പത്തനംതിട്ട: കെഎസ്ടിപി രണ്ടാം ഘട്ടത്തിനുള്ള ലോകബാങ്ക് വായ്പാ കാലാവധി രണ്ടു വര്‍ഷംകൂടി നീട്ടിയതായി മന്ത്രി ജി. സുധാകരന്. കഴിഞ്ഞ ഏപ്രല്‍ 30നു കാലാവധി അവസാനിച്ചിരുന്നെങ്കിലും 2021 വരെ ഇതു ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ലോകബാങ്കിന്റെ ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന കേരള സംസ്ഥാന ഗതാഗത പദ്ധതി രണ്ടാംഘട്ട പദ്ധതിക്കായി മൊത്തം 2403 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 56 ശതമാനം ലോകബാങ്കും 44 ശതമാനം സംസ്ഥാന സര്‍ക്കാരും എന്ന രീതിയിലാണു പദ്ധതി വിഹിതം ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പദ്ധതിയില്‍ 10 പാക്കേജുകളും കഴക്കൂട്ടം മുതല്‍ അടൂര്‍ വരെയുള്ള മാതൃകാ റോഡ് സുരക്ഷാ ഇടനാഴി പദ്ധതിയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് - കാഞ്ഞങ്ങാട്, പിലാത്തറ - പാപ്പിനിശേരി, ചെങ്ങന്നൂര്‍ - ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍ - മൂവാറ്റുപുഴ, പൊന്‍കുന്നം - തൊടുപുഴ, പെരുമ്പിലാവ് - പെരിന്തല്‍മണ്ണ എന്നീ റോഡുകൾ പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ബാക്കിയുള്ള നാലു പാക്കേജുകളില്‍ തലശേരി - കളറോഡ് റോഡ്, കളറോഡ് - വളവുപാറ റോഡ് എന്നീ പാക്കേജുകള്‍ പൂര്‍ത്തീകരണ ഘട്ടത്തിലും തിരുവല്ല ബൈപാസ്, തിരുവല്ല ടൗണ്‍ എന്നീ ജോലികൾ ആരംഭഘട്ടത്തിലുമാണ്.
കഴക്കൂട്ടം - വെഞ്ഞാറമൂട് - അടൂര്‍ റോഡിനെ മാതൃകാ സുരക്ഷാ ഇടനാഴിയായി വികസിപ്പിക്കുന്ന പദ്ധതി പുരോഗമിച്ചു വരികയാണെന്നും ഈ പദ്ധതി സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയില്‍ പൂര്‍ത്തീകരിക്കാനുണ്ടായിരുന്ന പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പുനര്‍നിര്‍മാണം നടത്താനുള്ള പൊന്‍കുന്നം - പുനലൂര്‍ റീച്ചിന്റെ നിര്‍മാണോദ്ഘാടനം ഇന്നു കോന്നിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ലോകബാങ്കിന്റെ ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന കേരള സംസ്ഥാന ഗതാഗത പദ്ധതി രണ്ടാംഘട്ട പദ്ധതിക്കായി മൊത്തം 2403 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 56 ശതമാനം ലോകബാങ്കും 44 ശതമാനം സംസ്ഥാന സര്‍ക്കാരും എന്ന രീതിയിലാണു പദ്ധതി വിഹിതം ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പദ്ധതിയില്‍ 10 പാക്കേജുകളും കഴക്കൂട്ടം മുതല്‍ അടൂര്‍ വരെയുള്ള മാതൃകാ റോഡ് സുരക്ഷാ ഇടനാഴി പദ്ധതിയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് - കാഞ്ഞങ്ങാട്, പിലാത്തറ - പാപ്പിനിശേരി, ചെങ്ങന്നൂര്‍ - ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍ - മൂവാറ്റുപുഴ, പൊന്‍കുന്നം - തൊടുപുഴ, പെരുമ്പിലാവ് - പെരിന്തല്‍മണ്ണ എന്നീ റോഡുകൾ പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ബാക്കിയുള്ള നാലു പാക്കേജുകളില്‍ തലശേരി - കളറോഡ് റോഡ്, കളറോഡ് - വളവുപാറ റോഡ് എന്നീ പാക്കേജുകള്‍ പൂര്‍ത്തീകരണ ഘട്ടത്തിലും തിരുവല്ല ബൈപാസ്, തിരുവല്ല ടൗണ്‍ എന്നീ ജോലികൾ ആരംഭഘട്ടത്തിലുമാണ്.
കഴക്കൂട്ടം - വെഞ്ഞാറമൂട് - അടൂര്‍ റോഡിനെ മാതൃകാ സുരക്ഷാ ഇടനാഴിയായി വികസിപ്പിക്കുന്ന പദ്ധതി പുരോഗമിച്ചു വരികയാണെന്നും ഈ പദ്ധതി സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയില്‍ പൂര്‍ത്തീകരിക്കാനുണ്ടായിരുന്ന പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പുനര്‍നിര്‍മാണം നടത്താനുള്ള പൊന്‍കുന്നം - പുനലൂര്‍ റീച്ചിന്റെ നിര്‍മാണോദ്ഘാടനം ഇന്നു കോന്നിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.