എടക്കര: കവളപ്പാറ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നലെ നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. തെരച്ചിൽ ആരംഭിച്ച ശേഷം അഞ്ചാമത്തെയും തുടർച്ചയായ നാലാമത്തെയും ദിവസമാണു മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാതെ അവസാനിപ്പിക്കുന്നത്. 48 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ദുരന്തഭൂമിയിൽനിന്നു കണ്ടെടുത്തത്.
പതിനൊന്ന് മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. പതിനഞ്ച് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണു തെരച്ചിൽ. മണ്ണിടിഞ്ഞ മുഴുവൻ ഭാഗങ്ങളിലും ഇതിനകം തെരച്ചിൽ നടത്തി. ഞായറാഴ്ചയും ശ്രമം തുടരും. കണ്ടുകിട്ടാനുള്ളവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് തെരച്ചിൽ.
പതിനൊന്ന് മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. പതിനഞ്ച് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണു തെരച്ചിൽ. മണ്ണിടിഞ്ഞ മുഴുവൻ ഭാഗങ്ങളിലും ഇതിനകം തെരച്ചിൽ നടത്തി. ഞായറാഴ്ചയും ശ്രമം തുടരും. കണ്ടുകിട്ടാനുള്ളവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് തെരച്ചിൽ.