കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, സാജു വർഗീസ് എന്നിവർ വിചാരണ നേരിടണമെന്ന് എറണാകുളം സെഷൻസ് കോടതി. തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് സെഷൻസ് കോടതി ശരിവയ്ക്കുകയായിരുന്നു. പെരുന്പാവൂർ സ്വദേശി ജോഷി വർഗീസിന്റെ പരാതിയിലാണ് തൃക്കാക്കര മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സെഷൻസ് കോടതിയുടെ വിധി. ഇതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് അറിയുന്നത്. സഭയുടെ ഭൂമി വില്പന നടത്തിയതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണു താൻ ചെയ്തതെന്നും കർദിനാൾ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സെഷൻസ് കോടതിയുടെ വിധി. ഇതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് അറിയുന്നത്. സഭയുടെ ഭൂമി വില്പന നടത്തിയതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണു താൻ ചെയ്തതെന്നും കർദിനാൾ കോടതിയെ അറിയിച്ചിട്ടുണ്ട്.