നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഉംറ നിർവഹിക്കാൻ മക്കയിലേക്കു പോകാനെത്തിയ 200 ഓളം പേർ ട്രാവൽസ് ടിക്കറ്റ് എടുക്കാത്തതുമൂലം യാത്ര ചെയ്യാൻ കഴിയാതെ മണിക്കൂറുകൾ കുടുങ്ങി. പിന്നീട് പ്രശ്നം പരിഹരിച്ചശേഷം ഇവർ ബംഗളൂരു വഴി ഉംറ നിർവഹിക്കാൻ സൗദിയിലേക്കു പുറപ്പെട്ടു. പെരുമ്പാവൂരിലുള്ള ഒരു ഏജൻസി വഴി പോകാനെത്തിയവരാണ് കുടുങ്ങിയത്.
തിങ്കളാഴ്ച രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് പോകാൻ കഴിയില്ലെന്ന വിവരം തീർഥാടകർ അറിയുന്നത്. ടിക്കറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നമാണെന്നും ബംഗളൂരുവിലേക്ക് ബസ് മാർഗം കൊണ്ടുപോയി അവിടെനിന്നു സൗദിയിലെത്തിക്കാമെന്നും ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും തീർഥാടകരിൽ ചിലർ ആദ്യം ഇതിനു വഴങ്ങിയില്ല. പ്രായമായവർക്ക് റോഡ് മാർഗം ബംഗളൂരു വരെ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് എതിർത്തത്.
തീർഥാടകരും അവരെ യാത്രയയയ്ക്കാൻ എത്തിയവരും എജൻസിയിൽപ്പെട്ടവരെ രാത്രി വളരെ വൈകിവരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതിനെത്തുടർന്ന് ആലുവ ഡിവൈഎസ്പി അടക്കമുള്ളഉദ്യോഗസ്ഥർ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. 80 വയസിലേറെ പ്രായമുള്ളവരും കുട്ടികളും സംഘത്തിലുണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് പോകാൻ കഴിയില്ലെന്ന വിവരം തീർഥാടകർ അറിയുന്നത്. ടിക്കറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നമാണെന്നും ബംഗളൂരുവിലേക്ക് ബസ് മാർഗം കൊണ്ടുപോയി അവിടെനിന്നു സൗദിയിലെത്തിക്കാമെന്നും ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും തീർഥാടകരിൽ ചിലർ ആദ്യം ഇതിനു വഴങ്ങിയില്ല. പ്രായമായവർക്ക് റോഡ് മാർഗം ബംഗളൂരു വരെ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് എതിർത്തത്.
തീർഥാടകരും അവരെ യാത്രയയയ്ക്കാൻ എത്തിയവരും എജൻസിയിൽപ്പെട്ടവരെ രാത്രി വളരെ വൈകിവരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതിനെത്തുടർന്ന് ആലുവ ഡിവൈഎസ്പി അടക്കമുള്ളഉദ്യോഗസ്ഥർ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. 80 വയസിലേറെ പ്രായമുള്ളവരും കുട്ടികളും സംഘത്തിലുണ്ടായിരുന്നു.