ്ഥലം തോട്ടമായാണു വില്ലേജ് രേഖകളിൽ കാണുന്നത്. പഞ്ചായത്തിൽ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മുൻഗണനാ ക്രമത്തിൽ വീടു വയ്ക്കാൻ അനുമതി നൽകുന്നു.
അവസാനത്തെ ഗഡു തുക ഒഴികെ ബാക്കിയെല്ലാം നിർമാണ പ്രവർത്തനങ്ങൾ തീരുന്ന മുറയ്ക്ക് ലഭിക്കും. പണി പൂർത്തിയായി വീട്ടു നന്പർ ലഭിക്കുന്നതിനായി പഞ്ചായത്തിൽ അപേക്ഷിക്കുന്പോൾ തോട്ടം എന്നു രേഖപ്പെടുത്തിയിരിക്കുന്ന കരമടച്ച രസീതിൽ മേൽ തീരുമാനം എടുക്കാനാവാതെ പഞ്ചായത്ത് അധികൃതർ കൈമലർത്തുന്നതോടെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട വീട്ടുടമസ്ഥനു വീടിന്മേലുള്ള ഉടമസ്ഥാവകാശം നിഷേധിക്കുന്നതിനൊപ്പം റേഷൻകാർഡ്, വൈദ്യുതി കണക്ഷൻ മുതലായ അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കപ്പെടുകയാണ്. തിടനാട് പഞ്ചായത്തിൽ മാത്രം പത്തിൽപ്പരം പേർക്ക് ഉടമസ്ഥാവകാശം നഷ്ടപ്പെടുകയും അവസാന ഗഡു തുക ലഭിക്കാതെ വരുകയും ചെയ്തു. മീനച്ചിൽ പഞ്ചായത്തിലും നിരവധിപേരുടെ ലൈഫ് പദ്ധതിയുടെ അവസാന ഗഡു പൈസ കിട്ടിയിട്ടില്ല മറ്റു പഞ്ചായത്തുകളിലും സമാനമായ അവസ്ഥയാണുള്ളത്.
ഇൻഫാം നിയമസഹായ സെല്ലിൽ പേര് രജിസ്റ്റർ ചെയ്യാം
സർക്കാർ രേഖകളിൽ പുരയിടം തോട്ടമായി മാറിയതുമൂലം പ്രതിസന്ധിയിലായിരിക്കുന്നവർക്ക് ഇൻഫാമിന്റെ നേതൃത്വത്തിലുള്ള നിയമസഹായ സെല്ലിൽ സഹായങ്ങൾ ലഭിക്കുവാൻ പേരു രജിസ്റ്റർ ചെയ്യാൻ പാലായിൽ നടക്കുന്ന കർഷക പ്രതിഷേധ സംഗമത്തിൽ അവസരം. 18ന് ഉച്ചകഴിഞ്ഞു പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി ഓഡിറ്റോറിയത്തിൽ ഇൻഫാമിന്റെയും കർഷകവേദിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന കർഷകരും പാലാ ഉപതെരഞ്ഞെടുപ്പിലെ മുന്നണി സ്ഥാനാർഥികളും തമ്മിലുള്ള മുഖാമുഖം പരിപാടിയിലാണ് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
പുരയിടങ്ങൾ തോട്ടമായി മാറിയ ഭൂവുടമകളുടെ അടിസ്ഥാനവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കരമടച്ച രസീത് കൊണ്ടുവരേണ്ടതുണ്ട്. തോട്ട മേഖലയിൽ ഉൾപ്പെട്ടുപോയ കർഷകരുടെ നിലവിലെ പ്രശ്നങ്ങളെപ്പറ്റി കർഷകവേദിയുടെ നേതാവ് ടോമിച്ചൻ സ്കറിയ ഐക്കരയും പ്രതിസന്ധിയും പരിഹാരമാർഗങ്ങളെയും തുടർ നടപടികളെയും പറ്റി ഇൻഫാം നേതാവ് ജോജി വാളിപ്ലാക്കലും സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സർക്കാരിന് നൽകുവാനുള്ള നിവേദനത്തിന്റെ ഒപ്പുശേഖരണവും യോഗത്തിൽ നടക്കും.
ചെറുകിട നാമമാത്ര കർഷകർക്കും തുച്ഛവരുമാനക്കാർക്കും തങ്ങളുടെ വരുമാനത്തിൽനിന്നും മിച്ചം പിടിക്കുന്ന തുക ഉപയോഗിച്ചു വീടു വയ്ക്കാൻ ഇന്നു സാധ്യമല്ലാതായിരിക്കുകയാണ്. ഈ അവസരത്തിൽ ചെറുകിട കർഷകർ വായ്പകൾക്കായി ബാങ്കുകളെയാണ് സമീപിക്കുന്നത്.
ഭവനവായ്പകൾക്കായി ബാങ്കിൽ രേഖകൾ സമർപ്പിക്കുന്പോൾ പ്രധാനമായും വേണ്ടത് വില്ലേജ് ഓഫീസുകളിൽനിന്നും ലഭിക്കുന്ന രേഖകളാണ്. വരുമാന സർട്ടിഫിക്കറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കരം അടച്ച രസീത് മുതലായവ നിർബന്ധമായും വേണം. കരം അടച്ച രസീത് കൈയിൽ ലഭിക്കുന്പോൾപോലും മിക്ക കർഷകരും തന്റെ പേരിലുള്ള സ്ഥലം തോട്ടമോ പുരയിടമോ എന്നു ശ്രദ്ധിക്കാറില്ല. ബാങ്കിലെത്തി രേഖ സമർപ്പിക്കുന്പോഴാണു താൻ അകപ്പെട്ടിരിക്കുന്ന കെണിയുടെ വലുപ്പം മനസിലാകുന്നത്. ഇതോടെ വായ്പയ്ക്കായി നടത്തിയ ധനവും സമയവും മറ്റു ശ്രമങ്ങളും എല്ലാം വ്യർഥം. ജനസാന്ദ്രതയേറെയുള്ള കൊണ്ടൂർ വില്ലേജിൽ മാത്രം ഇതേപോലെ ഭവനവായ്പ നഷ്ടപ്പെട്ട അന്പതിൽപ്പരം പേരുണ്ട്. ഈരാറ്റുപേട്ട വില്ലേജിലും കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂവപ്പള്ളി, ഇടക്കുന്നം വില്ലേജുകളിലും വീടെന്നത് സ്വപ്നമായി കരുതുന്നവർ നിരവധിയാണ്.
അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാർപ്പിടം റീസർവേ അപാകതമൂലം പുരയിടം തോട്ടമായി മാറിയതു വളരെ വിദൂരമായി തീർന്നിരിക്കുകയാണ് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ കർഷകർക്ക്. തങ്ങൾ മനസുകൊണ്ടോ പ്രവൃത്തി കൊണ്ടോ ചെയ്യാത്ത തെറ്റിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇവിടുത്തെ കർഷകർ.
പുരയിടങ്ങൾ തോട്ടങ്ങളായി ഫലത്തിൽവന്ന 2016നു മുന്പ് പാസാക്കി കിട്ടിയ ബാങ്ക് ലോണുകൾക്കായി ബാങ്കിൽ അന്ന് സമർപ്പിച്ചിരിക്കുന്ന രേഖകളിൽ തോട്ടം എന്നത് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുന്പോൾ ഈടായി വില്ലേജ് രേഖകളിൽ പുരയിടം എന്നു രേഖപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ പകരം ഈടായി നൽകുവാനും നിർബന്ധിക്കുകയാണ്. നിരവധി കർഷകരാണ് ഇങ്ങനെ പുരയിടം എന്നു രേഖപ്പെടുത്തിയിട്ടുള്ള വസ്തു ഈടായി നൽകാനായി വില്ലേജ് ഓഫീസും ബാങ്കുകളും കയറിയിറങ്ങുന്നത്.
പ്രവാസികൾക്ക് സ്വന്തം നാട്ടിൽ വീടു വയ്ക്കണമെന്ന സ്വപ്നവും റീസർവേയിലെ അപാകത മൂലം ഇന്ന് സാധിക്കാതെ വരുകയാണ്. തുച്ഛമായ ദിവസങ്ങൾ അവധിയെടുത്ത് നാട്ടിൽ വരുന്പോൾ രേഖകൾ തരപ്പെടുത്താനുള്ള സമയം ലഭിക്കുന്നില്ല. പലരും നൂലാമാലകൾ കാരണം വീടെന്നുള്ളതു സ്വപ്നമാക്കി വിദേശത്തേക്കു മടങ്ങുകയാണ്.
സംസ്ഥാന സർക്കാർ വികസന നേട്ടങ്ങളിൽ ഏറെ കൊട്ടിഘോഷിക്കുന്ന ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ബിപിഎൽ, അന്ത്യോദയ വിഭാഗക്കാർക്കും വീടു വയ്ക്കാൻ കടന്പകളേറെയാണ്. ആകെയുള്ള മൂന്നു സെന്റ് സ്ഥലം തോട്ടമായാണു വില്ലേജ് രേഖകളിൽ കാണുന്നത്. പഞ്ചായത്തിൽ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മുൻഗണനാ ക്രമത്തിൽ വീടു വയ്ക്കാൻ അനുമതി നൽകുന്നു.
അവസാനത്തെ ഗഡു തുക ഒഴികെ ബാക്കിയെല്ലാം നിർമാണ പ്രവർത്തനങ്ങൾ തീരുന്ന മുറയ്ക്ക് ലഭിക്കും. പണി പൂർത്തിയായി വീട്ടു നന്പർ ലഭിക്കുന്നതിനായി പഞ്ചായത്തിൽ അപേക്ഷിക്കുന്പോൾ തോട്ടം എന്നു രേഖപ്പെടുത്തിയിരിക്കുന്ന കരമടച്ച രസീതിൽ മേൽ തീരുമാനം എടുക്കാനാവാതെ പഞ്ചായത്ത് അധികൃതർ കൈമലർത്തുന്നതോടെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട വീട്ടുടമസ്ഥനു വീടിന്മേലുള്ള ഉടമസ്ഥാവകാശം നിഷേധിക്കുന്നതിനൊപ്പം റേഷൻകാർഡ്, വൈദ്യുതി കണക്ഷൻ മുതലായ അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കപ്പെടുകയാണ്. തിടനാട് പഞ്ചായത്തിൽ മാത്രം പത്തിൽപ്പരം പേർക്ക് ഉടമസ്ഥാവകാശം നഷ്ടപ്പെടുകയും അവസാന ഗഡു തുക ലഭിക്കാതെ വരുകയും ചെയ്തു. മീനച്ചിൽ പഞ്ചായത്തിലും നിരവധിപേരുടെ ലൈഫ് പദ്ധതിയുടെ അവസാന ഗഡു പൈസ കിട്ടിയിട്ടില്ല മറ്റു പഞ്ചായത്തുകളിലും സമാനമായ അവസ്ഥയാണുള്ളത്.
ഇൻഫാം നിയമസഹായ സെല്ലിൽ പേര് രജിസ്റ്റർ ചെയ്യാം
സർക്കാർ രേഖകളിൽ പുരയിടം തോട്ടമായി മാറിയതുമൂലം പ്രതിസന്ധിയിലായിരിക്കുന്നവർക്ക് ഇൻഫാമിന്റെ നേതൃത്വത്തിലുള്ള നിയമസഹായ സെല്ലിൽ സഹായങ്ങൾ ലഭിക്കുവാൻ പേരു രജിസ്റ്റർ ചെയ്യാൻ പാലായിൽ നടക്കുന്ന കർഷക പ്രതിഷേധ സംഗമത്തിൽ അവസരം. 18ന് ഉച്ചകഴിഞ്ഞു പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി ഓഡിറ്റോറിയത്തിൽ ഇൻഫാമിന്റെയും കർഷകവേദിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന കർഷകരും പാലാ ഉപതെരഞ്ഞെടുപ്പിലെ മുന്നണി സ്ഥാനാർഥികളും തമ്മിലുള്ള മുഖാമുഖം പരിപാടിയിലാണ് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
പുരയിടങ്ങൾ തോട്ടമായി മാറിയ ഭൂവുടമകളുടെ അടിസ്ഥാനവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കരമടച്ച രസീത് കൊണ്ടുവരേണ്ടതുണ്ട്. തോട്ട മേഖലയിൽ ഉൾപ്പെട്ടുപോയ കർഷകരുടെ നിലവിലെ പ്രശ്നങ്ങളെപ്പറ്റി കർഷകവേദിയുടെ നേതാവ് ടോമിച്ചൻ സ്കറിയ ഐക്കരയും പ്രതിസന്ധിയും പരിഹാരമാർഗങ്ങളെയും തുടർ നടപടികളെയും പറ്റി ഇൻഫാം നേതാവ് ജോജി വാളിപ്ലാക്കലും സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സർക്കാരിന് നൽകുവാനുള്ള നിവേദനത്തിന്റെ ഒപ്പുശേഖരണവും യോഗത്തിൽ നടക്കും.