പരിയാരം: അവസാനമായി ഏകമകനെ ഒരുനോക്ക് കാണാനുള്ള മാതാപിതാക്കളുടെ ആഗ്രഹത്തിനു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലോടെ സാഫല്യം. ഇന്നലെ പുലര്‍ച്ചെ പിണറായിയില്‍ മരിച്ച പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപ്പൂര്‍ അന്ധാരിയ സ്വദേശി അബ്ദുള്‍ ത്വയിബി(35) ന്റെ മൃതദേഹമാണു സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുക. കഴിഞ്ഞ ആറു വര്‍ഷമായി പിണറായിയില്‍ താമസിച്ചുവരുന്ന അബ്ദുള്‍ ത്വയിബ് ഹൃദയാഘാതം മൂലമാണു മരിച്ചത്.
ഇയാള്‍ക്കു മാതാപിതാക്കളും ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അബ്ദുല്‍ ത്വയിബ് മൂന്നു മാസം മുമ്പാണ് നാട്ടില്‍ പോയി തിരികെവന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം പിണറായിയില്‍ താമസിച്ചുവരുന്ന ഇയാള്‍ പല തൊഴിലുകളും ചെയ്തിരുന്നു. മരണവിവരം നാട്ടില്‍ അറിയിച്ചപ്പോള്‍ ഏകമകന്റെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.
എന്നാല്‍, മൃതദേഹം നാട്ടിലെത്തിക്കാന്‍ വലിയ തുക വേണ്ടിവരുമെന്നതിനാല്‍ പിണറായിയിലെ ജുമാമസ്ജിദില്തന്നെ സംസ്കരിക്കാനായിരുന്നു കൂടെയുണ്ടായിരുന്ന തൊഴിലാളികളും മറ്റും താത്പര്യം കാട്ടിയത്. എന്നാല്‍, മാതാപിതാക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയറിഞ്ഞ സാമൂഹ്യപ്രവര്‍ത്തകരായ സി.എ. ഷര്‍ഫുദ്ദീനും കെ.കെ. മനോജും പ്രശ്നത്തിലിടപെടുകയും സ്ഥലം എംഎല്‍എകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തു. ഓഫീസ് ജീവനക്കാര്‍ മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചതോടെ തൊഴില്‍വകുപ്പില്‍നിന്ന് ഇതിനാവശ്യമായ ഒരു ലക്ഷം രൂപ അടിയന്തരമായി അനുവദിക്കാന്‍ നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് പച്ചക്കൊടി കാട്ടിയതോടെ മൃതദേഹം ഉടന്‍ എംബാം ചെയ്യുന്നതിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചു. വൈകുന്നേരത്തോടെ എംബാം ചെയ്യല്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു സിലിഗുരിയിലെ ബാംഗ്ഡോം വിമാനത്താവളത്തില്‍ എത്തിക്കും. സിലിഗുരിയില്നിന്നു രണ്ടു മണിക്കൂറുകൊണ്ട് അബ്ദുള്‍ ത്വയിബിന്റെ വീട്ടിലെത്തിക്കുന്ന മൃതദേഹം അവിടെ സംസ്കരിക്കും.
തൊഴില്‍വകുപ്പ് ജില്ലാ ജനറല്‍ ഓഫീസര്‍ കെ.മനോജ്, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ബോബി കാസ്ട്രോ, കൂത്തുപറമ്പ് ലേബര്‍ ഓഫീസര്‍ സി.സി. രാമചന്ദ്രന്, പയ്യന്നൂര്‍ അസി.ലേബര്‍ ഓഫീസര്‍ സി. സജിത്ത് എന്നിവര്‍ മെഡിക്കല്‍ കോളജിലെത്തി മേല്‍നടപടികള്‍ക്കു നേതൃത്വം നല്കി.
ഇയാള്‍ക്കു മാതാപിതാക്കളും ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അബ്ദുല്‍ ത്വയിബ് മൂന്നു മാസം മുമ്പാണ് നാട്ടില്‍ പോയി തിരികെവന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം പിണറായിയില്‍ താമസിച്ചുവരുന്ന ഇയാള്‍ പല തൊഴിലുകളും ചെയ്തിരുന്നു. മരണവിവരം നാട്ടില്‍ അറിയിച്ചപ്പോള്‍ ഏകമകന്റെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.
എന്നാല്‍, മൃതദേഹം നാട്ടിലെത്തിക്കാന്‍ വലിയ തുക വേണ്ടിവരുമെന്നതിനാല്‍ പിണറായിയിലെ ജുമാമസ്ജിദില്തന്നെ സംസ്കരിക്കാനായിരുന്നു കൂടെയുണ്ടായിരുന്ന തൊഴിലാളികളും മറ്റും താത്പര്യം കാട്ടിയത്. എന്നാല്‍, മാതാപിതാക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയറിഞ്ഞ സാമൂഹ്യപ്രവര്‍ത്തകരായ സി.എ. ഷര്‍ഫുദ്ദീനും കെ.കെ. മനോജും പ്രശ്നത്തിലിടപെടുകയും സ്ഥലം എംഎല്‍എകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തു. ഓഫീസ് ജീവനക്കാര്‍ മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചതോടെ തൊഴില്‍വകുപ്പില്‍നിന്ന് ഇതിനാവശ്യമായ ഒരു ലക്ഷം രൂപ അടിയന്തരമായി അനുവദിക്കാന്‍ നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് പച്ചക്കൊടി കാട്ടിയതോടെ മൃതദേഹം ഉടന്‍ എംബാം ചെയ്യുന്നതിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചു. വൈകുന്നേരത്തോടെ എംബാം ചെയ്യല്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു സിലിഗുരിയിലെ ബാംഗ്ഡോം വിമാനത്താവളത്തില്‍ എത്തിക്കും. സിലിഗുരിയില്നിന്നു രണ്ടു മണിക്കൂറുകൊണ്ട് അബ്ദുള്‍ ത്വയിബിന്റെ വീട്ടിലെത്തിക്കുന്ന മൃതദേഹം അവിടെ സംസ്കരിക്കും.
തൊഴില്‍വകുപ്പ് ജില്ലാ ജനറല്‍ ഓഫീസര്‍ കെ.മനോജ്, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ബോബി കാസ്ട്രോ, കൂത്തുപറമ്പ് ലേബര്‍ ഓഫീസര്‍ സി.സി. രാമചന്ദ്രന്, പയ്യന്നൂര്‍ അസി.ലേബര്‍ ഓഫീസര്‍ സി. സജിത്ത് എന്നിവര്‍ മെഡിക്കല്‍ കോളജിലെത്തി മേല്‍നടപടികള്‍ക്കു നേതൃത്വം നല്കി.