തിരുവനന്തപുരം: ബന്ദിപ്പൂർ നാഷണൽ പാർക്ക് വഴി കടന്നുപോകുന്ന വയനാട്- മൈസൂർ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് എലിവേറ്റഡ് റോഡ് നിർമിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി - വനം മന്ത്രി പ്രകാശ് ജാവേദ്കർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. എലിവേറ്റഡ് റോഡിനു വരുന്ന ചെലവിന്റെ പകുതി വഹിക്കാൻ കേരളം സന്നദ്ധമാണ്.
കോഴിക്കോട്- മൈസൂർ-കൊല്ലെഗൽ ദേശീയപാതയിൽ (എൻഎച്ച് 766) രാത്രി ഒൻപതു മുതൽ രാവിലെ ആറു വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ബന്ദിപ്പൂർ വന്യജീവി സങ്കേതം ഈ റൂട്ടിൽ വരുന്നതു കൊണ്ടാണിത്. ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിൽ സത്യവാംഗ് മൂലം സമർപ്പിക്കാൻ പരിസ്ഥിതി-വനം മന്ത്രാലയത്തോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. വയനാട് വഴി മൈസൂരിലേക്ക് ബദൽ പാത നിർമിക്കാനുള്ള ശ്രമമുണ്ടെന്നാണ് കരുതുന്നത്. ബദൽ പാത നിർമിക്കുകയാണെങ്കിൽ 40 കിലോമീറ്റർ ദൂരം വർധിക്കും.
മാത്രമല്ല, പരിഗണനയിലുള്ള ബദൽ പാതയും വനത്തിലൂടെയാണ് കടന്നുപോകേണ്ടത്. ഈ സാഹചര്യത്തിൽ എലിവേറ്റഡ് റോഡാണ് അഭികാമ്യം. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ വന്യജീവി സങ്കേതം സംരക്ഷിക്കാൻ ഇതുമൂലം കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എലിവേറ്റഡ് റോഡ് എന്ന കേരളത്തിന്റെ നിർദേശം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമൽവർധന റാവു കർണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയുമായും കർണാടക ചീഫ് സെക്രട്ടറിയുമായും ചർച്ച നടത്തിയിരുന്നു.
കോഴിക്കോട്- മൈസൂർ-കൊല്ലെഗൽ ദേശീയപാതയിൽ (എൻഎച്ച് 766) രാത്രി ഒൻപതു മുതൽ രാവിലെ ആറു വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ബന്ദിപ്പൂർ വന്യജീവി സങ്കേതം ഈ റൂട്ടിൽ വരുന്നതു കൊണ്ടാണിത്. ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിൽ സത്യവാംഗ് മൂലം സമർപ്പിക്കാൻ പരിസ്ഥിതി-വനം മന്ത്രാലയത്തോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. വയനാട് വഴി മൈസൂരിലേക്ക് ബദൽ പാത നിർമിക്കാനുള്ള ശ്രമമുണ്ടെന്നാണ് കരുതുന്നത്. ബദൽ പാത നിർമിക്കുകയാണെങ്കിൽ 40 കിലോമീറ്റർ ദൂരം വർധിക്കും.
മാത്രമല്ല, പരിഗണനയിലുള്ള ബദൽ പാതയും വനത്തിലൂടെയാണ് കടന്നുപോകേണ്ടത്. ഈ സാഹചര്യത്തിൽ എലിവേറ്റഡ് റോഡാണ് അഭികാമ്യം. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ വന്യജീവി സങ്കേതം സംരക്ഷിക്കാൻ ഇതുമൂലം കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എലിവേറ്റഡ് റോഡ് എന്ന കേരളത്തിന്റെ നിർദേശം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമൽവർധന റാവു കർണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയുമായും കർണാടക ചീഫ് സെക്രട്ടറിയുമായും ചർച്ച നടത്തിയിരുന്നു.