തൊടുപുഴ: നഗരത്തിൽ പട്ടാപ്പകൽ സദാചാര ഗുണ്ടായിസത്തെത്തുടർന്ന് സംഘർഷം. സദാചാര പോലീസ് ചമഞ്ഞെത്തിയ മൂന്നംഗസംഘത്തിലെ യുവാവിനു കുത്തേറ്റു. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് അടക്കം മറ്റ് മൂന്നു പേർക്കും മർദനത്തിലും കത്തിക്കുത്തിലുമായി പരിക്കേറ്റു.
മലങ്കര പ്ലാന്റേഷൻ ചേലത്തിൽ ലിബിൻ ബേബിക്കാണ് (27) കുത്തേറ്റത്. തോളിൽ ആഴത്തിൽ കത്തി തറച്ചു കയറിയ ഇയാളെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അച്ചൻകവല ചിറയത്ത് വിനു (20) കുത്തേറ്റ ലിബിനൊപ്പമുണ്ടായിരുന്ന മണക്കാട് പുതുപ്പരിയാരം വള്ളോംകല്ലേൽ അനന്തു (20), പെരുന്പിള്ളിച്ചിറ കരിന്പിലക്കോട്ടിൽ ശ്യാംലാൽ (31) എന്നിവരെയും പരിക്കുകളോടെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 3.30 ഓടെ തൊടുപുഴ ടൗണിൽ മുനിസിപ്പൽ ബസ്സ്റ്റാന്‍ഡിനു സമീപം ഐഎംഎ റോഡിലായിരുന്നു സംഭവം. 17 കാരിയായ പെണ്‍കുട്ടി വിനുവിനൊപ്പം റോഡിലൂടെ സംസാരിച്ചു വരുന്നത് കണ്ടു മദ്യപിച്ചെത്തിയ ലിബിനും ശ്യാംലാലും അനന്തുവും സദാചാര പോലീസ് ചമഞ്ഞു ചോദ്യം ചെയ്തതാണു സംഘർഷത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
തങ്ങൾ സുഹൃത്തുക്കളാണെന്നു പെണ്‍കുട്ടി പറഞ്ഞെങ്കിലും ഒരാൾ പെണ്‍കുട്ടിയുടെ കൈയിൽ കടന്നു പിടിച്ചു. ഇതു ചോദ്യം ചെയ്ത വിനുവിനെ ക്രൂരമായി മർദിക്കുന്നതിനിടെ ഒരാൾ കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് തനിക്കു നേരേ വീശിയെന്നാണ് വിനു പറയുന്നത്. തുടർന്നു കത്തി പിടിച്ചു വാങ്ങി വിനു, ലിബിനെ കുത്തുകയായിരുന്നു. തോളിൽ രണ്ടര സെന്റിമീറ്ററിൽ ആഴത്തിൽ കത്തി തുളച്ചുകയറി.
വിവരമറിഞ്ഞ് എസ്ഐ എം.പി. സാഗറിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലിബിനെ പ്രവേശിപ്പിച്ചെങ്കിലും തറഞ്ഞു കയറിയ കത്തി ഉൗരിയെടുക്കാനാവാത്തതിനെത്തുടർന്ന് വാസ്കുലർ ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
മിലിട്ടറി പരിശീലനത്തിനു പോകുന്ന പെണ്‍കുട്ടിക്കു തുണയായി പോയതായിരുന്നു വിനു. മൂന്നംഗ സംഘം കൈയിൽ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണു പെണ്‍കുട്ടി പോലീസിനു മൊഴി നൽകിയത്.
അക്രമത്തിൽ ഇരുകൂട്ടർക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തിനു പുറമെ 17 കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്നു പ്രതികൾക്കതിരേ പോക്സോ വകുപ്പു പ്രകാരവും പോലീസ് കേസെടുക്കും. പരിക്കേറ്റ നാലുപേരും പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുകയാണ്. ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
മലങ്കര പ്ലാന്റേഷൻ ചേലത്തിൽ ലിബിൻ ബേബിക്കാണ് (27) കുത്തേറ്റത്. തോളിൽ ആഴത്തിൽ കത്തി തറച്ചു കയറിയ ഇയാളെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അച്ചൻകവല ചിറയത്ത് വിനു (20) കുത്തേറ്റ ലിബിനൊപ്പമുണ്ടായിരുന്ന മണക്കാട് പുതുപ്പരിയാരം വള്ളോംകല്ലേൽ അനന്തു (20), പെരുന്പിള്ളിച്ചിറ കരിന്പിലക്കോട്ടിൽ ശ്യാംലാൽ (31) എന്നിവരെയും പരിക്കുകളോടെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 3.30 ഓടെ തൊടുപുഴ ടൗണിൽ മുനിസിപ്പൽ ബസ്സ്റ്റാന്‍ഡിനു സമീപം ഐഎംഎ റോഡിലായിരുന്നു സംഭവം. 17 കാരിയായ പെണ്‍കുട്ടി വിനുവിനൊപ്പം റോഡിലൂടെ സംസാരിച്ചു വരുന്നത് കണ്ടു മദ്യപിച്ചെത്തിയ ലിബിനും ശ്യാംലാലും അനന്തുവും സദാചാര പോലീസ് ചമഞ്ഞു ചോദ്യം ചെയ്തതാണു സംഘർഷത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
തങ്ങൾ സുഹൃത്തുക്കളാണെന്നു പെണ്‍കുട്ടി പറഞ്ഞെങ്കിലും ഒരാൾ പെണ്‍കുട്ടിയുടെ കൈയിൽ കടന്നു പിടിച്ചു. ഇതു ചോദ്യം ചെയ്ത വിനുവിനെ ക്രൂരമായി മർദിക്കുന്നതിനിടെ ഒരാൾ കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് തനിക്കു നേരേ വീശിയെന്നാണ് വിനു പറയുന്നത്. തുടർന്നു കത്തി പിടിച്ചു വാങ്ങി വിനു, ലിബിനെ കുത്തുകയായിരുന്നു. തോളിൽ രണ്ടര സെന്റിമീറ്ററിൽ ആഴത്തിൽ കത്തി തുളച്ചുകയറി.
വിവരമറിഞ്ഞ് എസ്ഐ എം.പി. സാഗറിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലിബിനെ പ്രവേശിപ്പിച്ചെങ്കിലും തറഞ്ഞു കയറിയ കത്തി ഉൗരിയെടുക്കാനാവാത്തതിനെത്തുടർന്ന് വാസ്കുലർ ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
മിലിട്ടറി പരിശീലനത്തിനു പോകുന്ന പെണ്‍കുട്ടിക്കു തുണയായി പോയതായിരുന്നു വിനു. മൂന്നംഗ സംഘം കൈയിൽ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണു പെണ്‍കുട്ടി പോലീസിനു മൊഴി നൽകിയത്.
അക്രമത്തിൽ ഇരുകൂട്ടർക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തിനു പുറമെ 17 കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്നു പ്രതികൾക്കതിരേ പോക്സോ വകുപ്പു പ്രകാരവും പോലീസ് കേസെടുക്കും. പരിക്കേറ്റ നാലുപേരും പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുകയാണ്. ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.