കോട്ടയം: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് വലിയ ഒരു പ്രതിസന്ധിയാണ് ഫ്ളാറ്റ് ഉടമകൾക്ക് സൃഷ്ടിച്ചുള്ളതെന്നും സർക്കാർ ഇടയ്ക്ക് നിയമ വ്യവസ്ഥകൾ മാറ്റുന്നതനുസരിച്ച് അധികൃതരും അനധികൃതവുമാകന്ന ഈ നിർമിതികളെക്കുറിച്ച് വളരെ അവധാനതയോടുള്ള തീരുമാനങ്ങളും തീർപ്പുകളുമാണ് ഉണ്ടാകേണ്ടതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്.
സംസ്ഥാന സർക്കാർ കോടതിയെ ഈ മാനുഷിക പ്രശ്നത്തിന്റെ യാഥാർഥ്യം ബോധ്യപ്പെടുത്തുവാൻ വീണ്ടും ശ്രമിക്കുക എന്നുള്ളതാണ് കരണീയമായിട്ടുള്ളത്. അവിടേയും പരിഹൃതമാകാത്ത പക്ഷം ഫ്ളാറ്റ് ഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാനുള്ള പ്രായോഗിക നടപടികളെക്കുറിച്ച് കോടതിയും സർക്കാരും തീരുമാനമെടുക്കുകയും ഉടമകളെ സംരക്ഷിക്കുകയും ചെയ്യണെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ കോടതിയെ ഈ മാനുഷിക പ്രശ്നത്തിന്റെ യാഥാർഥ്യം ബോധ്യപ്പെടുത്തുവാൻ വീണ്ടും ശ്രമിക്കുക എന്നുള്ളതാണ് കരണീയമായിട്ടുള്ളത്. അവിടേയും പരിഹൃതമാകാത്ത പക്ഷം ഫ്ളാറ്റ് ഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാനുള്ള പ്രായോഗിക നടപടികളെക്കുറിച്ച് കോടതിയും സർക്കാരും തീരുമാനമെടുക്കുകയും ഉടമകളെ സംരക്ഷിക്കുകയും ചെയ്യണെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.