തിരുവനന്തപുരം: മോട്ടോർ വാഹന നിയമലംഘനങ്ങൾക്കു കേന്ദ്രനിയമ ഭേദഗതി പ്രകാരമുള്ള വൻ പിഴത്തുക കുറയ്ക്കാനായി കേന്ദ്ര ഉത്തരവ് കാത്ത് സംസ്ഥാന സർക്കാർ.
ഉയർന്ന പിഴയുമായി ബന്ധപ്പെട്ടു രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പിഴത്തുക സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വാക്കാൽ പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയില്ല. ഉത്തരവു ലഭിക്കും വരെ ഉയർന്ന പിഴ ഈടാക്കാതെ ബോധവത്കരണം മാത്രം നടത്താനാണു സർക്കാരിന്റെ തീരുമാനം. നിയമം നടപ്പാക്കുന്നതിനു കേന്ദ്ര ഉത്തരവ് ലഭിക്കാനായി കാത്തിരിക്കുകയാണെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ദീപികയോടു പറഞ്ഞു. പുതിയ ഉത്തരവുലഭിച്ച് അതേക്കുറിച്ചു പഠിച്ചതിനു ശേഷമേ നടപ്പാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽനിന്ന് അനുകൂല ഉത്തരവു ലഭിച്ചാൽ പിഴത്തുക 40 മുതൽ 60 ശതമാനം വരെ കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. അതേസമയം, മദ്യപിച്ചു വാഹനമോടിക്കൽ, അപകടകരമായ തരത്തിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള പിഴ കുറയ്ക്കേണ്ടെതില്ലെന്ന നിലപാടിലാണു സംസ്ഥാന സർക്കാർ.
സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യാനുള്ള പിഴ തുക 1,000 എന്നത് 500 രൂപയാക്കി കുറച്ചേക്കും. ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്ന് ഒരു ദിവസം കഴിഞ്ഞു പിടിക്കപ്പെട്ടാൽ 10,000 രൂപ ഈടാക്കാനാണു കേന്ദ്രനിയമം നിർദേശിക്കുന്നത്. ഇതും കുറയ്ക്കുമെന്നാണു വിവരം. ലൈസൻസ് ഒരു വർഷത്തിനകം പുതുക്കിയില്ലെങ്കിൽ വീണ്ടും ടെസ്റ്റ് വിജയിക്കണമെന്ന വ്യവസ്ഥയിലും ഇളവു വന്നേക്കും. പ്രവാസികൾക്കു വൻ തിരിച്ചടിയാകുന്ന ഭേദഗതി ലഘൂകരിക്കാനാണ് സർക്കാർ ആലോചന.
ലൈസൻസ് കാലാവധി കഴിഞ്ഞാൽ ഓണ്ലൈനായി അപേക്ഷ സ്വീകരിച്ചശേഷം പ്രവാസികൾ നാട്ടിലെത്തി പുതുക്കുന്നതാണു പരിഗണിക്കുന്നത്. കേന്ദ്രനിയമ ഭേദഗതിയെക്കുറിച്ചു പഠിക്കാൻ ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ റിപ്പോർട്ടുകൂടി പരിഗണിച്ചാകും അന്തിമ നടപടി. അതേസമയം, മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം പിഴ നിരക്കുകൾ കുത്തനേ കൂട്ടിയതിൽ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നതിനു തീരുമാനിച്ചിട്ടുണ്ട്.
ഉയർന്ന പിഴയുമായി ബന്ധപ്പെട്ടു രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പിഴത്തുക സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വാക്കാൽ പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയില്ല. ഉത്തരവു ലഭിക്കും വരെ ഉയർന്ന പിഴ ഈടാക്കാതെ ബോധവത്കരണം മാത്രം നടത്താനാണു സർക്കാരിന്റെ തീരുമാനം. നിയമം നടപ്പാക്കുന്നതിനു കേന്ദ്ര ഉത്തരവ് ലഭിക്കാനായി കാത്തിരിക്കുകയാണെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ദീപികയോടു പറഞ്ഞു. പുതിയ ഉത്തരവുലഭിച്ച് അതേക്കുറിച്ചു പഠിച്ചതിനു ശേഷമേ നടപ്പാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽനിന്ന് അനുകൂല ഉത്തരവു ലഭിച്ചാൽ പിഴത്തുക 40 മുതൽ 60 ശതമാനം വരെ കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. അതേസമയം, മദ്യപിച്ചു വാഹനമോടിക്കൽ, അപകടകരമായ തരത്തിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള പിഴ കുറയ്ക്കേണ്ടെതില്ലെന്ന നിലപാടിലാണു സംസ്ഥാന സർക്കാർ.
സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യാനുള്ള പിഴ തുക 1,000 എന്നത് 500 രൂപയാക്കി കുറച്ചേക്കും. ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്ന് ഒരു ദിവസം കഴിഞ്ഞു പിടിക്കപ്പെട്ടാൽ 10,000 രൂപ ഈടാക്കാനാണു കേന്ദ്രനിയമം നിർദേശിക്കുന്നത്. ഇതും കുറയ്ക്കുമെന്നാണു വിവരം. ലൈസൻസ് ഒരു വർഷത്തിനകം പുതുക്കിയില്ലെങ്കിൽ വീണ്ടും ടെസ്റ്റ് വിജയിക്കണമെന്ന വ്യവസ്ഥയിലും ഇളവു വന്നേക്കും. പ്രവാസികൾക്കു വൻ തിരിച്ചടിയാകുന്ന ഭേദഗതി ലഘൂകരിക്കാനാണ് സർക്കാർ ആലോചന.
ലൈസൻസ് കാലാവധി കഴിഞ്ഞാൽ ഓണ്ലൈനായി അപേക്ഷ സ്വീകരിച്ചശേഷം പ്രവാസികൾ നാട്ടിലെത്തി പുതുക്കുന്നതാണു പരിഗണിക്കുന്നത്. കേന്ദ്രനിയമ ഭേദഗതിയെക്കുറിച്ചു പഠിക്കാൻ ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ റിപ്പോർട്ടുകൂടി പരിഗണിച്ചാകും അന്തിമ നടപടി. അതേസമയം, മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം പിഴ നിരക്കുകൾ കുത്തനേ കൂട്ടിയതിൽ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നതിനു തീരുമാനിച്ചിട്ടുണ്ട്.