കോട്ടയം: ഓണത്തിനുശേഷം പാലായിൽ പി.ജെ. ജോസഫ് പ്രചാരണത്തിനിറങ്ങുമെന്നു യുഡിഎഫ് കണ്‍വീനർ ബെന്നി ബഹന്നാൻ. ഇന്നലെ വൈകുന്നേരം കോട്ടയം ഡിസിസി ഓഫീസിൽ പി.ജെ. ജോസഫ് വിഭാഗം നേതാക്കളുമായി നടത്തിയ ഉപസമിതി ചർച്ചയ്ക്കുശേഷം ബെന്നി ബെഹനാൻ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം.
പാലായിൽ നടന്ന യുഡിഎഫ് കണ്‍വൻഷനിലുണ്ടായ പ്രതിഷേധ സ്വരങ്ങളെ തുടർന്നും പ്രതിച്ഛായയിൽ ആക്ഷേപിച്ചുകൊണ്ടുള്ള ലേഖനം വരുകയും ചെയ്തതിനു പിന്നാലെയാണു ഒറ്റയ്ക്കു പ്രചാരണം നടത്തുമെന്നു പി.ജെ. ജോസഫ് പ്രഖ്യാപിച്ചത്.
ഇനി അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകില്ലെന്നു പി.ജെ. ജോസഫിനു യുഡിഎഫ് ഉറപ്പ് നൽകി. ജോസ് കെ. മാണിയുമായി ചർച്ച നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കും. പ്രചാരണം സുഗമമായി മുന്നോട്ടുപോകുമെന്നും ബെന്നി ബഹനാൻ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി. ജോസഫ് എംഎൽഎ, ജോസഫ് വാഴയ്ക്കൻ, ജോണ്സണ് ഏബ്രഹാം എന്നിവരും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളായ ജോയി ഏബ്രഹാം, മോൻസ് ജോസഫ് എംഎൽഎ, ടി.യു. കുരുവിള എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്തത്.
മുന്‍പു തിങ്കളാഴ്ച ചർച്ച നടത്താനായിരുന്നു തീരുമാനമെങ്കിലും യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാന് എത്താൻ കഴിയാത്തതിനാൽ ചർച്ച ഇന്നലത്തേക്കു മാറ്റിയത്.
പാലായിൽ നടന്ന യുഡിഎഫ് കണ്‍വൻഷനിലുണ്ടായ പ്രതിഷേധ സ്വരങ്ങളെ തുടർന്നും പ്രതിച്ഛായയിൽ ആക്ഷേപിച്ചുകൊണ്ടുള്ള ലേഖനം വരുകയും ചെയ്തതിനു പിന്നാലെയാണു ഒറ്റയ്ക്കു പ്രചാരണം നടത്തുമെന്നു പി.ജെ. ജോസഫ് പ്രഖ്യാപിച്ചത്.
ഇനി അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകില്ലെന്നു പി.ജെ. ജോസഫിനു യുഡിഎഫ് ഉറപ്പ് നൽകി. ജോസ് കെ. മാണിയുമായി ചർച്ച നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കും. പ്രചാരണം സുഗമമായി മുന്നോട്ടുപോകുമെന്നും ബെന്നി ബഹനാൻ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി. ജോസഫ് എംഎൽഎ, ജോസഫ് വാഴയ്ക്കൻ, ജോണ്സണ് ഏബ്രഹാം എന്നിവരും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളായ ജോയി ഏബ്രഹാം, മോൻസ് ജോസഫ് എംഎൽഎ, ടി.യു. കുരുവിള എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്തത്.
മുന്‍പു തിങ്കളാഴ്ച ചർച്ച നടത്താനായിരുന്നു തീരുമാനമെങ്കിലും യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാന് എത്താൻ കഴിയാത്തതിനാൽ ചർച്ച ഇന്നലത്തേക്കു മാറ്റിയത്.