തൃശൂർ: കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഗവേഷണ ബിരുദം നേടിയവരുടെ പ്രബന്ധങ്ങൾ കോപ്പിയടി കണ്ടെത്തുന്നതിന്റെ ഭാഗമായി പരിശോധിക്കാൻ യുജിസി പ്രത്യേക സംഘത്തെ നിയോഗിച്ചതായി യുജിസി വൈസ് ചെയർമാൻ ഭൂഷണ് പട്വർധൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോപ്പിയടി നടത്തിയെന്നു തെളിഞ്ഞാൽ ഗവേഷണ ബിരുദം റദ്ദാക്കും. രാജ്യത്തെ ഗവേഷണ നിലവാരത്തകർച്ചയ്ക്കു പ്രധാന കാരണമാണു കോപ്പിയടിയെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ നടത്തിയ സിംപോസിയത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കോപ്പിയടിച്ചു നേടിയ ഗവേഷണബിരുദമുപയോഗിച്ചു ജോലിയോ സ്ഥാനക്കയറ്റമോ നേടിയിട്ടുണ്ടെങ്കിൽ അതു റദ്ദാക്കാൻ ശിപാർശ ചെയ്യും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു വിരമിച്ച പ്രഫ. പി. ബാലനാണു 20 അംഗ സമിതിയുടെ ചെയർമാൻ. ആറു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.
കോപ്പിയടി നടത്തിയെന്നു തെളിഞ്ഞാൽ ഗവേഷണ ബിരുദം റദ്ദാക്കും. രാജ്യത്തെ ഗവേഷണ നിലവാരത്തകർച്ചയ്ക്കു പ്രധാന കാരണമാണു കോപ്പിയടിയെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ നടത്തിയ സിംപോസിയത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കോപ്പിയടിച്ചു നേടിയ ഗവേഷണബിരുദമുപയോഗിച്ചു ജോലിയോ സ്ഥാനക്കയറ്റമോ നേടിയിട്ടുണ്ടെങ്കിൽ അതു റദ്ദാക്കാൻ ശിപാർശ ചെയ്യും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു വിരമിച്ച പ്രഫ. പി. ബാലനാണു 20 അംഗ സമിതിയുടെ ചെയർമാൻ. ആറു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.