കൊച്ചി: പ്രളയ ദുരന്തത്തിനിരയായ എല്ലാവർക്കും സംസ്ഥാനത്തിന്റെ ശേഷിക്ക് അനുസരിച്ചു സർക്കാർ സഹായവും സംരക്ഷണവും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
വല്ലാർപാടത്തെ രാജ്യാന്തര ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നർ ടെർമിനലിൽ പ്രളയബാധിതർക്കായി ഡിപി വേൾഡ് നിർമിച്ച 50 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത സഹായനിധി നൽകുന്നത് അഖിലേന്ത്യാ മാനദണ്ഡപ്രകാരമാണ്. അതിൽ വ്യാപാരി ചെറുകിട വ്യവസായികൾക്കു സഹായം നൽകാൻ വ്യവസ്ഥയില്ല.
എന്നാൽ, ഇവർക്കു സഹായം നൽകുന്നതിനു മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപസമിതിയുടെ ശിപാർശ ലഭിക്കുന്നതിനനുസരിച്ചു സർക്കാർ നടപടി സ്വീകരിക്കും.
ഉരുൾപൊട്ടൽ, മലയിടിച്ചിൽ സാധ്യതാപ്രദേശങ്ങളെയും താമസയോഗ്യവും അല്ലാത്തതുമായ പ്രദേശങ്ങളെയും കണ്ടെത്താൻ ശാസ്ത്രീയപഠനം നടത്തും. കാലവർഷം കനത്താൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളത്.
അതുകൊണ്ടുതന്നെ നദികൾ പുനരുജ്ജീവിപ്പിക്കുന്നതിനു ശാസ്ത്രീയ സമീപനം ആവശ്യമാണ്. വെള്ളം കയറുന്നതു മൂലം ആപത്ത് സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നു ജനങ്ങളെ മാറ്റി പാർപ്പിക്കണമെനന്നും മുഖ്യമന്ത്രി പറഞ്ഞു.
വല്ലാർപാടത്തെ രാജ്യാന്തര ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നർ ടെർമിനലിൽ പ്രളയബാധിതർക്കായി ഡിപി വേൾഡ് നിർമിച്ച 50 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത സഹായനിധി നൽകുന്നത് അഖിലേന്ത്യാ മാനദണ്ഡപ്രകാരമാണ്. അതിൽ വ്യാപാരി ചെറുകിട വ്യവസായികൾക്കു സഹായം നൽകാൻ വ്യവസ്ഥയില്ല.
എന്നാൽ, ഇവർക്കു സഹായം നൽകുന്നതിനു മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപസമിതിയുടെ ശിപാർശ ലഭിക്കുന്നതിനനുസരിച്ചു സർക്കാർ നടപടി സ്വീകരിക്കും.
ഉരുൾപൊട്ടൽ, മലയിടിച്ചിൽ സാധ്യതാപ്രദേശങ്ങളെയും താമസയോഗ്യവും അല്ലാത്തതുമായ പ്രദേശങ്ങളെയും കണ്ടെത്താൻ ശാസ്ത്രീയപഠനം നടത്തും. കാലവർഷം കനത്താൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളത്.
അതുകൊണ്ടുതന്നെ നദികൾ പുനരുജ്ജീവിപ്പിക്കുന്നതിനു ശാസ്ത്രീയ സമീപനം ആവശ്യമാണ്. വെള്ളം കയറുന്നതു മൂലം ആപത്ത് സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നു ജനങ്ങളെ മാറ്റി പാർപ്പിക്കണമെനന്നും മുഖ്യമന്ത്രി പറഞ്ഞു.