കോതമംഗലം: രാത്രിയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മ വെട്ടേറ്റു മരിച്ചു. മദ്യലഹരിയിലായിരുന്ന മകൻ അറസ്റ്റിലായി. കോട്ടപ്പടി നാഗഞ്ചേരി കനാൽപാലം ജംഗ്ഷനു സമീപം കല്ലിങ്ങപ്പറന്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്യായനി(61) ആണ് കൊല്ലപ്പെട്ടത്. മകൻ അനിൽ കുമാറിനെ(അനി-34)കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അന്നു രാത്രി ഏഴോടെ വീട്ടിലെത്തിയ അനിൽ കുമാർ, തൊഴിലുറപ്പ് തൊഴിലാളിയായ കാർത്യായനിയെ വാക്കത്തി ഉപയോഗിച്ച് തലയിലും മുഖത്തിലും പലപ്രാവശ്യം വെട്ടുകയായിരുന്നുവെന്നു പോലീസ് പറയുന്നു.കാർത്യായനി മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം പ്രതി 500 മീറ്ററോളം അകലെ താമസിക്കുന്ന മുൻ പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു കൃത്യം നടത്താൻ ഉപയോഗിച്ച ആയുധവുമായി റോഡിലൂടെ നടന്നുവരുന്പോൾ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
കാർത്യായനിയുടെ തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. തലയോട്ടി നെടുകെ പിളർന്ന നിലയിലായിരുന്നു. വലത് ചെവി പാതി അറ്റു പോയിരുന്നു. നേരം പുലർന്നതോടെയാണ് സമീപവാസികളും നാട്ടുകാരും ദാരുണാന്ത്യത്തിന്റെ വിവരം അറിയുന്നത്. ആരോടും മിണ്ടാതെ നടക്കുന്ന പ്രത്യേക സ്വഭാവക്കാരനാണ് അനിലെന്നു നാട്ടുകാർ പറയുന്നു.
സ്വത്ത് തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. കാർത്യായനിയും അനിലും മാത്രമായിരുന്നു വീട്ടിൽ താമസം. കൂലിപ്പണി, ഇറച്ചിവെട്ട്, ടാപ്പിംഗ് തുടങ്ങിയ തൊഴിലുകൾ ചെയ്തിരുന്ന പ്രതി ദിവസവും മദ്യപിക്കുന്നയാളാണ്. കാർത്യായനിയുടെ പേരിലുള്ള സ്ഥലവും വീടും തന്റെ പേരിൽ എഴുതി നൽകണമെന്നാവശ്യപ്പെട്ട് അവിവാഹിതനായ അനിൽ നിരന്തരം കലഹമുണ്ടാക്കിയിരുന്നു. വാക്കുതർക്കത്തിനിടെ വീടും സ്ഥലവും മകൾക്ക് എഴുതി നൽകുമെന്നു കാർത്യായനി പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കോട്ടപ്പടി എസ്ഐ അബ്ദുൽ റഹ്മാൻ,എഎസ്ഐ സാബു പീറ്റർ,ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അന്നു രാത്രി ഏഴോടെ വീട്ടിലെത്തിയ അനിൽ കുമാർ, തൊഴിലുറപ്പ് തൊഴിലാളിയായ കാർത്യായനിയെ വാക്കത്തി ഉപയോഗിച്ച് തലയിലും മുഖത്തിലും പലപ്രാവശ്യം വെട്ടുകയായിരുന്നുവെന്നു പോലീസ് പറയുന്നു.കാർത്യായനി മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം പ്രതി 500 മീറ്ററോളം അകലെ താമസിക്കുന്ന മുൻ പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു കൃത്യം നടത്താൻ ഉപയോഗിച്ച ആയുധവുമായി റോഡിലൂടെ നടന്നുവരുന്പോൾ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
കാർത്യായനിയുടെ തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. തലയോട്ടി നെടുകെ പിളർന്ന നിലയിലായിരുന്നു. വലത് ചെവി പാതി അറ്റു പോയിരുന്നു. നേരം പുലർന്നതോടെയാണ് സമീപവാസികളും നാട്ടുകാരും ദാരുണാന്ത്യത്തിന്റെ വിവരം അറിയുന്നത്. ആരോടും മിണ്ടാതെ നടക്കുന്ന പ്രത്യേക സ്വഭാവക്കാരനാണ് അനിലെന്നു നാട്ടുകാർ പറയുന്നു.
സ്വത്ത് തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. കാർത്യായനിയും അനിലും മാത്രമായിരുന്നു വീട്ടിൽ താമസം. കൂലിപ്പണി, ഇറച്ചിവെട്ട്, ടാപ്പിംഗ് തുടങ്ങിയ തൊഴിലുകൾ ചെയ്തിരുന്ന പ്രതി ദിവസവും മദ്യപിക്കുന്നയാളാണ്. കാർത്യായനിയുടെ പേരിലുള്ള സ്ഥലവും വീടും തന്റെ പേരിൽ എഴുതി നൽകണമെന്നാവശ്യപ്പെട്ട് അവിവാഹിതനായ അനിൽ നിരന്തരം കലഹമുണ്ടാക്കിയിരുന്നു. വാക്കുതർക്കത്തിനിടെ വീടും സ്ഥലവും മകൾക്ക് എഴുതി നൽകുമെന്നു കാർത്യായനി പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കോട്ടപ്പടി എസ്ഐ അബ്ദുൽ റഹ്മാൻ,എഎസ്ഐ സാബു പീറ്റർ,ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.