തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം ഉയർന്ന പിഴയിൽ സംസ്ഥാനത്ത് എങ്ങനെ കുറവുവരുത്താമെന്ന വിഷയത്തിൽ ഗതാഗത വകുപ്പ് നിയമോപദേശം തേടി. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിലായ നിയമ ഭേദഗതിയിൽ വരുത്താൻ കഴിയുന്ന മാറ്റങ്ങളുടെ കരടു തയാറാക്കി, നിയമ സെക്രട്ടറിക്കു കൈമാറി.
ഓണവുമായി ബന്ധപ്പെട്ടു ദീർഘ അവധിയായ സാഹചര്യത്തിൽ ഇതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ നിയമോപദേശം ലഭിക്കുകയുള്ളുവെന്നാണു വിവരം. കൃത്യ നിരക്കു നിശ്ചയിച്ചിട്ടില്ലാത്ത പിഴകളിൽ കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയിൽ പറഞ്ഞിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്ക് സംസ്ഥാനത്ത് എങ്ങനെ ഈടാക്കാമെന്നാണു പ്രധാനമായും നിയമോപദേശം തേടിയിട്ടുള്ളത്. സംസ്ഥാനത്തിനു പ്രത്യേക ചട്ടം നിർമിക്കാമോ എന്നത് അടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടിയിട്ടുള്ളത്. എന്നാൽ, ഹെൽമറ്റിനും സീറ്റ് ബെൽറ്റിനും അടക്കമുള്ള നിയമ ലംഘനങ്ങൾക്ക് നിശ്ചിത പിഴ കേന്ദ്ര നിയമത്തിൽ പറയുന്നതിനാൽ ഇതിൽ സംസ്ഥാനത്തിനു മാറ്റം വരുത്താനാകില്ല.
ഗതാഗത ലംഘനത്തിന് ഉയർന്ന പിഴ ഈടാക്കുന്നതു ജനരോഷത്തിന് ഇടയാക്കിയതോടെ തത്കാലം ഉയർന്ന പിഴ ഈടാക്കുന്നതു നിർത്തിവയ്ക്കണമെന്നു പോലീസിനും മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കും സർക്കാർ വാക്കാൽ നിർദേശം നൽകിയിരുന്നു.
ഓണവുമായി ബന്ധപ്പെട്ടു ദീർഘ അവധിയായ സാഹചര്യത്തിൽ ഇതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ നിയമോപദേശം ലഭിക്കുകയുള്ളുവെന്നാണു വിവരം. കൃത്യ നിരക്കു നിശ്ചയിച്ചിട്ടില്ലാത്ത പിഴകളിൽ കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയിൽ പറഞ്ഞിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്ക് സംസ്ഥാനത്ത് എങ്ങനെ ഈടാക്കാമെന്നാണു പ്രധാനമായും നിയമോപദേശം തേടിയിട്ടുള്ളത്. സംസ്ഥാനത്തിനു പ്രത്യേക ചട്ടം നിർമിക്കാമോ എന്നത് അടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടിയിട്ടുള്ളത്. എന്നാൽ, ഹെൽമറ്റിനും സീറ്റ് ബെൽറ്റിനും അടക്കമുള്ള നിയമ ലംഘനങ്ങൾക്ക് നിശ്ചിത പിഴ കേന്ദ്ര നിയമത്തിൽ പറയുന്നതിനാൽ ഇതിൽ സംസ്ഥാനത്തിനു മാറ്റം വരുത്താനാകില്ല.
ഗതാഗത ലംഘനത്തിന് ഉയർന്ന പിഴ ഈടാക്കുന്നതു ജനരോഷത്തിന് ഇടയാക്കിയതോടെ തത്കാലം ഉയർന്ന പിഴ ഈടാക്കുന്നതു നിർത്തിവയ്ക്കണമെന്നു പോലീസിനും മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കും സർക്കാർ വാക്കാൽ നിർദേശം നൽകിയിരുന്നു.