മരട്: വാസസ്ഥലങ്ങൾ ഒഴിഞ്ഞു പോവണമെന്ന നഗരസഭയുടെ നോട്ടീസിനു ചുട്ട മറുപടി നൽകി ഫ്ളാറ്റുടമകൾ. മരട് ഗോൾഡർ കായലോരം ഫ്ളാറ്റ് സമുച്ചയത്തിലെ 12 താമസക്കാരാണ് നഗരസഭാ സെക്രട്ടറി കഴിഞ്ഞ 11 ന് നൽകിയ ഒഴിപ്പിക്കൽ നോട്ടീസിന് അക്കമിട്ടു നിരത്തി മറുപടി നൽകിയത്.
നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയ മറുപടിയിൽ അഞ്ചു ദിവസത്തിനകം ഒഴിഞ്ഞു പോകാൻ എന്തടിസ്ഥാനത്തിലാണ് നഗരസഭ ആവശ്യപ്പെടുന്നതെന്ന് തങ്ങൾക്കു ബോധ്യമാവുന്നില്ലെന്ന് ഉടമകൾ ചൂണ്ടിക്കാട്ടി. തങ്ങൾ വാസസ്ഥലങ്ങൾ ഒഴിയുന്ന പ്രശ്നമില്ല.
നോട്ടീസ് അനുസരിച്ച് ഒഴിയാൻ ഒരു ദിവസം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഞങ്ങൾ ഇനി എങ്ങോട്ടു പോകണമെന്നോ തങ്ങൾക്കുണ്ടാകുന്ന കോടികളുടെ സാമ്പത്തിക നഷ്ടങ്ങൾക്ക് ആര് സമാധാനം പറയുമെന്നോ നോട്ടീസ് നൽകിയ മരട് നഗരസഭാ സെക്രട്ടറി വ്യക്തമാക്കണമെന്നും ഫ്ളാറ്റിലെ താമസക്കാർ നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം, ഫ്ളാറ്റുടമകൾക്കു നൽകിയ നോട്ടീസിനു മറുപടി കത്തു ലഭിച്ചതായി നഗരസഭാ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ സ്ഥിരീകരിച്ചു. സർക്കാർ നിർദേശിക്കുന്നതനുസരിച്ചു മാത്രമേ തുടർ നടപടികൾ ഉണ്ടാകൂ.
നഗരസഭ നൽകിയ നോട്ടീസിന് ഉടമകൾ നൽകിയ മറുപടിക്കത്തിന്റെ പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറി, അഡീ. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് അയച്ചുകൊടുത്തതായും മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.
നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയ മറുപടിയിൽ അഞ്ചു ദിവസത്തിനകം ഒഴിഞ്ഞു പോകാൻ എന്തടിസ്ഥാനത്തിലാണ് നഗരസഭ ആവശ്യപ്പെടുന്നതെന്ന് തങ്ങൾക്കു ബോധ്യമാവുന്നില്ലെന്ന് ഉടമകൾ ചൂണ്ടിക്കാട്ടി. തങ്ങൾ വാസസ്ഥലങ്ങൾ ഒഴിയുന്ന പ്രശ്നമില്ല.
നോട്ടീസ് അനുസരിച്ച് ഒഴിയാൻ ഒരു ദിവസം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഞങ്ങൾ ഇനി എങ്ങോട്ടു പോകണമെന്നോ തങ്ങൾക്കുണ്ടാകുന്ന കോടികളുടെ സാമ്പത്തിക നഷ്ടങ്ങൾക്ക് ആര് സമാധാനം പറയുമെന്നോ നോട്ടീസ് നൽകിയ മരട് നഗരസഭാ സെക്രട്ടറി വ്യക്തമാക്കണമെന്നും ഫ്ളാറ്റിലെ താമസക്കാർ നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം, ഫ്ളാറ്റുടമകൾക്കു നൽകിയ നോട്ടീസിനു മറുപടി കത്തു ലഭിച്ചതായി നഗരസഭാ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാൻ സ്ഥിരീകരിച്ചു. സർക്കാർ നിർദേശിക്കുന്നതനുസരിച്ചു മാത്രമേ തുടർ നടപടികൾ ഉണ്ടാകൂ.
നഗരസഭ നൽകിയ നോട്ടീസിന് ഉടമകൾ നൽകിയ മറുപടിക്കത്തിന്റെ പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറി, അഡീ. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് അയച്ചുകൊടുത്തതായും മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.