തിരുവനന്തപുരം: അതീവ ദരിദ്ര ജനവിഭാഗങ്ങളേയും പ്രളയബാധിതരേയും പട്ടിണിക്കിട്ട് കോടികൾ പൊടിച്ച് ഓണം ആഘോഷിക്കുന്ന സംസ്ഥാന സർക്കാർ കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഓണക്കിറ്റും സ്പെഷൽ പഞ്ചസാരയും നൽകേണ്ടന്ന സംസ്ഥാന സർക്കാർ തീരുമാനം സാധാരണക്കാരോടുള്ള കടുത്ത അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഓണക്കാലത്ത് ന്യായവില സ്ഥാപനങ്ങളിലൂടെ അവശ്യസാധനങ്ങൾ നൽകാൻ കാലങ്ങളായി എല്ലാ സർക്കാരും മുൻഗണന നൽകിയിരുന്നു. അധികച്ചെലവ് താങ്ങാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഓണക്കിറ്റും സ്പെഷൽ പഞ്ചസാരയും നൽകാനാവില്ലെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെടുന്ന അഞ്ച് ലക്ഷം പേരാണ് സർക്കാർ ഓണക്കിറ്റ് നിഷേധിച്ച സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഓണക്കിറ്റിലും സ്പെഷൽ പഞ്ചസാര നൽകുന്നതിലും ലാഭം നോക്കുന്ന ഇടതു സർക്കാർ ആർഭാടത്തിനും ധൂർത്തിനുമായി പൊടിക്കുന്നത് കോടികളാണ്. അനാവശ്യ ചെലവുകൾ സർക്കാർ ഒഴിവാക്കിയിരുന്നെങ്കിൽ സാധാരണക്കാരന് ഓണം സന്തോഷത്തോടെ ആഘോഷിക്കാമായിരുന്നു.പ്രളയ ബാധിതർക്ക് പ്രഖ്യാപിച്ച അടിയന്തര ധനസഹായം വിതരണം ചെയ്യുന്നതിലും സർക്കാർ അലംഭാവം കാട്ടി.
സെപ്റ്റംബർ ഏഴിനകം പ്രളയബാധിതർക്ക് അടിയന്തര സാന്പത്തിക സഹായം വിതരണം ചെയ്യുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ക്യാന്പുകളിൽ കഴിഞ്ഞ അന്പതിനായിരത്തിൽ താഴെ പേർക്ക് മാത്രമാണ് സർക്കാരിന്റെ സഹായം ലഭിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഓണക്കാലത്ത് ന്യായവില സ്ഥാപനങ്ങളിലൂടെ അവശ്യസാധനങ്ങൾ നൽകാൻ കാലങ്ങളായി എല്ലാ സർക്കാരും മുൻഗണന നൽകിയിരുന്നു. അധികച്ചെലവ് താങ്ങാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഓണക്കിറ്റും സ്പെഷൽ പഞ്ചസാരയും നൽകാനാവില്ലെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെടുന്ന അഞ്ച് ലക്ഷം പേരാണ് സർക്കാർ ഓണക്കിറ്റ് നിഷേധിച്ച സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഓണക്കിറ്റിലും സ്പെഷൽ പഞ്ചസാര നൽകുന്നതിലും ലാഭം നോക്കുന്ന ഇടതു സർക്കാർ ആർഭാടത്തിനും ധൂർത്തിനുമായി പൊടിക്കുന്നത് കോടികളാണ്. അനാവശ്യ ചെലവുകൾ സർക്കാർ ഒഴിവാക്കിയിരുന്നെങ്കിൽ സാധാരണക്കാരന് ഓണം സന്തോഷത്തോടെ ആഘോഷിക്കാമായിരുന്നു.പ്രളയ ബാധിതർക്ക് പ്രഖ്യാപിച്ച അടിയന്തര ധനസഹായം വിതരണം ചെയ്യുന്നതിലും സർക്കാർ അലംഭാവം കാട്ടി.
സെപ്റ്റംബർ ഏഴിനകം പ്രളയബാധിതർക്ക് അടിയന്തര സാന്പത്തിക സഹായം വിതരണം ചെയ്യുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ക്യാന്പുകളിൽ കഴിഞ്ഞ അന്പതിനായിരത്തിൽ താഴെ പേർക്ക് മാത്രമാണ് സർക്കാരിന്റെ സഹായം ലഭിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.