തിരുവനന്തപുരം: കെ.എം. മാണി ഇല്ലാതെ പാലായിൽ ഇത് ആദ്യതെരഞ്ഞെടുപ്പ്. പാലാ നിയോജകമണ്ഡലം നിലവിൽ വന്നു നാളിതു വരെ പാലായുടെ പ്രതിനിധിയാകാൻ ഭാഗ്യം ലഭിച്ചത് കെ.എം. മാണിക്കു മാത്രമായിരുന്നു.
മണ്ഡല പുനർവിഭജനത്തെ തുടർന്ന് പാലാ എന്ന പേരിൽ നിയോജകമണ്ഡലം നിലവിൽ വന്നത് 1965 ലാണ്. കേരള കോണ്ഗ്രസ് രൂപീകൃതമായ ശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. അന്നു വിജയിച്ച മാണി പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. 2016 വരെ പാലാ മണ്ഡലത്തിൽ പതിമൂന്നു തെരഞ്ഞെടുപ്പുകൾ നടന്നു. എല്ലാത്തിലും മാണി വിജയിച്ചു. കേരളത്തിൽ ഇങ്ങനെയൊരു റിക്കാർഡ് മറ്റാർക്കും അവകാശപ്പെടാനില്ല.
അന്പത്തിനാലു വർഷം നീണ്ട നിയമസഭാ ജീവിതത്തിനിടയിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വ്യക്തി, ഏറ്റവും കൂടുതൽ കാലം മന്ത്രിയായ ആൾ, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തുടങ്ങിയ റിക്കാർഡുകളെല്ലാം സ്വന്തം പേരിൽ ചേർത്തു വച്ച ശേഷമാണ് മാണി വിടവാങ്ങിയത്.
സെപ്റ്റംബർ 27 നു തെരഞ്ഞെടുപ്പുഫലം വരുന്പോൾ മാണിയുടെ പിൻഗാമി ആരെന്നറിയാം. മാണി അല്ലാതെ പാലായിൽ നിന്നുള്ള ആദ്യജനപ്രതിനിധി എന്ന റിക്കാർഡ് കൂടിയാകും ആ വിജയിക്കു ലഭിക്കുക.
മണ്ഡല പുനർവിഭജനത്തെ തുടർന്ന് പാലാ എന്ന പേരിൽ നിയോജകമണ്ഡലം നിലവിൽ വന്നത് 1965 ലാണ്. കേരള കോണ്ഗ്രസ് രൂപീകൃതമായ ശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. അന്നു വിജയിച്ച മാണി പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. 2016 വരെ പാലാ മണ്ഡലത്തിൽ പതിമൂന്നു തെരഞ്ഞെടുപ്പുകൾ നടന്നു. എല്ലാത്തിലും മാണി വിജയിച്ചു. കേരളത്തിൽ ഇങ്ങനെയൊരു റിക്കാർഡ് മറ്റാർക്കും അവകാശപ്പെടാനില്ല.
അന്പത്തിനാലു വർഷം നീണ്ട നിയമസഭാ ജീവിതത്തിനിടയിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വ്യക്തി, ഏറ്റവും കൂടുതൽ കാലം മന്ത്രിയായ ആൾ, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തുടങ്ങിയ റിക്കാർഡുകളെല്ലാം സ്വന്തം പേരിൽ ചേർത്തു വച്ച ശേഷമാണ് മാണി വിടവാങ്ങിയത്.
സെപ്റ്റംബർ 27 നു തെരഞ്ഞെടുപ്പുഫലം വരുന്പോൾ മാണിയുടെ പിൻഗാമി ആരെന്നറിയാം. മാണി അല്ലാതെ പാലായിൽ നിന്നുള്ള ആദ്യജനപ്രതിനിധി എന്ന റിക്കാർഡ് കൂടിയാകും ആ വിജയിക്കു ലഭിക്കുക.