തിരുവല്ല: ദൈവികസൃഷ്ടിയുടെ മഹത്വം മനുഷ്യനു ദൈവം നൽകിയ ബുദ്ധികൊണ്ടും കർമശക്തികൊണ്ടും നേടുന്പോൾ ദൈവമഹത്വം മനുഷ്യനിലൂടെ വെളിപ്പെടുകയാണെന്നു ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാർത്തോമ്മാ സഭ പ്രതിനിധി മണ്ഡലം യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ദൈവം മനുഷ്യനെ തേജസും ബഹുമാനവും അണിയിച്ചപ്പോൾ സ്രഷ്ടാവായ ദൈവത്തിന്റെ ഉണ്മയെ തിരിച്ചറിയാനും സ്രഷ്ടാവിന്റെ പ്രവർത്തനങ്ങളുടെ അത്ഭുത രഹസ്യങ്ങളെ അന്വേഷിച്ചു കണ്ടെത്താനും ദൈവം മനുഷ്യനിൽ നിക്ഷേപിച്ചു നൽകിയ ഭാവനയും ശേഷിയും ഉപയോഗിച്ച് മാനവരാശിയുടെ പുരോഗതിക്കായി സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും നൽകിയ പ്രതിഭാശേഷിയുടെ തെളിവാണ് ഭാരതത്തിന്റെ ചാന്ദ്രയാൻ ദൗത്യമെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ജ്ഞാനതീഷ്ണതയും ബുദ്ധിപ്രഭാവവും പലതും കണ്ടെത്താനും പലതും സൃഷ്ടിക്കാനുമുള്ള ശേഷിയും പ്രതിഭയും മനുഷ്യനു ദൈവം നൽകിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് നമ്മുടെ രാഷ്ട്രവും മറ്റു പല വിദേശ രാഷ്ട്രങ്ങളും ഇന്നോളം നടത്തിയിട്ടുള്ള ബഹിരാകാശ ദൗത്യങ്ങളെന്നതിൽ തർക്കമില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
എപ്പിസ്കോപ്പമാരായ ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ.യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, ഐസക് മാർ പീലക്സിനോസ്, ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തോസ് എന്നിവർ പങ്കെടുത്തു.
ദൈവം മനുഷ്യനെ തേജസും ബഹുമാനവും അണിയിച്ചപ്പോൾ സ്രഷ്ടാവായ ദൈവത്തിന്റെ ഉണ്മയെ തിരിച്ചറിയാനും സ്രഷ്ടാവിന്റെ പ്രവർത്തനങ്ങളുടെ അത്ഭുത രഹസ്യങ്ങളെ അന്വേഷിച്ചു കണ്ടെത്താനും ദൈവം മനുഷ്യനിൽ നിക്ഷേപിച്ചു നൽകിയ ഭാവനയും ശേഷിയും ഉപയോഗിച്ച് മാനവരാശിയുടെ പുരോഗതിക്കായി സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും നൽകിയ പ്രതിഭാശേഷിയുടെ തെളിവാണ് ഭാരതത്തിന്റെ ചാന്ദ്രയാൻ ദൗത്യമെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ജ്ഞാനതീഷ്ണതയും ബുദ്ധിപ്രഭാവവും പലതും കണ്ടെത്താനും പലതും സൃഷ്ടിക്കാനുമുള്ള ശേഷിയും പ്രതിഭയും മനുഷ്യനു ദൈവം നൽകിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് നമ്മുടെ രാഷ്ട്രവും മറ്റു പല വിദേശ രാഷ്ട്രങ്ങളും ഇന്നോളം നടത്തിയിട്ടുള്ള ബഹിരാകാശ ദൗത്യങ്ങളെന്നതിൽ തർക്കമില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
എപ്പിസ്കോപ്പമാരായ ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ.യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, ഐസക് മാർ പീലക്സിനോസ്, ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രീഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തോസ് എന്നിവർ പങ്കെടുത്തു.